ചെങ്ങന്നൂര്‍ നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശ്ശബ്ദ പ്രചാരണം; വിജയ പ്രതീക്ഷയിൽ മുന്നണികൾ
ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘമേറിയ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ നടന്നത്. രണ്ടര മാസം നീണ്ട പ്രചരണ കോലാഹലത്തിന് ഒടുവില്‍ ചെങ്ങന്നൂരില്‍ ഇന്ന് നിശ്ശബ്ദ പ്രചാരണം. അവസാനവട്ടം ജനങ്ങളെ ഒരിക്കല്‍ കൂടി കണ്ട് വോട്ടുറപ്പിക്കാള്‍ ഉള്ള അന്തിമ പരിശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍ .
സ്ഥാനാര്‍ത്ഥികളെല്ലാം വിജയപ്രതീക്ഷയിലാണ് . പോളിംഗ് സാമഗ്രികളുടെ വിതരണവും ഇന്ന് തന്നെ ഉണ്ടാവും. ചെങ്ങന്നുരിൽ നാളെ ജനങ്ങൾ വിധി എഴുതും. രണ്ടര മാസത്തിലേറെ നീണ്ട തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ , ആളും അര്‍ത്ഥവും ആരവും ഒഴുക്കിയ പ്രചരണ കോലാഹലങ്ങള്‍ , പ്രദേശിക , സംസ്ഥാന ദേശീയ നേതാക്കളുടെ സാന്നിധ്യം .
കര്‍ണ്ണാടക തെരഞ്ഞെടുപ്പിന് ഒപ്പം ഉണ്ടാകുമെന്ന് കരുതിയ ഉപതെരഞ്ഞെടുപ്പിന് അനിശ്ചിതത്വം ആദ്യം ഉണ്ടൊക്കിയത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആണ്. എന്നാല്‍ പ്രചരണത്തിന് കൂടുതൽ സമയം ലഭിച്ചത് മൂലം പരമാവധി വോട്ടന്മാരെ നേരില്‍ കാണാന്‍ കഴിഞ്ഞു എന്ന് മുന്നണികള്‍ അവകാശപ്പെടുന്നു.
ദേശീയ , സംസ്ഥാന വിഷയങ്ങള്‍ക്കൊപ്പം പ്രദേശിക വിഷയങ്ങള്‍ കൂടി പ്രചരണ വിഷയം ആയി മാറുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും , വി എസ് അച്ചുതാനന്ദന്‍ എന്നീവര്‍ രണ്ട് ദിവസം എൽ ഡി എഫിന്റെ പ്രചരണത്തിന് നേതൃത്വം നല്‍കി .
UDF പ്രചരണത്തിന് നേതൃത്വം നല്‍കിയത് ഉമ്മന്‍ ചാണ്ടിയാണ് .ഒരു മാസം കൊണ്ട് 100 ലേറെ കുടുംബ യോഗങ്ങളിലാണ് ഉമ്മന്‍ ചാണ്ടി പങ്കെടുത്തത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , ജോസഫ് വാഴയ്ക്കന്‍ എന്നീവര്‍ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു .
https://www.facebook.com/Malayalivartha