ചില ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടല്‍ മൂലം സംസ്ഥാനത്ത് മിശ്രവിവാഹിതരുടെ മക്കള്‍ കടുത്ത നീതി നിഷേധം നേരിടുന്നതായി ഹൈബി ഈഡന്‍ എം.എല്‍.എ ; വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിന്നോക്ക സമുദായ ക്ഷേമ വകുപ്പ് മന്ത്രിക്ക് കത്ത് നൽകി
മിശ്രവിവാഹിതരുടെ മക്കള്‍ക്ക് നിയമാനുസൃതം അര്‍ഹതയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് തടയണമെന്ന ആവശ്യവുമായി ഹൈബി ഈഡന്‍ എം.എല്‍.എ. ചില ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടല്‍ മൂലം സംസ്ഥാനത്ത് മിശ്രവിവാഹിതരുടെ മക്കള്‍ കടുത്ത നീതി നിഷേധം നേരിടുന്നതായി എം.എല്‍.എ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിഷയത്തില്‍ അടിയന്തരമയി ഇടപെടണമെന്നാവശ്യപ്പെട്ട് മന്ത്രി പിന്നോക്ക സമുദായ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന് കത്ത് നല്‍കി.
2012 സുപ്രീംകോടതി രമേഷ് ബാബു കേസില്‍ അച്ഛനാണോ അമ്മയാണോ പിന്നാക്ക ജാതി എന്നതിലല്ല, ഏത് അവസ്ഥയിലാണ് കുട്ടി വളര്‍ന്നുവന്നത് എന്നത് പരിഗണിച്ചാണ് കുട്ടിയുടെ ജാതി നിര്‍ണയിക്കേണ്ടതെന്ന് വ്യക്തമാക്കിയിരുന്നു. മിശ്രവിവാഹിതരുടെ മക്കള്‍ക്ക് പിന്നോക്ക ജാതി വിഭാഗക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്ന് കേരള സര്‍ക്കാര്‍ 1979 തന്നെ ഉത്തരവിറക്കിയതുമാണ്. പിന്നീട് ക്രീമിലയര്‍ തത്വം നിലവില്‍ വന്നപ്പോള്‍ മിശ്രവിവാഹിതരുടെ പിന്നാക്ക ജാതിക്കാരായ മക്കള്‍ക്ക് ക്രീമിലെയര്‍ പരിധിയുടെ അടിസ്ഥാനത്തില്‍ സംവരണം ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും എന്ന കീഴ്ക്കവഴക്കമായി. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിനെ മറികടക്കുന്ന രീതിയില്‍ ചില ഉദ്യോഗസ്ഥന്മാരുടെ കത്തുകളുടെ അടിസ്ഥാനത്തില്‍ മിശ്രവിവാഹിതരില്‍ ആരെങ്കിലും ഒരാള്‍ മുന്നോക്ക ജാതി ആണെങ്കില്‍ ഇപ്പോള്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത കീഴ്‌വഴക്കം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
മാതാപിതാക്കളില്‍ ഒരാള്‍ സുറിയാനി കത്തോലിക്കയും രണ്ടാമത്തെയാള്‍ ലത്തിന്‍ കത്തോലിക്കയുമാണെന്നിരിക്കട്ടെ. ലത്തിന്‍ കത്തോലിക്കരായി കുടുംബം ജീവിച്ചിട്ടും പിന്നാക്ക വിഭാഗമായ ലത്തിന്‍ കത്തോലിക്ക എന്നാണ് രേഖകളില്‍ ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നതെങ്കിലും അവര്‍ക്ക് നോണ്‍ ക്രിമീലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ല. എല്ലാ സമുദായങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.
തഹസീല്‍ദാര്‍ നിരസിച്ച ഉത്തരവ് 1979 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അല്ലാത്തതിനാല്‍ അതിനെതിരെ ആര്‍ഡിഒക് നല്‍കിയ അപ്പീലില്‍ ഈ വിഷയത്തില്‍ നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തീരുമാനമെടുക്കാൻ അടുത്തിടെ ഹൈക്കോടതി വിധിക്കുകയും ചെയ്തു. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha