അതീവ സന്തോഷവതിയായി വിവാഹ ചടങ്ങിനായുള്ള തിരക്കിലായിരുന്നു ആതിര... വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് കഠാര കൊണ്ടു മകളെ കുത്തി വീഴ്ത്തി; മദ്യാസക്തിയിൽ അച്ഛന്റെ ക്രൂരതയിൽ ആതിരയുടെ ജീവൻ പിടയുമ്പോൾ ആർക്കും രക്ഷിക്കാനാകാതെ മരണത്തിലേക്ക്... കല്യാണം കൂടാൻ വന്നവർക്ക് മുന്നിൽ ആതിരയുടെ വെള്ളപുതപ്പിച്ച ശരീരം കാണേണ്ടി വന്നപ്പോൾ ഉറ്റവർക്കൊപ്പം ഒരു നാട് മുഴുവനും തേങ്ങി...
മദ്യാസക്തിയിൽ അച്ഛന്റെ ക്രൂരതയിൽ ആതിരയുടെ ജീവൻ പിടയുമ്പോൾ ആർക്കും രക്ഷിക്കാനാകാതെ മരണത്തിലേക്ക്... കല്യാണം കൂടാൻ വന്നവർക്ക് മുന്നിൽ ആതിരയുടെ വെള്ളപുതപ്പിച്ച ശരീരം കാണേണ്ടി വന്നപ്പോൾ ഉറ്റവർക്കൊപ്പം ഒരു നാട് മുഴുവനും തേങ്ങി. അച്ഛന്റെ സമ്മതമില്ലാതെ ആതിര കാമുകനുമായി നടത്തിയ രജിസ്റ്റര്‍ വിവാഹത്തിനു പകരം ക്ഷേത്രത്തില്‍വച്ച് വിവാഹം നടത്താനിരിക്കെയാണു സംഭവം.
സംഭവം ദുരഭിമാനക്കൊലയാണെന്നും ഒരുമിക്കുന്നതിനോട് പിതാവിന് എതിര്‍പ്പായിരുന്നെന്നുമാണ് വിവരം. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യനായ ആതിര മിലിട്ടറി ഉദ്യോഗസ്ഥനായ ബ്രിഗേഷുമായി പ്രണയത്തിലായിരുന്നു. ഓട്ടോ ഡ്രൈവറായ രാജന്‍ ഈ ബന്ധം അംഗീകരിക്കാതിരുന്നതോടെ ഇവര്‍ രജിസ്റ്റര്‍ വിവാഹം നടത്തി. രാജന്‍ എതിര്‍പ്പ് തുടര്‍ന്നതോടെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ അരീക്കോട് പോലീസ് സ്‌റ്റേഷനില്‍ ചര്‍ച്ച നടന്നു. ബന്ധുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയ രാജന്‍, വിവാഹം ക്ഷേത്രസന്നിധിയില്‍ നന്നായി നടത്തിക്കൊടുക്കാമെന്നു സമ്മതിച്ചു.
ആതിര സ്വന്തം വീട്ടിലേക്കു വരികയും ചെയ്തു. അച്ഛന്‍ ഉപദ്രവിക്കുമെന്ന് ആതിര അന്നേ പറഞ്ഞിരുന്നതായി പറയപ്പെടുന്നു. ഇന്നലെ െവെകുന്നേരം മദ്യപിച്ച് വീട്ടിലെത്തിയ രാജന്‍ വീട്ടുകാരോടും ബന്ധുക്കളോടും തട്ടിക്കയറുകയും ആതിരയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്ന ആതിര അയല്‍വീട്ടിലെ മുറിയില്‍ കയറി വാതിലടച്ചു. പിന്നാലെ ചെന്ന രാജന്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറുകയും കഠാര ഉപയോഗിച്ച് മകളെ കുത്തിവീഴ്ത്തുകയുമായിരുന്നു.
കുത്തേറ്റു ഗുരുതരാവസ്ഥയിലായ ആതിരയെ ഉടന്‍ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആതിരയെ രക്ഷിക്കാനായില്ല. ഇന്നു സൗത്ത് പുത്തലം സാളിഗ്രാമം ക്ഷേത്രത്തിലാണ് വിവാഹച്ചടങ്ങു നിശ്ചയിച്ചിരുന്നത്.
https://www.facebook.com/Malayalivartha