എന്നെ ചൊല്ലിയാണ് അവന്‍ കൊല്ലപ്പെട്ടത്; ശ്രീജിവിന്റെ മരണത്തിൽ വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ എല്ലാം അറിയാവുന്ന പ്രണയിനി പൊതുസമൂഹത്തിനു മുന്നില്‍ വന്ന് സത്യം പറയാന്‍ തയ്യാറാകണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യൂ. കസ്റ്റഡിയില്‍ അവന്‍ കൊല്ലപ്പെട്ടത് ഇഷ്ടപ്പെട്ട ഒരു പെണ്ണിന് വേണ്ടിയാണ്. ക്രൂരമായ ആക്രമണം ഏറ്റുവാങ്ങിയതും അവള്‍ക്കു വേണ്ടിയാണ്. എന്നെ ചൊല്ലിയാണ് അവന്‍ മരിച്ചതെന്ന് പൊതുസമൂഹത്തിന് മുന്നില്‍ വന്ന് അവള്‍ ഒന്നു പറഞ്ഞിരുന്നെങ്കില്‍. സ്ത്രീപക്ഷവാദികളും ഫെമിനിസ്റ്റുകളും അവരുടെ സ്ഥിരം നാടകവേദിക്കാരെയും കസബയെകുറിച്ചും സ്ത്രീ സുരക്ഷയെ കുറിച്ചുമെല്ലാം വാ തോരാതെ പറഞ്ഞവരെയെന്നും ശ്രീജിത്തിന്റെ സമരവേദിക്ക് പരിസരത്ത് കണ്ടില്ല.
ജാതി വെറിയുടെ പേരില്‍ ഭര്‍ത്താവ് ശങ്കറിനെ അരിഞ്ഞുതള്ളിയ പിതാവിനെയും കൂട്ടാളികളെയും നിയമത്തിന്റെ് പിടിയിലെത്തിച്ച് തൂക്കുമരം വാങ്ങിക്കൊടുത്ത പൊള്ളാച്ചിയിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കൗസല്യയുടെ പോരാട്ടം ഏതൊരു പ്രണയിനിക്കും ആവേശം പകരുന്നതാണെന്നും റോയ് മാത്യൂ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പൂര്‍ണ്ണരൂപം വായിക്കാം
'അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍
ശ്രീജിവ് കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നത് അവന്‍ ഇഷ്ടപ്പെട്ട ഒരു പെണ്ണിന് വേണ്ടിയാണ്. കസ്റ്റഡിയിലെ ക്രൂരമായ ആക്രമണം ഏറ്റുവാങ്ങിയതും അവള്‍ക്ക് വേണ്ടിയാണ്. എന്നെ ചൊല്ലിയാണ് അവന്‍ കൊല്ലപ്പെട്ടതെന്ന് പൊതുസമൂഹത്തിന് മുന്നില്‍ വന്ന് അവള്‍ പറഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകുന്നു. കുറഞ്ഞ പക്ഷം അവനെ കൊല്ലിക്കാന്‍ കൂട്ടുനിന്നവര്‍ ആരൊക്കെയെന്ന് അവള്‍ക്ക് അറിയില്ലേ? ഇത്തരമൊരു ചെറുത്ത് നില്‍പ് അവളുടെ ഭാഗത്ത് നിന്നുണ്ടായിരുന്നോ എന്നാര്‍ക്കും അറിയില്ല.
ഉദാത്തമായ പ്രണയത്തിനു വേണ്ടിയായിരുന്നില്ലേ അവന്റെ ജീവന്‍ നഷ്ടമായത്. സ്ത്രീപക്ഷ വാദികളൊന്നും ഇതേക്കുറിച്ച് മിണ്ടുന്നില്ല.. അവള്‍ക്ക് അത്തരമൊരു പിന്തുണ നല്‍കാന്‍ ഇവരാരും തയ്യാറായിട്ടില്ല. ഫെമിനിസ്റ്റുകളും അവരുടെ സ്ഥിരം നാടകവേദിക്കാരേയും ശ്രീജിത്തിന്റെ സമര പരിസരത്ത് എങ്ങും കാണുന്നില്ല. കസബയെക്കുറിച്ചും സ്ത്രീ സുരക്ഷയെക്കുറിച്ചുമൊക്കെ വാ തോരാതെ ന്യായങ്ങള്‍ തട്ടിവിടുന്നവരൊക്കെ എങ്കയോ മറഞ്ഞു.
അനുജന് നീതി വേണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയില്‍ സമരം നടത്തുന്ന ശ്രീജിത്തിനേപ്പോലെ തന്നെ തന്റെ പ്രേമ ഭാജനത്തെ കൊല്ലിച്ചിവരെ കണ്ടു പിടിക്കാനുള്ള ഒരുത്തരവാദിത്തം ഈ പ്രണയനിക്കുമില്ലേ? അതോ പോയവന്‍ പോകട്ടെ - സ്വന്തം കാര്യം സിന്ദാബാദ് എന്നാണോ ? പ്രണയം വണ്‍വേ ട്രാഫിക് അല്ലല്ലോ ? തന്റെ ഭര്‍ത്താവ് ശങ്കറിനെ ജാതി വെറിയുടെ പേരില്‍ വെട്ടിക്കൊന്ന പിതാവിനെയും കുട്ടാളികളേയും നിയമത്തിന്റെ പിടിയിലെത്തിച്ച് തൂക്കുമരം വാങ്ങിക്കൊടുത്ത പൊള്ളാച്ചിയിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി കൗസല്യയുടെ പോരാട്ടം ഏതൊരു പ്രണയിനിക്കും ആവേശം പകരുന്നതാണ്.
അനുജന്റെ കൊലപാതകികളെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള ഈ കൂടപ്പിറപ്പിന്റെ സമരം ലോകാവസാനം വരെ സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായി നില നില്‍ക്കുമെന്നുറപ്പാണ്.'
https://www.facebook.com/Malayalivartha