വിജയത്തിനരികിൽ വില്ലനായി വെളിച്ചക്കുറവ് ; ഒന്നാം ടെസ്റ്റില്‍ ആവേശകരമായ സമനില
നേരത്തെ വെളിച്ചം പൊലിഞ്ഞ ഇൗഡന്‍ ഗാര്‍ഡനിലെ പകലിനോട് ശ്രീലങ്ക കടപ്പെട്ടിരിക്കുന്നു. അല്ലായിരുന്നുവെങ്കില്‍ തുറിച്ചുനോക്കിയ പരാജയത്തിെന്റ പടുകുഴിയില്‍ ആദ്യ ടെസ്റ്റില്‍തന്നെ നിലംപൊത്തിയേനെ. ഭുവനേശ്വര്‍ കുമാറിെന്റയും മുഹമ്മദ് ഷമിയുടെയും തീ തുപ്പുന്ന പന്തുകള്‍ക്കു മുന്നില്‍ മുട്ടിടിച്ച ലങ്ക വെറും മൂന്നു വിക്കറ്റ് മാത്രം കൈയിലിരിക്കെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
മഴയും വെളിച്ചക്കുറവും ഏറെക്കുറെ മുക്കാല്‍ പങ്കും അപഹരിച്ച ടെസ്റ്റില്‍ തുടക്കത്തില്‍ മുന്‍തൂക്കം ശ്രീലങ്കക്കായിരുന്നു. ആദ്യ ഇന്നിങ്്സില്‍ 122 റണ്സിെന്റ നിര്‍ണായകമായ ലീഡും കരസ്ഥമാക്കിയിരുന്നു. കെ.എല്‍ രാഹുല്‍(79), ശിഖര്‍ ധവാന്‍ (94) എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ഇന്ത്യയുടെ ഇന്നിങ്സില്‍ നിര്‍ണായകമായി. ശ്രീലങ്കക്കായി ലക്മല്‍, ദാസുന്‍ ശങ്ക എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
അതേ സമയം, ടെസ്റ്റില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര സ്വന്തമാക്കി. ഒരു ടെസ്റ്റിെന്റ അഞ്ചു ദിവസങ്ങളിലും ബാറ്റ് ചെയ്യുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇന്ത്യ മികച്ച ലീഡ് നേടിയതോടെ മല്‍സരം സമനിലയിലാകാനുള്ള സാധ്യതകളാണ് ഉള്ളത്.
https://www.facebook.com/Malayalivartha