കേജരിവാളിനെ കൈയൊഴിഞ്ഞ് രാംജിത് മലാനി
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അഭിഭാഷക സ്ഥാനത്ത് നിന്നും മുതിർന്ന അഭിഭാഷകൻ രാംജത് മലാനി പിൻവാങ്ങി. കേജരിവാളിനെതിരെ അരുൺ ജയ്റ്റ്ലി നൽകിയ മാനനഷ്ടകേസ് വാദിച്ചിരുന്നത് രാംജത് മലാനിയായിരുന്നു.ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയിൽ ധനമന്ത്രി അരുൺ ജയ്റ്റ്ലിയ്ക്ക് പങ്കുണ്ടെന്ന് കേജരിവാൾ ആരോപിച്ചതിനെ തുടർന്നാണ് ഡൽഹി മുഖ്യനെതിരെ ജയ്റ്റ്ലി 10 കോടി രൂപയുടെ മാനനഷ്ട കേസ് ഫയൽ ചെയ്തത്. തുടർന്ന്, വിചാരണയ്ക്കിടെ കേജരിവാളിന് വേണ്ടി ഹാജരായ രാംജത് മലാനി, ജയ്റ്റ്ലിയെ ക്രിമിനൽ എന്ന് വിളിക്കുകയുണ്ടായി. ഇത് കേജരിവാളിന്റെ പ്രേരണയാലാണെന്ന് കാണിച്ച് ജയ്റ്റ്ലി മറ്റൊരു മാനനഷ്കേസ് കൂടി നൽകി.
എന്നാൽ ഇത്തരത്തിലുള്ള പരാമർശം നടത്തുന്നതിന് തന്റെ അഭിഭാഷകനോട് ആവശ്യപെട്ടിട്ടില്ലെന്ന മറുപടിയാണ് കേജരിവാൾ നൽകിയത്. തുടർന്നാണ് അഭിഭാഷക സ്ഥാനത്ത് നിന്നും താൻ പിൻവാങ്ങുന്നതായി മലാനി അറിയിച്ചത്. തന്റെ ഫീസായ രണ്ട് കോടി രൂപ ഉടൻ നൽകണമെന്നും രാംജത് മലാനി ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം, തങ്ങൾക്ക് ഇത് സംബന്ധിച്ച് രാംജിത് മലാനിയുടെ പക്കൽ നിന്നും യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് എ.എ.പി വൃത്തങ്ങൾ അറിയിച്ചു.
https://www.facebook.com/Malayalivartha