മയക്കുമരുന്ന് നൽകി വള്ളത്തിൽ കയറ്റി കണ്ടൽക്കാടിനുള്ളിലേയ്ക്ക് എത്തിച്ചു; ലീഗയുടെ മരണം നിർണായക വഴിത്തിരിവിലേയ്ക്ക്
ലിഗയുടെ മരണത്തില അന്വേഷണം വഴിത്തിരിവിലേക്ക്. ലിഗ കണ്ടല്‍ക്കാടുകളിലേക്ക് എത്തിയ വള്ളം പൊലീസ് കണ്ടെത്തി. അതേ സമയം ലിഗ മാനഭംഗശ്രമത്തിനിടയില്‍ കൊല്ലപ്പെട്ടതായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്ത കോവളം ബീച്ചിലെ ലൈംഗികത്തൊഴിലാളിയായ 40 കാരന്‍ കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
കോട്ടയത്ത് നിന്നുമാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്. കോവളം ബീച്ചില്‍ വിദേശ വനിതകള്‍ക്ക് വേണ്ടി ഒപ്പം പോകുകയും ലൈംഗികത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്യാറുള്ള ഇയാള്‍ ലഹരിക്കടിമയാണ്. ലിഗയ്ക്കും ഇയാള്‍ ലഹരി സിഗററ്റ് നല്‍കി. അത് വലിച്ച് യുവതി ബോധരഹിതയായതോടെ കണ്ടല്‍ കാടിനിടയിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ലിഗ പ്രതിരോധിച്ചതോടെ കൊലപ്പെടുത്തി എന്നാണ് പോലീസ് കരുതുന്നത്.
ബീച്ചില്‍ ഇയാള്‍ ലിഗയുമായി സംസാരിക്കുന്നത് കണ്ടെന്ന് ചിലര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. അതേസമയം ലൈംഗിക പീഡനത്തിന്റെ യാതൊരു തെളിവുകളും ലിഗയുടെ ശരീരത്തില്‍ നിന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ആന്തരീകാവയവങ്ങളുടെപരിശോധനയ്‌ക്കൊപ്പം ഉണങ്ങിയ സ്രവങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകളും നടന്നു വരികയാണ്. മുമ്ബും ഇയാള്‍ക്കെതിരേ വിദേശീകളെ ഉപദ്രവിച്ചതിന് കേസുണ്ട്.
കോവളത്തെ അനധികൃത ടൂറിസ്റ്റ് െഗെഡുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് കേസ് ശരിയായ ദിശയിലായത്. മയക്കുമരുന്നു സംഘത്തില്‍പ്പെട്ടയാളാണ് ലിഗയെ കാട്ടിനുളളിലേക്കു കൊണ്ടുവന്നതെന്നു പോലീസ് കണ്ടെത്തിയിരുന്നു. ഒറ്റയ്‌ക്കെത്തുന്ന വിദേശികളെ ലഹരിവസ്തുക്കള്‍ നല്‍കി പാട്ടിലാക്കുന്ന സംഘത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് രണ്ടു ദിവസം മുമ്ബ് കോവളം പൂനം പ്രദേശത്തു നിന്നു അപ്രത്യക്ഷനായ ആളിലേക്ക് ശ്രദ്ധ നീണ്ടത്.
വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടില്‍ കുരുക്കിട്ടു കൊലപ്പെടുത്തിയെന്നു നേരത്തേ തന്നെ പോലീസിന് സൂചന കിട്ടിയിരുന്നു. കാട് വെട്ടിത്തെളിച്ചപ്പോഴാണു കാട്ടുവള്ളികള്‍ ചേര്‍ത്തുകെട്ടിയ കുരുക്ക് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇവിടുത്തെ പതിവുകാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം അഞ്ചു പേരിലേക്ക് നീളുകയും അവരില്‍ നിന്നും സംഭവത്തിന് ശേഷം സ്ഥലത്തു നിന്നും കാണാതായ ആളിലേക്കും അന്വേഷണം എത്തുകയായിരുന്നു.
https://www.facebook.com/Malayalivartha