കോട്ടയത്ത് വീട്ടമ്മയുടെ കാമുകന്മാർ അഞ്ച് വൈദീകർ; വീട്ടമ്മയുടെ കുമ്പസാര രഹസ്യം വെച്ച് ബ്ലാക്ക് മെയിലിംഗും: ഭാര്യയും വൈദീകരും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ കഥകൾ പുറം ലോകത്തെ അറിയിച്ചത് ഭർത്താവ്... ഒടുവിൽ ഓർത്തഡോക്സ് സഭാവൈദികർക്ക് എട്ടിന്റെ പണി
മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികരുടെ ലൈംഗിക വിവാദം പുതിയ തലത്തിലേക്ക്. വീട്ടമ്മയായ യുവതിയെ സഭയിലെ അഞ്ചുവൈദികര്‍ അവിഹിതബന്ധം പുലര്‍ത്തിയിരുന്നുവെന്ന വാര്‍ത്ത സഭക്കുള്ളില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ആരോപണ വിധേയരായ അഞ്ചുപേരെയും അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്‌തെങ്കിലും ഇവരെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം സജീവമായിരിക്കുന്നത്.
ഇതിനിടെ ആരോപണ വിധേയയായ സ്ത്രീയുടെ ഭര്‍ത്താവിന്റേതെന്ന പേരില്‍ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തന്റെ കുടുംബ ജീവിതം തകര്‍ത്ത വൈദികരെ സഭയില്‍ നിന്ന് പുറത്താക്കുകയും നിയമപരമായ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കണമെന്ന മട്ടിലുള്ള സംഭാഷണമാണ് പുറത്തുപ്രചരിക്കുന്നത്.
ഇയാള്‍ ഏതൊ ഒരു പരിചയക്കാരനോട് തന്റെ മാനസിക വിഷമങ്ങളും ഈ സംഭവം പുറത്തായ സാഹചര്യങ്ങളുമാണ് വിവരിക്കുന്നത്. വിവാഹം കഴിക്കുന്നതിന് മുമ്പുതന്നെ തന്റെ ഭാര്യയായ സ്ത്രീക്ക് ഓര്‍ത്തഡോക്‌സ് സഭയിലെ പല പുരോഹിതന്‍മാരുമായി ബന്ധമുണ്ടായിരുന്ന കാര്യം അവര്‍ വെളിപ്പെടുത്തിയെന്നും ഈ സംഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്. അഞ്ച് വൈദികരല്ല എട്ടോളം വൈദികര്‍ക്ക് ഭാര്യയുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവരങ്ങളാണ് അയാള്‍ പരിചയക്കാരനോട് പറയുന്നത്.
നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരെയും തുമ്പമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികനെയുമാണ് പള്ളികളുടെ വികാരി സ്ഥാനത്തു നിന്ന് നീക്കിയിരിക്കുന്നത്. തിരുവല്ല സ്വദേശിയായ വീട്ടമ്മയുടെ ഭര്‍ത്താവാണ് പരാതിയുമായി രംഗത്ത് എത്തിയത്.
https://www.facebook.com/Malayalivartha