കാണാതായ ജെസ്‌ന മലപ്പുറത്ത്? ചിത്രകാരനായ ജസ്ഫര്‍കോട്ടക്കുന്ന് എടുത്ത സെൽഫിയിൽ പതിഞ്ഞ പെൺകുട്ടി ജസ്‌നയെന്ന് സംശയം; ചിത്രം പുറത്ത്
കേരളത്തെ മുഴുവന്‍ ആശങ്കയില്‍ നിര്‍ത്തിക്കൊണ്ടു മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്‌നയുടെ തിരോധാനത്തിൽ അന്വേഷണം നീളുന്നത് മലപ്പുറത്തേയ്ക്ക്. കോട്ടക്കുന്നം ടൂറിസം പാര്‍ക്കില്‍ മറ്റൊരു പെണ്‍കുട്ടിയോടൊപ്പം ജസ്‌നയെ കണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം മലപ്പുറത്തേക്ക് തിരിച്ചത്.
മേയ് മൂന്നിനു രാവിലെ എത്തിയ ജെസ്‌ന രാത്രി എട്ടുവരെ പാര്‍ക്കില്‍ മറ്റൊരു പെണ്‍കുട്ടിയോടൊപ്പം കണ്ടിരുന്നതായാണ് പോലീസിനു ലഭിച്ച വിവരം. ജെസ്‌നയെന്ന് സംശയിക്കുന്ന പെണ്‍കുട്ടി പാര്‍ക്കില്‍ സംസാരിക്കുന്നതു പാര്‍ക്കിലെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ജെസ്‌നയെ കാണാതായ വിവരം മാധ്യമങ്ങളില്‍ നിരന്തരം വന്നതോടെയാണ് ഇവരെ തിരച്ചറിഞ്ഞതെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ഇതേക്കുറിച്ചു പാര്‍ക്കിലെയും ടൗണിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അന്വേഷണ സംഘമെത്തിയാല്‍ തുടര്‍നടപടികളെക്കുറിച്ചു ആലോചിക്കുമെന്നു മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ അറിയിച്ചു. അന്വേഷണ സംഘത്തിലെ രണ്ടു പേരാണ് മലപ്പുറത്തേക്കു തിരിച്ചിട്ടുള്ളത്. തിരുവല്ല ഡിവൈഎസ്പി ചന്ദ്രശേഖര പിള്ളയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ജെസ്‌നയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം പോലീസ് പരിശോധിച്ചു വരികയാണ്.
ചിത്രകാരനായ ജസ്ഫര്‍കോട്ടക്കുന്ന് എടുത്ത ഫോട്ടോയിലും ജസ്‌നയെന്ന് സംശയിക്കുന്ന ഫോട്ടോ ലഭിച്ചിട്ടുണ്ട്. കുര്‍ത്തയും ഷാളും ജീന്‍സുമായിരുന്നു ജെസ്‌നയുടെയും കൂട്ടുകാരിയുടെയും വേഷം. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പാര്‍ക്കിലെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. വിവരം അന്വേഷണ സംഘത്തിനു കൈമാറിയതായാണു സൂചന. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തി, അവിടെനിന്ന് ഓട്ടോ വിളിച്ച് കോട്ടക്കുന്നിലെ രണ്ടാംകവാടം വഴി പാര്‍ക്കിലെത്തിയിരിക്കാമെന്നാണു കരുതുന്നത്. പാര്‍ക്കില്‍ നിന്നുളള സിസി ടിവി ദൃശ്യങ്ങളും നഗരത്തില്‍ നിന്നുളള സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചതിനു ശേഷമാകും പൊലീസ് ഈ കാര്യത്തില്‍ തീരുമാനത്തില്‍ എത്തുക.
മംഗലാപുരം ബെംഗളൂരു ഭാഗത്തുനിന്ന് വയനാട് വരെ ജെസ്‌ന സഞ്ചരിച്ചിരുന്നതായി നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും അവിടെനിന്നു തെക്കോട്ടുള്ള യാത്ര സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ചാത്തന്‍തറ, കൊല്ലമുള, മുക്കൂട്ടുതറ എന്നിവിടങ്ങളില്‍ പൊലീസ് സ്ഥാപിച്ചിട്ടുള്ള വിവര ശേഖരണ പെട്ടിയില്‍നിന്നു ലഭിച്ച അഞ്ച് കുറിപ്പുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. കൂടാതെ ജെസ്‌ന ഫോണിലൂടെ നടത്തിയ സംഭാഷണങ്ങളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha