12 വർഷം വീട്ടിൽ പുള്ളിമാനെ വളർത്തി; വീട്ടമ്മയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി
12 വർഷമായി വീട്ടില്‍ അനധികൃതമായി പുള്ളിമാനെ വളര്‍ത്തിയ സംഭവത്തില്‍ വീട്ടമ്മ വനം വകുപ്പിന്റെ പിടിയില്‍. പെരിന്തല്‍മണ്ണ ആനമങ്ങാട് മണലായ സ്വദേശിനി മങ്ങാടന്‍പറമ്പത്ത് മുംതാസിനെയാണ് (40) വനം വകുപ്പ് പിടികൂടിയത്. കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി. റെഹീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മുംതാസിനു പുറമെ ഇവരുടെ ഭര്‍ത്താവ് ഷംസുദ്ദീന്റെ പേരിലും വനംവകുപ്പ് കേസ് എടുത്തു.
ഇവര്‍ രഹസ്യമായി വീട്ടില്‍ പുള്ളിമാനെ വളര്‍ത്തുന്നതായി വനംവകുപ്പിന് വിവരം കിട്ടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വനം വകുപ്പ് ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയത്. ഇവര്‍ വീടിനോടു ചേര്‍ന്ന് പ്രത്യേകമായി നിര്‍മിച്ച മുറിയിലായിരുന്നു പുള്ളിമാനെ വളര്‍ത്തിയിരുന്നത്.
പുള്ളിമാന്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം പട്ടിക 3-ല്‍ ഉള്‍പ്പെടുന്ന സ്പോര്‍ട്ടഡ് വിഭാഗത്തിലുള്ള ജീവിയാണ്. ഈ വിഭാഗത്തിലുള്ള മൃഗങ്ങളെ പിടികൂടുന്നതും സൂക്ഷിക്കുന്നതും പരമാവധി മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
കഴിഞ്ഞ 12 വര്‍ഷമായി ഇവര്‍ മാനിനെ വീട്ടിലും എസ്റ്റേറ്റുകളിലുമായി വളര്‍ത്തി വരികയായിരുന്നു. ഇതിനെ ചെറുപ്രായത്തില്‍ തന്നെ കാട്ടില്‍ നിന്നും പിടികൂടിയെന്നാണ് വനം വകുപ്പിന്റെ നിഗമനം. മാനിനെ വനംവകുപ്പ് വണ്ടൂരിലെത്തിച്ച് വൈദ്യപരിശോധന നടത്തി. അതിനു ശേഷം കോടനാടുള്ള റെസ്‌ക്യൂ ഹോമിലേക്ക് കൊണ്ടുപോയി. പിടിയിലായി യുവതിയെ മഞ്ചേരി ഫോറസ്റ്റ് കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha