കത്തുവാ സംഭവത്തെക്കുറിച്ച് മിണ്ടിയാല്‍ വെടിയേറ്റ് മരിച്ച ഷൂജാത്തിന്റെ വിധിയുണ്ടാകും ; മാധ്യമപ്രവര്‍ത്തകർക്ക് നേരെ ഭീഷണിയുമായി ബിജെപി എംഎല്‍എ ; ചൗധരി ലാല്‍ സിംഗിന്റെ പ്രസ്താവന വിവാദമാകുന്നു
കത്തുവയില്‍ ഇസ്ലാമിക പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ എഴുതി വെടിയേറ്റ് മരിച്ച ഷുജാത്തിന്റെ വധി സമ്ബാദിക്കരുതെന്ന് ബിജെപി നേതാവിന്റെ ഭീഷണി. കത്തുവ കൂട്ടബലാത്സംഗക്കേസില്‍ പ്രതികളെ രക്ഷിക്കാനായി റാലി നടത്തി വിവാദത്തില്‍ തലയിടുകയും രാജി വെയ്‌ക്കേണ്ടി വരികയും ബിജെപി നേതാവ് ചൗധരി ലാല്‍ സിംഗിന്റേതാണ് ഭീഷണി.
കത്തുവ കേസില്‍ നിരക്കാത്തത് എഴുതിയാല്‍ ജൂണ്‍ 14 ന് ശ്രീനഗറില്‍ പുറത്ത് പോയപ്പോള്‍ ആക്രമണത്തിന് ഇരയായി വെടിയേറ്റ് മരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത്ത് ബുഖാരിയുടെ വിധി തന്നെയുണ്ടാകുമെന്നാണ് ഭീഷണി. ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്ബോഴായിരുന്നു ഭീഷണി മുഴക്കിയത്. അതേസമയം ലാല്‍ സിംഗിനെതിരേ പ്രസ്താവനയ്ക്ക് വലിയ എതിര്‍പ്പുകളാണ് ഉയര്‍ന്നു വരുന്നത്.
ഷുജാത്തിന്റെ മരണം മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനുള്ള ഉപകരണമാക്കി ഗുണ്ടകള്‍ ഉപയോഗിക്കുന്നതായി ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആരോപിച്ചു. മെഹ്ബൂബ മുഫ്ത്തി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ലാല്‍ സിംഗിന് കഴിഞ്ഞ ഏപ്രിലില്‍ കത്തുവാ കേസിലെ പ്രതികളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് റാലി നടത്തിയതിനെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജി വെയ്‌ക്കേണ്ടി വന്നിരുന്നു.
കഴിഞ്ഞ മെഹ്ബൂബാ സര്‍ക്കാര്‍ സംസ്ഥാനം കണ്ട ഏറ്റവും മോശമായ സര്‍ക്കാര്‍ ആയിരുന്നെന്നും കൂടുതല്‍ മോശമായി പോകാതിരിക്കാനാണ് തന്റെ പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതെന്നും ലാല്‍ സിംഗ് ആരോപിച്ചു. മെഹ്ബൂബ മുഫ്ത്തി ഭീകരസംഘടനയെ പിന്തുണയ്ക്കുന്ന ആളാണെന്നും ആരോപിച്ചു.
https://www.facebook.com/Malayalivartha