ആര് എതിര്‍ത്താലും അവസാനംവരെ ഒമര്‍ ലുലുവിന്റെ 'അഡാറ് ലവി'നൊപ്പം ഉണ്ടാകും; പ്രിയാ വാര്യർ
ഒമർ ലുലുവിന്റെ 'അഡാർ ലവ്' സിനിമയിലെ 'മാണിക്യ മലരായ പൂവേ' എന്ന ഗാനത്തിൽ സെക്കൻഡുകൾ മാത്രം അഭിനയിച്ച പ്രിയ വാര്യർ കണ്ണിറുക്കലിലൂടെ ലോക ശ്രദ്ധനേടി നേടിയിരിക്കുകയാണ്. അതിനിടയിലാണ് ഇന്ത്യയിൽ പലയിടങ്ങളിലായി മതവികാരം വ്രണപ്പെടുത്തിയെന്ന തരത്തിൽ പ്രിയയ്ക്കും സിനിമയിലെ അണിയറപ്രവർത്തകർക്കുമെതിരെ പരാതികൾ ഉയർന്നു വന്നത്. എന്നാൽ താൻ അസഹിഷ്ണുതയെ ഭയക്കുന്നിലെന്നും സിനിമയില്‍ നിന്നും പിന്‍മാറുകയില്ലെന്നും പ്രിയാ വാര്യർ പറയുന്നു. കേരള ലളിതകല അക്കാദമി തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ച കാര്‍ട്ടൂണ്‍ ക്യാമ്പിൽ അച്ഛന്‍ പ്രകാശ്വാര്യര്, മാതാവ് പ്രീത, തിരക്കഥാകൃത്തുക്കളായ സാരംഗ് ജയപ്രകാശ്, ലിജോ പാണാടന്‍ എന്നിവര്‍ക്കൊപ്പമെത്തിയതായിരുന്നു പ്രിയ.
അസഹിഷ്ണുതയെ ഭയക്കുന്നിലെന്നും സിനിമയില്‍ നിന്നും പിന്‍മാറുകയില്ലെന്നും പ്രിയ പറഞ്ഞപ്പോൾ കരഘോഷത്തോടെയാണ് ക്യാമ്പ് ആ വാക്കുകൾ ഏറ്റെടുത്തത്. നവമാധ്യമങ്ങള്‍ വഴി എറെ പിന്തുണ ലഭിക്കുന്നുണ്ട്. ഫുട്ബാള്‍താരം റൊണാള്‍ഡോ ഉള്‍പ്പെടെ, ലോകപ്രശസ്തരുടെ നിരതന്നെ പിന്തുണയുമായെത്തി. ജനങ്ങളില്‍നിന്ന് ഉണ്ടായ പ്രതികരണങ്ങളില്‍ വളരെ സന്തോഷമുണ്ട്. കേരളത്തില്‍നിന്ന് ലഭിച്ച അഭിനന്ദനങ്ങള്‍ക്ക് കണക്കില്ല. ചിലര്‍ സിനിമയ്ക്കെതിരെ നല്‍കിയ കേസിനെ കുറിച്ച് കൂടുതല്‍ അറിയില്ല. ആര് എതിര്‍ത്താലും, അവസാനംവരെ സംവിധായകന്‍ ഒമര്‍ ലുലുവിന്റെ 'അഡാറ് ലവി'നൊപ്പം ഉണ്ടാകും. ഒരു കാര്യത്തില്‍ എല്ലാവരും ഒരുപോലെ ആയിരിക്കുകയില്ലല്ലോ. എല്ലാറ്റിനെയും പോസിറ്റീവായാണ് കാണുന്നത്. ഗാനത്തെ കുറിച്ചുള്ള ട്രോളുകളെല്ലാം കാണുന്നുണ്ട്, സന്തോഷവുമുണ്ട് -പ്രിയ പറഞ്ഞു.
https://www.facebook.com/Malayalivartha