Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

നിലമ്പൂരും നിലമ്പൂര്‍ തേക്കുകളും കഥ പറയുന്നു

20 JULY 2017 04:49 PM IST
മലയാളി വാര്‍ത്ത

More Stories...

ഉല്ലാസയാത്രയാവാം... കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയില്‍ നിന്ന് ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ അവധിക്കാലയാത്ര...

മൂന്നാര്‍- മറയൂര്‍ റോഡില്‍ വിനോദസഞ്ചാരികളുടെ തിരക്ക്...

വാഗമണ്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് ആവേശകരമായ സമാപനം.. സമുദ്ര നിരപ്പില്‍ നിന്ന് നാലായിരം മുതല്‍ അയ്യായിരം അടി ഉയരത്തിലാണ് പാരാഗ്ലൈഡിങ് പൈലറ്റുമാര്‍ പറന്നത്

വേനലവധിക്ക് മുന്‍പേ കോവളം തീരത്ത് സഞ്ചാരികളുടെ തിരക്കേറുന്നു.... കടലിലിറങ്ങുന്ന സഞ്ചാരികളെ നിയന്ത്രിക്കാന്‍ ലൈഫ്ഗാര്‍ഡുകളും

വന്യജീവി ആക്രമണം കൂടിയ സാഹചര്യത്തില്‍ വയനാട്ടില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു... വനം വകുപ്പിനു കീഴിലുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളുമാണ് സുരക്ഷ മുന്‍നിര്‍ത്തി അടച്ചത്

നിലമ്പൂരിന്റെ ചരിത്ര വീഥികളിലൂടെ കടന്നു പോകുന്നവര്‍ക്ക് നിലമ്പൂരിന് പറയാനുള്ള കഥകള്‍ക്ക് കാതോര്‍ക്കാതിരിക്കാനാകില്ല. മുത്തശ്ശിക്കഥകള്‍ക്കുമപ്പുറം സത്യത്തിന്റെ സദൃശ്യചലനങ്ങള്‍ ആവാഹിച്ച കഥകള്‍. ഗൃഹാതുരത്വം വീശിയടിക്കുന്ന നിരവധി ദൃശ്യവിസ്മയങ്ങളെ  മജ്ജയും മാംസവും നല്‍കി പുനരുജ്ജീവിപ്പിക്കുകയാണ് നിലമ്പൂര്‍.

നിലമ്പൂരിന്റെ ഹൃദയതാളത്തിനൊപ്പം ചുണ്ടില്‍ മായാതെ കാത്തുസൂക്ഷിച്ച ഒരു നേര്‍ത്ത പുഞ്ചിരിയുമായി ഓരോ പ്രഭാതങ്ങളെയുംവിളിച്ചുണര്‍ത്തുകയാണ് നിലമ്പൂര്‍ നഗരത്തില്‍ നിന്നും രണ്ട് കിലോമീറ്ററിനപ്പുറം സ്ഥിതിചെയ്യുന്ന കനോലിപ്ലോട്ട്. ലോകത്തിലെ ആദ്യത്തെ തേക്ക് പ്ലാന്റേഷന്‍ എന്ന നാമനിര്‍ദ്ദേശം കൈപ്പിടിയിലൊതുക്കി ജ്വലിച്ചു നില്‍ക്കുകയാണ്.



1841-1855 കാലഘട്ടത്തിലെ മലബാര്‍ കലക്ടറായിരുന്ന എച്ച്.വി കനോലിയുടെ നേതൃത്വത്തില്‍ ചാത്തുമേനോന്റെ അശ്രാന്ത പരിശ്രമഫമമായി രൂപം കൊണ്ട ഈ പ്ലാന്റേഷന്‍ ക്രമേണ കനോലിപ്ലോട്ട് എന്ന നാമം ആവാഹിച്ചെടുത്തു. ഇന്ത്യയിലെ വനരക്ഷാ പദ്ധതിയുടെ മാതൃകാ നടത്തിപ്പിലേക്കുള്ള ആദ്യത്തെ കൈയ്യൊപ്പായി കനോലിപ്ലോട്ട് അനുസ്മരിക്കപ്പെടുന്നു.



ആരംഭഘട്ടത്തില്‍ 1500 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടന്നിരുന്ന പ്ലാന്റേഷന്‍ നിലമ്പൂരിന്റെ ഗ്രാമവശ്യതയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് ഗണ്യമായ തോതില്‍ വര്‍ധിപ്പിക്കാന്‍ സഹായകമായി. കണ്ണെത്താ ദൂരത്തോളം പടര്‍ന്നു കിടന്നിരുന്ന പ്ലാന്റേഷന്‍ നിലമ്പൂരിന്റെ പച്ചപ്പിലേക്ക് ആഴത്തില്‍ വേരൂന്നുന്നവയായിരുന്നു.

രണ്ടാം ലോകമഹായുദ്ധ സമയത്ത് 9.1 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടന്നിരുന്ന തേക്കുകള്‍ തടിയുടെ രൂക്ഷമായ ആവശ്യങ്ങള്‍ക്കായി ഇവിടെ നിന്നും മുറിച്ചു മാറ്റേണ്ടതായി വന്നു. അവശേഷിക്കുന്ന 5.7 ഏക്കര്‍ തേക്കുകള്‍ കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കനോലിപ്ലോട്ട് എന്ന പേരില്‍ ഇവിടെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നു.

അഞ്ചുകോടിയിലധികം വിലമതിക്കുന്ന നൂറ്റിപ്പതിനേഴ് തേക്കുകളാണ് ഇന്ന് കനോലിപ്ലോട്ടില്‍ സ്ഥിതി ചെയ്യുന്നത്. കനോലിപ്ലോട്ടില്‍ വിസ്മയത്തിന്റെ പുതുവര്‍ണ്ണങ്ങള്‍ ചൊരിയുന്ന തൂക്കുപാലത്തില്‍ നിന്ന് താഴോട്ടു നോക്കിയാല്‍ ശാന്തമായൊഴുകുന്ന ചാലിയാര്‍ പുഴ ദൃശ്യമാണ്.



ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്ക് എന്ന് ചരിത്രം മുദ്രകുത്തിയ 46.5 മീറ്റര്‍ നീളമുള്ള കന്നിമാരി കനോലിപ്ലോട്ടിന്റെ ഓരോ ശ്വാസനിശ്വാസങ്ങളിലും ദൃശ്യമാണ്. തേക്കുകള്‍ക്കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന വിവിധ തരത്തിലുള്ള ഇരിപ്പിടങ്ങള്‍ക്ക് പഴമയുടെ മുഖഛായയാണ്. തേക്കുകളുടെ ചരിത്രം തേടി വരുന്നവരെ ഒളികണ്ണുമായി നോക്കി പതിയെ മരങ്ങള്‍ക്കിടയിലേക്ക് ഓടിയൊളിക്കുന്ന വാനരസംഘങ്ങള്‍ പ്രകൃതിയെ കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നു. ആഴങ്ങളിലേക്ക് കാലുകള്‍ ചലിക്കുംതോറും വനസമാനമായ അന്തരീക്ഷം. ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ പരിപൂര്‍ണ്ണതയില്‍ എന്ന പോലെ.



നിലമ്പൂര്‍ തേക്കുകള്‍ക്കു പറയാനുള്ള കഥകള്‍ ഇവിടെ അവസാനിക്കുന്നില്ല. നിലമ്പൂര്‍ നഗരത്തില്‍ നിന്നും നാലു കിലോമീറ്ററിനപ്പുറം സ്ഥിതി ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയത്തിനും ഒരുപാടു കഥകള്‍ പറയാനുണ്ട്. നിലമ്പൂരിനെ ചരിത്രം ഓര്‍മ്മിക്കാന്‍ ഒരു പൊന്‍തൂവല്‍ സമര്‍പ്പിക്കുകയാണ് തേക്ക് മ്യൂസിയം.

അധിനിവേശത്തിന്റേയും ആഗോളവല്‍ക്കരണത്തിന്റേയും കുത്തൊഴുക്കില്‍പ്പൊടാതെ മണ്ണില്‍ നിലയുറപ്പിച്ചു നില്‍ക്കുന്ന തേക്കുകള്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പാതകളിലൂടെ നടന്നു നീങ്ങി കേരളത്തിലെ ഏറ്റവും നീളം കൂടിയ നദികളുടെ പട്ടികയില്‍ നാലാം സ്ഥാനത്തു നില്‍ക്കുന്ന ചാലിയാര്‍പുഴയും കടന്നു വേണം മ്യൂസിയത്തിലേക്കു പ്രവേശിക്കാന്‍. ചാലിയാര്‍ പുഴയുടെ തീരവും മറുകരയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന തേക്കിന്‍ മരങ്ങളും പരസ്പരം പ്രണയിക്കുകയാണോ എന്നു ചിന്തിക്കാത്തവര്‍ ചുരുക്കം.

തേക്കുകളുടെ ശാസ്ത്രീയ വശങ്ങളും സൗന്ദര്യാത്മകതയും ചരിത്ര വിശദീകരണങ്ങളും തേക്കിന്റെ ചരിത്രം തേടി വരുന്നവര്‍ക്കു മുമ്പില്‍ തന്‍മയത്വത്തോടെ അവതരിപ്പിക്കുകയാണ് മ്യൂസിയം. ആധുനികത അധികമെന്നും സ്പര്‍ശിക്കാതെ അകൃത്രിമവും അസ്വഭാവികവുമാണ് മ്യൂസിയം.

പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന തേക്കിന്‍ മരങ്ങള്‍ക്കിടയിലൂടെ പാറിക്കളിക്കുന്ന വിവിധ വര്‍ണ്ണങ്ങളിലുള്ള ശലഭങ്ങളും കൊച്ചു കൊച്ചു ചെടികളും വ്യത്യസ്ഥമായ സുഗന്ധങ്ങള്‍ നാസാദ്വാരങ്ങളിലലയടിപ്പിച്ച് കാഴ്ച്ചയുടെ വസന്തം തീര്‍ക്കുന്ന പൂക്കളും ഒരു സുഹൃത്തിനെപ്പോലെ നമ്മെ തലോടി കടന്നു പോകുന്ന ഇളം കാറ്റും നിലമ്പൂര്‍ തേക്കുകള്‍ക്കിടയിലെ സ്ഥിരം അതിഥികളാണ്.

അന്യംനിന്നു പോകുന്ന കേരളീയസംസ്‌കാരത്തെ കാത്തുസൂക്ഷിക്കുവാനും കേരളത്തനിമ നിലനിര്‍ത്തുവാനും കേരള സംസ്‌ക്കാരത്തെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു കൊണ്ടുള്ള ഒരായിരം കഥകളാണ് നിലമ്പൂര്‍ തേക്കുകള്‍ക്ക് പറയാനുള്ളതെന്ന് തോന്നിപ്പോകാം. തേക്കുകളുടെ വത്യസ്തമായ ഭാവങ്ങള്‍ കാഴ്ച്ച വെച്ചുകൊണ്ടുള്ള യാത്രയില്‍ എങ്ങുനിന്നെന്നറിയാതെ ഒഴുകിയെത്തിയ ശബ്ദവീചികള്‍ക്കിടയിലൂടെയുള്ള യാത്ര അതിശയാവഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (4 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (4 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (4 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (4 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (4 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (5 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (5 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (5 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (5 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (5 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (5 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (11 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (11 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (12 hours ago)

Malayali Vartha Recommends