ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷന്റെ നിർണ്ണയാക നീക്കം ; തീരുമാനം ഡിജിപി ലോക്നാഥ് ബെഹ്റയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി നടത്തിയ കൂടിക്കാഴ്ചയിൽ
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാനൊരുങ്ങി പ്രോസിക്യൂഷൻ. ഇക്കാര്യം ആവശ്യപ്പെട്ട് അങ്കമാലി ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രോസിക്യൂഷൻ. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിച്ചതായാണ് പ്രോസിക്യൂഷൻ വാദം. ദിലീപിന്റെ ഭാര്യയായ കാവ്യാ മാധാവന്റെ ഡ്രൈവറും കൊച്ചിയിലെ ഒരു അഭിഭാഷകനും ചേർന്ന് കേസിലെ മൂന്ന് സാക്ഷികളെ സ്വാധീനിച്ചെന്നാണ് പോലീസ് കണ്ടെത്തിയിരുന്നത്.
പ്രതിഭാഗം സാക്ഷികളെ സ്വാധീനിച്ചെങ്കിൽ എന്തുകൊണ്ട് കോടതിയിൽ തെളിവുകൾ സമർപ്പിച്ചില്ലെന്ന് ഹൈക്കോടതി ഇന്ന് വാക്കാൽ പ്രോസിക്യൂഷനോട് ചോദിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെങ്കിൽ പ്രോസിക്യൂഷന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് അറിയിക്കുകയും ചെയ്തു. വിദേശത്തേക്ക് പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതി ഇക്കാര്യം അറിയിച്ചത്.
ഇതേ തുടർന്ന് ഡിജിപി ലോക്നാഥ് ബെഹ്റ കൊച്ചിയിൽ നേരിട്ടെത്തി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിലാണ് ദിലീപിന്റെ ജാമ്യത്തിനെതിരെ നീങ്ങാൻ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha