ജനത്തോട് ചെയ്യുന്ന കടുത്ത വഞ്ചനയാണിത്; സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടുത്തി ചെങ്ങന്നൂരിൽ പ്രതിഷേധം സംഘടിപ്പിക്കാൻ കെ.സി.ബി.സി
അടച്ചുപൂട്ടിയ മദ്യശാലകള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ വെല്ലുവിളിച്ച് സഭ. മുഖ്യമന്ത്രി പിണറായി വിജയന്‍ പാവങ്ങളുടെ രക്തമൂറ്റി കുടിക്കുകയാണെന്ന് താമരശ്ശേരി ബിഷപ്പ് റമജിയോസ് ഇഞ്ചനാനിയേല്‍ പറഞ്ഞു. മദ്യനയം ചെങ്ങന്നൂരില്‍ ജനവിധി സിപിഎമ്മിന് എതിരാക്കാന്‍ ഇടയാക്കും. സിപിഐയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് മദ്യക്കച്ചവടം തിരിച്ചുകൊണ്ടുവന്നത്. സര്‍ക്കാരിന് ധാര്‍മ്മികതയില്ലെന്നും ബിഷപ്പ് ആരോപിച്ചു.
ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ സമുദായത്തിന്റെ പിന്തുണ ഉറപ്പാക്കാൻ മുന്നണികൾ മത്സരിക്കുമ്പോഴാണ് എൽ ഡി എഫിനെതിരെ തുറന്ന എതിർപ്പുമായി രൂപതാധ്യക്ഷൻ രംഗത്തെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാത്യു അറയ്ക്കലുമായി നല്ല ബന്ധമാണുള്ളത്.
എന്നാൽ താമരശ്ശേരി രൂപത മദ്യ വിഷയം ഉയർത്തികൊണ്ട് വന്നാൽ സഭയിൽനിന്ന് ശക്തമായ എതിർപ്പുയരും. തെരഞ്ഞെടുപ്പിൽ ബാറുകാരെ അനുനയിപ്പിക്കുക എൽ.ഡി.എഫ് ലക്ഷ്യമാണ്. പണമിറക്കിയേ ഇക്കുറി വിജയിക്കാനാകൂ. ഭരണവിരുദ്ധ വികാരം ശക്തമാണ്.
മദ്യനയം മറ്റൊരു ഓഖി ദുരന്തത്തിന് സമാനമാണെന്ന് കെസിബിസി വ്യക്തമാക്കി. മദ്യനയം വഞ്ചനാപരമാണ്. ചെങ്ങന്നൂരില്‍ സര്‍ക്കാര്‍ തീരുമാനത്തോട് എതിരായ ജനമനസ്സ് പ്രകടമാകും. ഇടതുമുന്നണി പ്രകടനപത്രികയോട് ആത്മാര്‍ത്ഥത കാട്ടണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. ഇതോടൊപ്പം മദ്യ ശാലകൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ ആഞ്ഞടിച്ചു കെസിബിസിയും രംഗത്തെത്തി. തീരുമാനത്തിന് പിന്നിൽ ജനങ്ങളെ മദ്യം കൊടുത്തു മയക്കി അക്രമരാഷ്ട്രീയത്തിലേക് തിരിച്ചു വിടാനുള്ള ശ്രമമാണ്. മദ്യശാലകൾ തുറക്കുന്നത് അരാജകത്വത്തിലേക്കും അക്രമത്തിലേക്കും നയിക്കും.
ഇടതു സർക്കാരിന്‍റെ തീരുമാനം തെരഞ്ഞെടുപ്പ് വാഗ്ദാന ലംഘനമാണെന്നും കെസിബിസി ആരോപിച്ചു. മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ഏപ്രിൽ രണ്ട് മദ്യ വിരുദ്ധ പ്രക്ഷോഭ ദിനം ആയി ആചരിക്കുമെന്നും, പ്രതിഷേധത്തിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ പങ്കെടുക്കുമെന്ന് കെസിബിസി വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട് പറഞ്ഞു.
നേരത്തെ അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. നിയമാനുസൃതമായെ ഇവ തുറക്കൂ. സംസ്ഥാനത്ത് പുകിയ ബാറുകള്‍ അനുവദിക്കില്ലെന്നും മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. പഞ്ചായത്തുകളില്‍ ബാര്‍ തുറക്കാന്‍ സുപ്രീംകോടതി അനുവദിച്ചിട്ടുണ്ടെന്നും എക്സൈസ് മന്ത്രി പറഞ്ഞു. ദേശീയ, സംസ്ഥാന പാതകള്‍ കടന്നുപോകുന്ന പഞ്ചായത്തുകളില്‍ കൂടുതല്‍ ത്രീ സ്റ്റാര്‍ ബാറുകള്‍ തുറക്കാന്‍ വഴിയൊരുങ്ങിയ സാഹചര്യത്തിലാണ് മന്ത്രി വിശദീകരണം നല്‍കിയത്.
https://www.facebook.com/Malayalivartha