Widgets Magazine
09
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


ഗാസിയാബാദിലെ കൂട്ടആത്മഹത്യ..കുട്ടികളുടെ പിതാവ് ചേതന്‍ കുമാറിന് മൂന്ന് ഭാര്യമാർ.. 2015ൽ ചേതന്റെ ലിവ് ഇൻ പാർട്ടണർ ആയിരുന്ന വനിത ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു..


അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ അപകടം..കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ (ജയന്റ് വീൽ) തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു...അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു..


തെരഞ്ഞടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം.. 2026 മേയിൽ മുഖ്യമന്ത്രിയാവാൻ പോകുന്ന നേതാവ് ഇറക്കേണ്ട സർക്കാർ ഉത്തരവ്.. കസേരയൊഴിയാൻ തയ്യാറെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു..

തണ്ണിമത്തന്‍ കൃഷി ചെയ്യാം

01 MARCH 2016 04:24 AM IST
മലയാളി വാര്‍ത്ത.

More Stories...

കിഴക്കൻ കാറ്റ് തുണച്ചു: മഴയിൽ നനഞ്ഞ് മധ്യ-തെക്കൻ കേരളം...സംസ്ഥാനത്ത് ഏറ്റവും ഉയർന്ന UV വികിരണ നിരക്ക് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലും, ഇടുക്കിയിലും...

കർഷകർ കനത്ത പ്രതിസന്ധിയിൽ.... ഉൽപാദനം പകുതിയായതും അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനങ്ങളും കർഷകരും ടാപ്പിങ് നേരത്തെ തന്നെ നിർത്തി തുടങ്ങി....

മുല്ലപ്പൂവിന് പൊന്നുംവില..... കിലോയ്ക്ക് 5000 രൂപ, ഇനിയും വർദ്ധിച്ചേക്കും

കാബേജ് കൃഷി ചെയ്യാം....തൈ നട്ട് ഏകദേശം 70 മുതൽ 90 ദിവസത്തിനുള്ളിൽ കാബേജ് വിളവെടുക്കാൻ പാകമാകും

ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും: സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; ശനിയാഴ് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്...

 വേനല്‍ക്കാലത്ത് കമ്പോളങ്ങളില്‍ വില്പനയ്ക്കായി കൃഷി ചെയ്തുവരുന്ന, വെള്ളരി വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു വിളയാണ് തണ്ണിമത്തന്‍. കുക്കുര്‍ ബിറ്റേസിയേ കുടുംബത്തില്‍പ്പെട്ട സിട്രുലസ് ലനേറ്റ്‌സ് എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന തണ്ണിമത്തന്റെ ജന്മദേശം ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ്. വടക്കേ ഇന്‍ഡ്യയിലും തമിഴ്‌നാട്ടിലും ധാരാളമായി കൃഷി ചെയ്തു വരുന്ന ഈ വിള, കേരളത്തിലെ മകരകൊയ്ത് കഴിഞ്ഞിട്ടുള്ള നെല്‍പാടങ്ങളിലും, പുഴയോരങ്ങളിലും വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതാണ്. കേരളത്തിലെ കാലാവസ്ഥയും മണ്ണും തണ്ണിമത്തന്‍ കൃഷിക്ക് തികച്ചും അനുയോജ്യമാണ്. പച്ചക്കറി വിളയാണെങ്കിലും വളരെ അപൂര്‍വ്വമായേ ഇത് പച്ചക്കറിയായി ഉപയോഗിക്കപ്പെടുന്നുള്ളൂ. പച്ച പുറംതോടും രക്തവര്‍ണ്ണമായ അകക്കാമ്പോടുകൂടിയ വിളഞ്ഞ മധുരമുള്ള കായ്കള്‍ ഒരു പ്രകൃതിദത്ത ദാഹശമനിയായി കണക്കാക്കപ്പെടുന്നു. തൊണ്ണൂറ്റിയാറ് ശതമാനത്തോളം (96%) ജലാംശമുള്ള ഇതിന്റെ കായ്കളില്‍ മറ്റുവെള്ളരി വര്‍ഗ്ഗവിളകളെ അപേക്ഷിച്ച് കൂടുതല്‍ ഇരുമ്പ് സത്തും പഞ്ചസാരയും അടങ്ങിയിരിക്കുന്നു. മാത്രമല്ല ഭാവഹം, കാല്‍സ്യം, ജീവകങ്ങള്‍ എന്നിവയും ചെറിയ തോതില്‍ അടങ്ങിയിട്ടുണ്ട്.
കാലാവസ്ഥയും മണ്ണും
അന്തരീക്ഷത്തിലെ ഈര്‍പ്പവും മഴയും കുറഞ്ഞ വരണ്ട കാലാവസ്ഥയാണ് തണ്ണിമത്തന്റെ വളര്‍ച്ചയ്ക്ക് അനുയോജ്യം. കേരളത്തില്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് തണ്ണിമത്തന്‍ കൃഷി ചെയ്യാവുന്നതാണ്. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന തുറസ്സായ സ്ഥലം വേണം കൃഷിക്കായി തിരഞ്ഞെടുക്കാന്‍. കായ്കള്‍ ഉണ്ടാകുന്ന സമയത്തുള്ള മഴ തണ്ണിമത്തന്റെ ഗുണവും മധുരവും കുറയാന്‍ ഇടയാക്കും.
നീര്‍വ്വാര്‍ച്ചയുള്ള മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് കൃഷിക്ക് അഭികാമ്യം. മണ്ണിലെ അമഌാര സൂചിക 6.5നും 7.0 നും ഇടയ്ക്കാണ് ഏറ്റവും നല്ലത് അമഌരസമുള്ള മണ്ണിലും തണ്ണി മത്തന്‍ നന്നായി വളരുന്നു.
നടീല്‍ വസ്തു
നന്നായി വിളഞ്ഞു പഴുത്ത കായ്കളില്‍ നിന്നെടുത്ത വിത്ത് നടാന്‍ ഉപയോഗിക്കാം. വിത്തിന്റെ വലിപ്പത്തേയും കൃഷി രീതിയേയും ആശ്രയിച്ച് വിത്ത്‌നിരക്കിന് വ്യത്യാസമുണ്ട്. കേരളത്തില്‍ കൃഷി ചെയ്യപ്പെടുന്ന'ഷുഗര്‍ ബേബി' എന്ന ഇനത്തിന് ഒരു ഏക്കറിലേക്ക് 500 ഗ്രാം വിത്ത് ആവശ്യമായി വരും.
ഇനങ്ങള്‍
കായ്ക്കളുടെ വലിപ്പത്തിവും നിറത്തിലും സ്വാദിലും വ്യത്യാസമുള്ള ഒട്ടനവധി ഇനങ്ങള്‍ ഇന്ന് ലഭ്യമാണ്. ഇതില്‍ കേരളത്തിനു യോജിച്ച ഏതാനും ഇനങ്ങളുടെ പേരും മറ്റു പ്രത്യേകതകളും ചുവടെ ചേര്‍ത്തിരിക്കുന്നു.
'ഷുഗര്‍ ബേബി': ശരാശരി 48 കി.ഗ്രാം തൂക്കം വരുന്ന കായ്പ്പുകളുടെ പുറം തൊണ്ടിന് ഇരുണ്ട നിറവും അകക്കാമ്പിന് കടും ചുവപ്പു നിറവുമാണ്. മൂന്നു മുതല്‍ നാല് മാസക്കാലം ദൈര്‍ഘ്യമുള്ള ഇതിന്റെ ഉല്‍പ്പാദന ക്ഷമത 60 ടണ്‍/ ഏക്കര്‍ ആണ്. ഇടത്തരം വലിപ്പമുള്ള കായ്കളുടെ തൊണ്ടിന് കട്ടി കുറവാണ് എന്നതും ഈ ഇനത്തിന്റെ പ്രത്യേകതകള്‍ ആണ്.
അര്‍ക്കാ മാനിക്ക് : ഇളം പച്ച നിറത്തില്‍ കടും പച്ച നിറത്തിലുള്ള വരകളോടു കൂടിയ കായ്കള്‍ 6 കി.ഗ്രാം. വരെ തൂക്കം കാണിക്കുന്നു.
അസാഹി യമാറ്റോ; പുറം തൊണ്ടിന് ഇളം പച്ചനിറവും അകക്കാമ്പിന് നല്ല പിങ്ക് നിറവു മുള്ള കായ്കളുടെ ശരാശരി തൂക്കം 78 കി.ഗ്രാം ആണ്.
ദുര്‍ഗാരപുര മീഠ; 110-120 ദിവസങ്ങള്‍ മൂപ്പുള്ള ഈ ഇനത്തിന്റെ കായ്കള്‍ ചാരനിറത്തിലുള്ള പുറം തൊണ്ടും ചുവന്ന കാമ്പോടും കൂടിയതാണ്. കായ്കളുടെ ശരാശരി തൂക്കം 68 കി.ഗ്രാം. വരും.
പി.കെ.എം.1 : 120135 ദിവസം മൂപ്പുള്ള വലിയ കായ്കളോടുകൂടിയ ഈ ഇനം ഒരു ഹെക്ടറില്‍ നിന്ന് 36-38 ടണ്‍ വിളവ് തുടരുന്നു.
മേല്‍പ്പറഞ്ഞ ഇനങ്ങള്‍ കൂടാതെ ചാള്‍സ്‌റണ്‍ഗ്രെ, ന്യൂ ഹാംഷയര്‍ മിഡ്ജറ്റ്, ഇംപ്രൂവ്ഡ് ഷിപ്പര്‍, ദുര്‍ഗ്ഗാപുരാ കേസര്‍ തുടങ്ങിയ ഇനങ്ങളും പ്രചാരത്തിലുണ്ട്. അര്‍ക്കാ ജ്യോതി, മധു, മിലന്‍ എന്നിവ ഭാരതത്തില്‍ വികസിപ്പിച്ചെടുത്ത സങ്കരയിനങ്ങളാണ്. അര്‍ക്കാ ജ്യോതി 90 ദിവസം കൊണ്ട് ശരാശരി 48 ടണ്‍ വിളവു നല്‍കുന്നു. ഇന്‍ഡ്യന്‍ കാര്‍ഷിക ഗവേഷണ സ്ഥാപനം വികസിപ്പിച്ചടുത്ത വിത്തില്ലാത്ത ഒരു സങ്കരയിനമാണ് പൂസാ ബദാന.
നടീല്‍ രീതി
കളകള്‍ ചെത്തി മാറ്റി കിളച്ച് പരുവപ്പെടുത്തിയ സ്ഥലത്ത് മൂന്ന് മീറ്റര്‍ അകലത്തായി രണ്ട് മീറ്റര്‍ ഇടവിട്ട് കുഴിയെടുക്കാവുല്ലതാണ്. 60 സെ.മി. നീളവും 60 സെ.മീ. വീതിയും 45 സെ.മീ. താഴ്ചയുള്ള കുഴികള്‍ എടുത്ത്. മേല്‍ മണ്ണും അടി വളവും ചേര്‍ത്ത് കുഴി മൂടണം. ഒരു കുഴിയില്‍ 45 വിത്തുകള്‍ പാകി അവ മുളച്ചു വരുമ്പോള്‍ ആരോഗ്യമുള്ള മൂന്ന് തൈകള്‍ മാത്രം നിറുത്തി ബാക്കിയുള്ളവ പറിച്ചു കളയണം
വളപ്രയോഗം
തണ്ണിമത്തന്റെ കൃഷി രീതിയെ കുറിച്ച് കൃഷിരീതിയെകുറിച്ച് കൃഷി വിഞ്ജാന കേന്രം പുറമുറ്റം ഹരിത സംഘത്തിലെ കര്‍ഷകരുടെ പങ്കാളിത്തത്തോടെ നടത്തിയ പഠനത്തില്‍ ജൈവവളങ്ങള്‍ ഉപയോഗിച്ച് കൃഷി ചെയ്യുന്നത് ഏറ്റവും ഫലപ്രദമായി കണ്ടു. അതിന്‍ പ്രകാരം തണ്ണിമത്തന്‍ കൃഷിക്ക് അനുയോജ്യമായ വളപ്രയോഗ രീതിയാണ് താഴെ കൊടുത്തിട്ടുള്ളത്.
തടത്തില്‍ വിത്തിടുന്നതിന് മുന്‍പ് അടിവളമായി 3 കിലോഗ്രാം ചാണകവും ചേര്‍ത്ത്, മണ്ണിളക്കിയതിന് ശേഷം തടം മൂടണം. ഇതോടൊപ്പം അര കിലോ വേപ്പിന്‍ പിണ്ണാക്ക് കൂടി ചേര്‍ക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക, മാത്രമല്ല മണ്ണിന്റെ വളക്കൂറ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വിത്ത് മുളച്ച് 34 ഇല പരുവമാകുമ്പോള്‍ അതായത് 15-25 ദിവസങ്ങള്‍ക്കു ശേഷം, 3 കിലേഗ്രാം മണ്ണിര കമ്പോസ്‌റും 100 ഗ്രാം കടലപ്പിണ്ണാക്കും മേല്‍വളമായി ചേര്‍ക്കണം. ചെടികള്‍ വളളി വീശി തുടങ്ങുമ്പോള്‍ (30-35 ദിവസങ്ങള്‍ക്ക് ശേഷം) 3 കിലോഗ്രാം മണ്ണിര കമ്പോസ്റ്റ് കൂടി ചേര്‍ത്ത് മണ്ണ് കൂട്ടി കൊടുക്കണം.
മണ്ണിര കമ്പോസ്റ്റിന് പകരം കമ്പോസ്‌റ്റോ മറ്റ് ജൈവവളങ്ങളോ ചേര്‍ക്കാവുന്നതാണ്. രാസവളങ്ങളുടെ അമിതപ്രയോഗം കായ്‌പൊട്ടലിന് കാരണമായേക്കാം.
ആദ്യ കാലങ്ങളില്‍ 23 ദിവസത്തിലൊരിക്കല്‍ നനച്ചുകൊടുക്കണം. കായ്പിടുത്തം തുടങ്ങുമ്പോള്‍ മണ്ണിന്റെ നനവനുസരിച്ച് ജലസേചനം കുറയ്ക്കാവുന്നതാണ്. മണ്ണില്‍ ഈര്‍പ്പം കൂടുന്നത് കായപൊട്ടലിന് കാരണമാകുക മാത്രമല്ല മധുരം കുറയാനും ഇടയാക്കും.
ചെടികള്‍ക്ക് പടരാനും പുഴയോരങ്ങളില്‍ ക്യഷി ചെയ്യുമ്പോള്‍ കായകള്‍ക്ക് മണലിന്റെ ചൂടേല്‍ക്കാതിരിക്കാനുമായി യഥാസമയം പുതയിട്ടുകൊടുക്കേണ്ടത് അനിവാര്യമാണ്.
തണ്ണിമത്തന് നമ്മുടെ നാട്ടില്‍ താരതമേന്യ കീടങ്ങളും രോഗങ്ങലും കുറവാണ്. എന്നാല്‍ വെളളരിവര്‍ഗ്ഗ വിളകളെ ആക്രമിക്കുന്ന മത്തന്‍ വണ്ട്, കായീച്ച എന്നിവ വളരെ വിരളമായി തണ്ണിമത്തനേയും ആക്രമിക്കാറുണ്ട്. ചെറിയ കായകളുടെ പുറത്തുളള രോമങ്ങള്‍ ഒരു പരിധിവരെ കായീച്ചകളെ അകറ്റുന്നു. ആക്രമണം രൂക്ഷമാക്കുക ആണെങ്കില്‍ കാര്‍ബറില്‍ 4 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിച്ച് മത്തന്‍ വണ്ടുകളേയും, പഴക്കെണി ഉപയോഗിച്ച് കായീച്ചകളേയും നിയന്ത്രിക്കാവുന്നതാണ്.
വിത്തിട്ട് 35-45 ദിവസങ്ങള്‍ക്കുളളില്‍ പെണ്‍പൂക്കള്‍ വിരിഞ്ഞു തുടങ്ങും. 30-40 ദിവസം പ്രായമായ കായ്കളണ് പറിക്കുവാന്‍ പാകമായത്. 90-120 ദിവസങ്ങളാണ് വിളയുടെ ശരാശരി ദൈര്‍ഘ്യം. ക്യത്യസമയത്തുളള വിളവെടുപ്പ് നല്ല ഗുണമേന്‍മയുളള കായ്കള്‍ ലഭിക്കേണ്ടതിന് വളരെ പ്രധാന്യമര്‍ഹിക്കുന്നു. വിളവെടുക്കാറായ കായ്കളോട് ചേര്‍ന്നുളള വളളികള്‍ വാടിത്തുടങ്ങുന്നു. മാത്രമല്ല നിലത്തു തൊട്ടുകിടക്കുന്ന കായ്കളുടെ അടി ഭാഗത്തെ വെളള നിറം ഇളം മഞ്ഞയായി മാറുകയും ചെയ്യും. കായില്‍ ഞൊട്ടി നോക്കിയും വിളഞ്ഞ കായ്കളെ തിരിച്ചറിയം, നന്നായി വിളഞ്ഞ കായ്കളില്‍ വിരല്‍ കൊണ്ടു ഞൊട്ടുമ്പോള്‍ പതുപതത്ത ശബ്ദം കേള്‍ക്കാം എന്നാല്‍ പാകമാകാത്ത കായ്കളില്‍ നിന്ന് ലോഹ കുടത്തില്‍ തട്ടുന്നതുപോലുളള ഉറച്ച ശബ്ദം കേള്‍ക്കാം.
ഷുഗര്‍ ബേബി എന്ന ഇനത്തില്‍ നിന്ന് ശരാശരി അഞ്ച് കി. ഗ്രാം തൂക്കമുളള 68 കായകള്‍ വരെ ലഭിക്കുന്നു. അങ്ങനെ ഒരേക്കറില്‍ നിന്ന് ഉദ്ദേശം 60 ടണ്‍ വരെ വിളവെടുക്കാം.
നല്ലതുപോലെ വിളഞ്ഞു പഴുത്ത കായ്കളില്‍ നിന്നാണ് വിത്തെടുക്കേണ്ടത്. വിത്തും അതിനോട് ചേര്‍ന്ന മാംസഭാഗങ്ങളും കലക്കി ഒരു ദിവസം വച്ചതിനു ശേഷം താഴെ അടിയുന്ന വിത്തുകള്‍ മാത്രം എടുക്കുക. ആ വിത്തുകള്‍ നന്നായി കഴുകിയുണക്കി ഒരു കി.ഗ്രാം വിത്തിന് 2.5 ഗ്രാം തൈറാം എന്ന തോതില്‍ കുമില്‍ നാശിനി പുരട്ടി പോളിത്തീന്‍ കവറില്‍ സൂക്ഷിക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ഇസ്ലാമാബാദ് പള്ളിയിലെ സ്‌ഫോടനിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍  (1 hour ago)

നൊബേല്‍ പുരസ്‌കാര ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് 6 വര്‍ഷം തടവുശിക്ഷ  (1 hour ago)

ഫ്രാന്‍സില്‍ നിന്ന് സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ  (1 hour ago)

ബെംഗളൂരുവില്‍ ബോഡിബില്‍ഡറും ജിം പരിശീലകനുമായ 26 കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍  (1 hour ago)

മേയര്‍ വി.വി. രാജേഷും ബിജെപി കൗണ്‍സിലര്‍മാരും നാളെ ഡല്‍ഹിയിലേക്ക്  (1 hour ago)

കേരളസാരിയില്‍ പുത്തന്‍ ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജു വാര്യര്‍  (1 hour ago)

പെരുന്നാളുകള്‍ക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  (2 hours ago)

ഈ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമെന്ന് അമിത് ഷാ  (2 hours ago)

മനഃപൂര്‍വ്വം തന്റെ കുടുംബത്തിനെതിരെ വസ്തുതാ വിരുദ്ധമായ പ്രചരണം നടത്തിയെന്ന് പരാതി നല്‍കി ബിനോയ് വിശ്വം  (2 hours ago)

അമ്മ ഫോണ്‍ കൊടുത്തില്ല;16 വയസുകാരന്‍ ജീവനൊടുക്കി  (3 hours ago)

കര്‍ണാടകയില്‍ സ്വകാര്യ പരിശീലന വിമാനം തകര്‍ന്നുവീണു  (3 hours ago)

രാഹുൽ പഴയ ഫോമിൽ..! ഷഹനാസ് വിട്ട കുമിള തകർത്ത് എറിഞ്ഞു..!താത്തൂനെ കോഴിക്കോട് കടാപ്പുറത്ത് മുക്കി ..! 10 കോടി സെറ്റ്  (4 hours ago)

തിരുവനന്തപുരത്ത് സ്പാ കേന്ദ്രത്തില്‍ പരിശോധന  (8 hours ago)

കിളിമാനൂരില്‍ യുവതിയുടെ കൈ വെട്ടിയ സംഭവത്തില്‍ പ്രതി പിടിയില്‍  (8 hours ago)

Malayali Vartha Recommends