നാടകം തയ്യാറാക്കി എയര്‍ലൈന്‍ സ്റ്റാഫുകൾ... അപ്രതീക്ഷിതമായ പ്രണയമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച് ഇന്‍ഡിഗോ വിമാനം
ഇന്‍ഡോര്‍ - ഗോവ ഇന്‍ഡിഗോ വിമാനത്തില്‍ ഞായറാഴ്ച സംഭവിച്ചത് അത്തരത്തില്‍ ഒരു അവിസ്മരണീയ നിമിഷമായിരുന്നു. അപ്രതീക്ഷിതമായി വിമാനത്തില്‍ മുട്ടു കുത്തിയിരുന്ന് യുവാവ് കാമുകിയോടെ വിവാഹാഭ്യര്‍ത്ഥന നടത്തി. നാഗ്പൂരില്‍ നിന്നും ഇന്‍ഡോറിലേക്ക് വന്ന നരേന്ദ്ര ആനന്ദാനിയാണ് ഗോവയിലേക്ക് യാത്ര ചെയ്യുകയായിരുന്ന പ്രണയിനിയോട് പ്രണയം പറഞ്ഞത്. ആനന്ദാനിയുടെ അപേക്ഷ അനുസരിച്ച് നാടകം തയ്യാറാക്കിയത് എയര്‍ലൈന്‍ സ്റ്റാഫുകളായിരുന്നു. ഒരു ജോഡിയെ ഒന്നിക്കാന്‍ സഹായിച്ച സ്റ്റാഫുകളെ പിന്നീട് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ആര്യാമാ സന്യാല്‍ അഭിനന്ദിച്ചു.
പെണ്‍കുട്ടി കാമുകന്‍ ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ നിന്നും കയറുമെന്ന് അറിഞ്ഞിരുന്നില്ല. വിമാനത്തില്‍ തന്റെ സീറ്റില്‍ ഇരുന്നപ്പോഴാണ് യുവതി ഇന്റര്‍കോം വഴി നരേന്ദ്രയുടെ ശബ്ദം കേട്ടത്. എല്ലാ യാത്രക്കാരുടേയും മുന്നില്‍ വെച്ച് അയാള്‍ വിവാഹാഭ്യര്‍ത്ഥന നടത്തി. പ്രിയതമന്റെ സാന്നിദ്ധ്യം യുവതിക്ക് അപ്രതീക്ഷിതമായിരുന്നു.
അവര്‍ പതിയെ ഇന്റര്‍കോമിനടുത്തേക്ക് വന്നു. യുവതി അടുത്തെത്തിയതും നരേന്ദ്ര മുട്ടുകുത്തിയിരുന്ന് റോസാപുഷ്പം നല്‍കി പ്രണയം പറഞ്ഞു. ഒരു ചെറു പുഞ്ചിരിയോടെ റോസാപുഷ്പം യുവതി ഏറ്റു വാങ്ങി. വിവാഹാഭ്യര്‍ത്ഥന ശരിക്കും സംവിധാനം ചെയ്തത് എയര്‍ലൈന്‍ സ്റ്റാഫുകള്‍ തന്നെയായിരുന്നു. നരേന്ദ്ര ചുവന്ന റോസാ പുഷ്പം നല്‍കുമ്പോള്‍ ജീവനക്കാര്‍ 'വില്‍ യൂ മാരി മീ' എന്നെഴുതിയ പ്‌ളക്കാര്‍ഡ് പിന്നില്‍ പിടിച്ചു. അനന്തരം യുവതി ചെറു പുഞ്ചിരിയോടെ മറുപടി നല്‍കി 'യെസ്'. പിന്നീട് ഇരുവരും ഗോവയ്ക്ക് ഒരുമിച്ചു യാത്ര ചെയ്തു.
https://www.facebook.com/Malayalivartha