സ്വന്തം ജീവന്‍ നഷ്ട്ടപ്പെടുമ്പോള്‍ ഈ ഡ്രൈവര്‍ രക്ഷിച്ചത് 30 യാത്രക്കാരുടെ ജീവന്‍ ; ഡ്രൈവിംഗിനിടെ നെഞ്ചു വേദന അനുഭവപ്പെട്ട് ഡ്രൈവർ മരിച്ചു
തന്നെ വിശ്വസിച്ചു യാത്ര ചെയ്ത 30 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചു ഡ്രൈവര്‍ യാത്രയായി. കടുത്ത നെഞ്ചു വേദന എടുത്തപ്പോള്‍ ഡ്രൈവര്‍ സ്റ്റാന്‍ലി അതു കടിച്ചമര്‍ത്തി ബസ് വഴിവക്കിലേയ്ക്ക് അടിപ്പിക്കുകയായിരുന്നു. തുടര്‍ന്നു സ്റ്റിയറിങ്ങില്‍ കുഴഞ്ഞുവീണു. ആശുപത്രിയില്‍ എത്തിക്കും മുമ്പു മരണം സംഭവിച്ചിരുന്നു. സംസ്ഥന അതിര്‍ത്തിയിലെ തേനി തമ്മനംപെട്ടിയിലാണു സംഭവം.
തേനി കുമളി റൂട്ടി ഓടുന്ന് ജെ സി എന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ പെരിയകുളം സ്വദേശി സ്റ്റാനില്‍(34) ആണു മരിച്ചത്. ശനിയാഴ്ച രാവിലെ 11.15 ഓടേയായിരുന്നു സംഭവം. 30 യാത്രക്കാരുമായി കേരളത്തിലേയ്ക്ക് വരുന്ന വഴി ഗൂഡല്ലൂരിനും ലോവര്‍ ക്യാമ്പിനും ഇടയില്‍ വച്ചായിരുന്നു സ്റ്റാന്‍ലിക്കു നെഞ്ചുവേദന ശക്തമായത്.
തുടര്‍ന്നു വളരെ കഷ്ട്ടപ്പെട്ടു ബസ്‌റോഡിന്റെ വശത്തു ചേര്‍ത്തു നിര്‍ത്തുകയായിരുന്നു. എഞ്ചിന്‍ ഓഫാക്കിയതും ഡ്രൈവര്‍ കുഴഞ്ഞു വീണു. അല്‍പ്പദൂരം കൂടി വാഹനം സഞ്ചരിച്ചിരുന്നെങ്കില്‍ വളവുകള്‍ ഏറെ നിറഞ്ഞ കുമളി മലമ്പാതയിലേയ്ക്കു ബസ് പ്രവേശിക്കുമായിരുന്നു. യാത്രക്കാരും കണ്ടക്ടറും ചേര്‍ന്നു ഡ്രൈവറെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല. കൗസല്യയാണ് ഭാര്യ രണ്ടു മക്കള്‍ ഉണ്ട്.
https://www.facebook.com/Malayalivartha