വന്യമൃഗങ്ങള്‍ നിറഞ്ഞ കൊടുംവനത്തില്‍ അന്തിയുറങ്ങിയ മധുവിന് ഒടുവില്‍ കാലനായെത്തിയത് പരിഷ്ക്കാരികളായ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടിലാത്ത ആൾകൂട്ടം! കണ്ടവരും കിട്ടിയവരുമെല്ലാം അരിശം തീര്‍ത്തത് ആ പാവത്തിന്റെ ശരീരത്തിൽ
രണ്ടു കിലോഗ്രാം അരി, നൂറു ഗ്രാം മല്ലിപ്പൊടി, ചെറിയൊരു ടോർച്ച്, ഒരു മൊബൈൽ ചാർജർ ഇത്രയുമാണ് ആൾക്കൂട്ടം ചേർന്ന് ആക്രമിക്കുമ്പോൾ മധുവിന്റെ സഞ്ചിയിലുണ്ടായിരുന്നത്. ഇവയെല്ലാം മോഷ്ടിച്ചെന്ന് ആരോപിച്ചാണു മധുവിനെ സംഘം മർദിച്ചത്. പക്ഷേ, തെളിവുചോദിച്ചാൽ ആർക്കും ഉത്തരമില്ല. രണ്ടു വർഷത്തിനിടെ മുക്കാലിയിലും പരിസരത്തുമുള്ള കടകളിൽനിന്നു ഭക്ഷ്യവസ്തുക്കൾ കാണാതായ പരാതികളിൽ പ്രതി മധുവാണെന്നാണ് ആരോപണം.
കഴിഞ്ഞദിവസം പ്രദേശത്തെ കടയിൽനിന്ന് അരി മോഷണം പോയെന്നു പറഞ്ഞാണു മധു താമസിക്കുന്ന പാറയിടുക്കിലെത്തി പിടികൂടിയത്. യുവാവിനെ മുക്കാലിയിലേക്കു നടത്തിക്കൊണ്ടുപോകുകയായിരുന്നു. ഈ യാത്രയ്ക്കിടയിലും മുക്കാലിയെലെത്തിയതിനുശേഷവും മർദിച്ചു. മധു ഉടുത്തിരുന്ന കൈലിമുണ്ട് അഴിച്ചെടുത്ത് ഇരുകൈകളും കൂട്ടിക്കെട്ടിയായിരുന്നു മർദനമെന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നു. രണ്ടു മണിക്കൂറോളം നാട്ടുകാർ ‘കൈകാര്യം’ ചെയ്തു കഴിഞ്ഞാണു പൊലീസിനെ ഏൽപ്പിച്ചത്.
അട്ടപ്പാടിയിലെ പുരാതന ആദിവാസി ഗോത്രസമൂഹമായ കുറുംബ വിഭാഗത്തിലാണ് മധുവിെന്റ ജനനം. ചെറുപ്പത്തിലേ അച്ഛന് മരിച്ചു. പിന്നീട് മധുവിനെയും രണ്ട് പെണ്മക്കളേയും ഏറെ പാടുപെട്ടാണ് അമ്മ മല്ലി വളര്‍ത്തിയത്. ചിണ്ടക്കി സര്‍ക്കാര്‍ സ്കൂളില്‍ നാലാംതരം പഠനം കഴിഞ്ഞതോടെ മധുവിന് മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടു തുടങ്ങി. പ്രതീക്ഷയറ്റ ആദിവാസി യുവാവ് പിന്നീട് ഉറ്റവരില്‍നിന്ന് ഒളിച്ചോടി. ഭവാനിപ്പുഴക്കരയിലെ കുമ്ബളമലയില് പാറയിടുക്കിലായിരുന്നു പിന്നീടുള്ള ജീവിതം.
സൈലന്റ് വാലി കാടുകളോട് ചേര്‍ന്ന ഇവിടം കാട്ടുമൃഗങ്ങള്‍ ധാരാളം. കാട്ടാനയും കാട്ടുപോത്തും പുലിയും കരടിയും കടുവയും എല്ലാം സ്വൈരവിഹാരം നടത്തുന്നു. എന്നാല്‍, ഇത്രയും കാലം ഒരു പോറല്‍പോലും മധുവിന് കാട്ടില്നിന്നേറ്റിട്ടില്ല. അവസാനം, പരിഷ്കൃതരെന്ന് നടിക്കുന്നവര്‍ കാടിെന്റ മകനെ തേടിയെത്തി. വിശക്കുമ്ബോള്‍ പലപ്പോഴും കുമ്ബളമലക്കു സമീപത്തെ പഞ്ചക്കാട്ടില്‍ താമസിക്കുന്ന ബന്ധുവീടുകളില്‍ എത്തും. അവര്‍ നല്കുന്ന ഭക്ഷണം സ്വീകരിക്കും. കൃഷി നടക്കാത്ത കാലങ്ങളില്‍ ബന്ധുക്കള്‍ സ്വന്തം ഊരിലേക്ക് മടങ്ങുന്നതോടെ മധു പട്ടിണിയിലാകും. വിശപ്പ് സഹിക്കാന്‍ കഴിയാതെ വരുന്നതോടെ കാടിറങ്ങും.
മുക്കാലി, കല്ക്കണ്ടി, പാക്കളം തുടങ്ങിയ കവലകളില്‍ പതിയിരിക്കും. മുന്നില്‍ കാണുന്ന ഭക്ഷണസാധനങ്ങള്‍ കൈക്കലാക്കി പാറമടയിലേക്ക് മടങ്ങും. ഇത് മോഷണമാെണന്ന് ഇയാള്‍ ഒരിക്കലും തിരിച്ചറിഞ്ഞില്ല. മധു ഭക്ഷണം ശേഖരിച്ച സ്ഥലങ്ങളില്‍ പലപ്പോഴും പണം ഉണ്ടായിട്ടുണ്ടെങ്കിലും ഒരു രൂപ പോലും എടുത്തിട്ടില്ല. പണത്തിെന്റ ഉപയോഗം പോലും മധുവിന് അറിയില്ല. സ്വന്തമായുള്ളത് ഒരു പഴഞ്ചന്‍ ടോര്‍ച്ച് മാത്രമാെണന്ന് ഊരുവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഭക്ഷണം ശേഖരിക്കുന്നതിനൊപ്പം ഇതിനുവേണ്ട ബാറ്ററിയും കൈവശപ്പെടുത്തുക പതിവാണത്രെ.
https://www.facebook.com/Malayalivartha