നിപ വൈറസ് ബാധിച്ച് മരിച്ച നഴ്സിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം; കുട്ടികൾക്ക് പത്ത് ലക്ഷം രൂപ വീതവും ഭർത്താവിന് ജോലിയും നൽകും
നിപ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനി യുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം.. ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കാനും ലിനിയുടെ ഭര്‍ത്താവിന് ജോലി നല്‍കുന്നതിനുമാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. കേരളത്തില്‍ ജോലി ചെയാന്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് തയ്യാറാണെങ്കില്‍ നിയമന ഉത്തരവ് ഉടന്‍ കൈമാറും. കുട്ടികള്‍ക്ക് നല്‍കുന്ന സര്‍ക്കാര്‍ സഹായത്തില്‍ അഞ്ച് ലക്ഷം രൂപ വീതം കുട്ടികളുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും അഞ്ച് ലക്ഷം രൂപ സ്ഥിര നിക്ഷേപമായി ഭാവിയിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം.
രോഗീ പരിചരണത്തില്‍ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ച നഴ്‌സാണ് ലിനി. രോഗിയെ പരിചരിച്ചതുകൊണ്ടാണ് അവര്‍ക്ക് അസുഖം ബാധിച്ച് മരിച്ചത്. അതുകൊണ്ട് തന്നെ അവരുടെ കുടുംബത്തോട് സര്‍ക്കാരിന് പ്രതിബദ്ധതയുണ്ട്. സഹായ ധനം പ്രഖ്യാപിച്ച് കൊണ്ട് മന്ത്രി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ ലിനിയുടെ മരണവുമായി ബന്ധപെട്ട് സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. സഹായ ധനം പ്രഖ്യാപിക്കണമെന്നും കൂടുതല്‍ ആദരവ് ലിനി അര്‍ഹിക്കുന്നെന്നുമുള്ള വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയിലും മറ്റുമുയര്‍ന്നിരുന്നു. എന്തായാലും മന്ത്രിസഭാ യോഗത്തില്‍ തന്നെ സഹായ ധനമുള്‍പ്പെടെ പ്രഖ്യാപിക്കുതിനുള്ള തീരുമാനമെടുക്കാന്‍ കഴിഞ്ഞത് വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്നതിന് കാരണമായിട്ടുണ്ട്.
https://www.facebook.com/Malayalivartha