എല്ലാ കണ്ണുകളും റഷ്യയിലേക്ക് ; ഫുട്‌ബോൾ ലോകത്തെ പുതിയ രാജാക്കന്മാരെ ഇന്നറിയാം
ലോകഫുട്ബാളില്‍ പുതിയ രാജാക്കന്‍മാരുടെ കിരീടധാരണത്തിന് റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിലെ ലുഷ്‌നിക്കി സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. കലാശപ്പോരടത്തിന് ഒരുങ്ങുന്ന ഇരുടീമുകളുടെയും ആദ്യ ഇലവന്‍ പ്രഖ്യാപിച്ചു. സെമി ഫെെനലിന് ഇറങ്ങിയ അതേ ഇലവനുമായി തന്നെയാണ് ഇരുടീമുകളും ഫെെനലിന് ഇറങ്ങുന്നത്. പരിക്കേറ്റിരുന്ന ഇവാന്‍ പെരിസിച്ചിനെ ആദ്യ ഇലവനില്‍ ക്രൊയേഷ്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
1998ല്‍ ചാമ്ബ്യന്‍മാരായ ഫ്രാന്‍സ് രണ്ടാം കിരീടം ലക്ഷ്യം വയ്ക്കുമ്ബോള്‍ അതേ ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യ ലക്ഷ്യം വയ്ക്കുന്നത് കന്നി ലോകകപ്പാണ്. ഇരുടീമും തോല്‍വി അറിയാതെയാണ് കലാശപ്പോരിന് എത്തിയിരിക്കുന്നത്. ഫ്രാന്‍സ് സെമിയില്‍ ബെല്‍ജിയത്തെ ഏകപക്ഷീയമായ ഒരുഗോളിന് വീഴ്ത്തിയാണ് കലാശപ്പോരിന് യോഗ്യത നേടിയത്. ക്രൊയേഷ്യ എക്‌സ്ട്രാടൈംവരെ നീണ്ട സെമിയില്‍ ഇംഗ്ലണ്ടിനെ കീഴടക്കിയാണ് കന്നി ലോകകപ്പ് ഫൈനല്‍ ഉറപ്പിച്ചത്. ലോകോത്തര താരങ്ങള്‍ അണി നിരക്കുന്ന മദ്ധ്യനിരയാണ് ഇരുടീമിന്റെയും പ്രധാന കരുത്ത്. ബാറിന് കീഴില്‍ വന്‍മതില്‍ തീര്‍ക്കുന്ന ഗോളിമാരും ഇരുടീമിന്റെയും പ്രധാന സമ്ബത്തുകളാണ്. ചാമ്ബ്യന്‍മാര്‍ക്കുള്ള ലോകകപ്പ് ട്രോഫി ലുഷ്‌കിനി
കപ്പ് ഫേവറിറ്റുകള്‍ എന്ന് നേരത്തെ തന്നെ വിദഗദ്ധര്‍ വിലയിരുത്തിയ ഫ്രാന്‍സ് പ്രതീക്ഷിച്ചതിനെക്കാള്‍ ഒരുപടിമുന്നില്‍ നില്‍ക്കുന്ന പ്രകടനമാണ് ഇതുവരെ പുറത്തെടുത്തത്. 1998ലെ ചാമ്ബ്യന്‍മാരായ അവര്‍ 2006 ലെ ലോകകപ്പ് ഫൈനലിലും 2016ലെ യൂറോ കപ്പ് ഫൈനലിലെയും തോല്‍വിക്ക് പ്രായശ്ചിത്വം ചെയ്യണം എന്ന് കൂടി തീരുമാനിച്ചാണ് ഇന്ന് ക്രൊയേഷ്യയ്‌ക്കെതിരെ ബൂട്ട് കെട്ടുന്നത്. യുവാക്കളുടെയും പരിചയ സമ്ബന്നരുടെയും മിശ്രണമായ ഫ്രഞ്ച് പടയെ പിടിച്ചു കെട്ടാന്‍ ക്രൊയേഷ്യ പടിച്ചപണി പതിനെട്ടും പുറത്തെടുക്കേണ്ടിവരും. എതിര്‍ ഗോള്‍ മുഖത്തേക്ക് ശരവേഗത്തില്‍ ഓടിയെത്തി മിന്നല്‍ ഗോളുകള്‍ നേടുന്ന എംബാപ്പെ എന്ന പത്തൊമ്ബതുകാരനാണ് ഫ്രഞ്ച് പടയുടെ വജ്രായുദ്ധം. അന്റോയീന്‍ ഗ്രീസ്മാന്‍ എന്ന പ്ലേമേക്കറും പോള്‍പോഗ്ബ, എന്‍ഗോളോ കാന്റെ തുടങ്ങിയ പ്രതിഭകളും അണിനിരക്കുന്ന മദ്ധ്യനിരയും ഗോളടിക്കാനും നന്നായി അറിയാവുന്ന പവാര്‍ദും ഉംറ്രിറ്റിയും വരാനെയും അടങ്ങുന്ന പ്രതിരോധവും ഫ്രാന്‍സിന് അതിശക്തരാക്കുന്നു. ഗോള്‍ പോസ്റ്റില്‍ വന്‍മതില്‍ തീര്‍ക്കുന്ന ഹ്യൂഗോ ലോറിസിനെ മറികടക്കുകയെന്നതും കഠിനമേറിയ കാര്യമാണ്. പതിവുപോലെ ജിറൗഡിനെ ഒറ്രസ്‌െ്രെടക്കറാക്കി 4231 ഫോര്‍മേഷനിലായിരിക്കും ദെഷാംപ്‌സ് ഫ്രഞ്ച് ടീമിനെ ഇറക്കുക.
ഈ ലോകകപ്പിലെ കറുത്ത കുതിരകളായ ക്രൊയേഷ്യയുടെ വിസ്മയക്കുതിപ്പ് കണ്ട് അമ്ബരന്ന് നില്‍ക്കുകയാണ് ഫുട്ബാള്‍ ലോകം. നായകന്‍ ലൂക്കാ മോഡ്രിച്ചിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിപ്ലവംലോകകിരീട നേട്ടത്തോടെ അനശ്വരമാക്കാമെന്ന പ്രതീക്ഷയിലാണ് അവര്‍. പ്രാഥമിക റൗണ്ടില്‍ കരുത്തരായ അര്‍ജന്റീനയെ അട്ടിമറിച്ചെത്തിയ ക്രൊയേഷ്യ പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും സെമിഫൈനലിലും എക്‌സ്ട്രാടൈം വരെ നീണ്ട കളികള്‍ ജയിച്ചാണ് വരുന്നത്. പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ജയംനേടിയപ്പോള്‍ സെമിയില്‍ എക്‌സ്ട്രാടൈമില്‍ നേടിയ ഗോളിലാണ് ജയിച്ചത്. സുബാസിച്ച് എന്ന പറക്കും ഗോളിയുടെ മിന്നല്‍ സേവുകളാണ് ഈ മത്സരങ്ങളിലെല്ലാം അവരുടെ വിജയത്തില്‍ നിര്‍ണായകമായത്. ലൂക്കാ മോഡ്രിച്ചും റാക്കിറ്റിച്ചും പെരിസിച്ചും അണിനിരക്കുന്ന മധ്യനിരയാണ് അവരുടെ എന്‍ജിന്‍റൂം. അര്‍ദ്ധാവസരങ്ങള്‍ പോലും ഗോളാക്കുന്ന മാരിയോ മന്‍സൂക്കിച്ചിനെ കൃത്യമായി മാര്‍ക്ക് ചെയ്തില്ലെങ്കില്‍ ഫ്രഞ്ച് പട വലിയ വില നല്‍കേണ്ടിവരും. വിദയും ലോവ്‌റനും ഗോളിടിക്കാനും തടുക്കാനും ഏറെ മിടുക്കുള്ളവരാണ്. മന്‍സൂക്കിച്ചിനെ മുന്നില്‍ നിറുത്തി 4231 ഫോര്‍മേഷനായിരിക്കും ക്രൊയേഷ്യന്‍ കോച്ച് സ്ലാറ്റ്‌ക്കോ ഡാലിച്ചും സ്വീകരിക്കാന്‍ സാധ്യത.
അവസാനത്തെ 4 ലോകകപ്പ് ഫൈനലുകകളില്‍ യൂറോപ്യന്‍ ടീമുകള്‍ മുഖാമുഖം വരുന്ന 3മത്തെ കലാശപ്പോരാട്ടം ലോകകപ്പിന്റെ ഫൈനലില്‍ കളിക്കുന്ന 13ാമത്തെ ടീമാണ് ക്രൊയേഷ്യ.
https://www.facebook.com/Malayalivartha