സംസ്ഥാനത്തെ എട്ട് രാഷ്ട്രീയ കൊലപാതകങ്ങളിൽ സി ബി ഐ അനേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി
സംസ്ഥാനത്തെ എട്ട് രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണം ആവശ്യപെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാരായ തലശ്ശേരി ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് വ്യക്തമാക്കി. കണ്ണൂരില്‍ ഉള്‍പ്പെടെ നടന്ന എട്ട് രാഷ്ട്രീയ കൊലപാതകങ്ങളിലാണ് ഹര്‍ജിക്കാര്‍ സിബിഐ അന്വേഷണം ആവശ്യപെട്ടത്.
കണ്ണൂരിലെ ആര്‍എസ്സ്എസ്സ് പ്രവര്‍ത്തകരായ രമിത്ത്, സന്തോഷ്, സികെ രാമചന്ദ്രന്‍, ബിജു, തിരുവനന്തപുരത്ത് കൊല്ലപെട്ട ആര്‍എസ്സ്എസ്സ് നേതാവ് രാജേഷ്, കൊല്ലം കടയ്ക്കലില്‍ കൊല്ലപെട്ട ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റും റി'യേഡ് എസ്‌ഐ യുമായ രവീന്ദ്രന്‍ പിള്ള പാലക്കാട് കൊല്ലപെട്ട രാധാകൃഷ്ണന്‍, വിമല എന്നിവരുടെ കൊലപാതകത്തിലാണ് സിബിഐ അന്വേഷണം ആവശ്യപെട്ട് ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചത്.
സിപിഎം പ്രവര്‍ത്തകര്‍ പ്രതിക്കുന്നതിലുള്ള ഈ കേസുകളില്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരുന്നതിന് അന്വേഷണത്തിന് കഴിയില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. അതേസമയം ഹര്‍ജി രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ളതാണെന്നും ഹര്‍ജിക്കാര്‍ ആരോപണമുന്നയിക്കുന്നു. വ്യക്തികളെ കേസില്‍ കക്ഷിയാക്കിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പോലും ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ പോലീസ് അന്വേഷണം നടത്താതെ തള്ളിക്കളയുകയാണ് ചെയ്തതെന്ന് കോടതിയുടെ ഭാഗത്ത് നിന്ന് പരാമര്‍ശമുണ്ടായി. നേരത്തെ കേസിന്റെ വിചാരണാ വേളയില്‍ കൊലപാതകങ്ങളിലെ അന്വേഷണ പുരോഗതിയെക്കുറിച്ച പോലീസ് കോടതിയില്‍ അറിയിച്ചിരുന്നു സംഘപരിവാര്‍ ബന്ധമുള്ള ട്രസ്റ്റാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചതെന്നും ഇതിന്റെ പിന്നിൽ രാഷ്ട്രീയലക്ഷ്യമാണെന്നും സിപിഎം ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha