Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

ഔഷധഗുണമേറിയ ഗ്രാമ്പൂ

16 JANUARY 2017 12:00 PM IST
മലയാളി വാര്‍ത്ത

മലയോര മേഖലയ്ക്ക് വളരെയധികം യോജിച്ച ഒരു സുഗന്ധ വിളയാണ് ഗ്രാമ്പൂ. ഈ വിള തെങ്ങ്, കവുങ്ങിന്‍ തോപ്പുകളില്‍ ഇടവിള യായും കൃഷി ചെയ്യാം.

ആഹാരസാധനങ്ങള്‍ക്ക് എരിവും മണവും കൂട്ടാന്‍ ചേര്‍ക്കുന്ന ഗ്രാമ്പൂവിന് ഏറെ ഔഷധ ഗുണങ്ങളുമുണ്ട്. ദഹനക്കുറവ്, വയറു വേദന, പല്ലുവേദന, വിരശല്യം, വായുക്ഷോഭം എന്നിവയ്‌ക്കെതിരേ ഫലപ്രദമാണിത്. കോളറ രോഗാണുവിനെ നശിപ്പിക്കാനുള്ള കഴിവ് ഗ്രാമ്പൂ തൈലത്തിനുണ്ട്. ഇതിനാല്‍ ഗ്രാമ്പു ഇട്ട് തിളപ്പിച്ച വെള്ളം പലപ്പോഴായി കുടിക്കുന്നത് കോളറ ശമിക്കാന്‍ സഹായിക്കും.

ശാഖോപശാഖകളായി വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഗ്രാമ്പൂ. ഗ്രാമ്പൂവിന്റെ പൂക്കള്‍ മൊട്ടായിരിക്കുമ്പോള്‍ തന്നെ, വിടരുന്നതിനു മുമ്പായി, പറിച്ചെടുത്ത് ഉണക്കുന്നതാണ് 'നമ്മള്‍ ഉപയോഗിക്കുന്ന ഗ്രാമ്പൂ. ഇവയുടെ ഇലകളുടെ മുകള്‍ വശത്തിന് കടുംപച്ച നിറവും, അടി വശത്തിന് മങ്ങിയ പച്ചനിറവുമാണ്. ഇലകളുടെ അഗ്രഭാഗത്ത് ധാരാളം എണ്ണ ഗ്രന്ഥികളുണ്ട്. ഇവയുടെ ഫലത്തിനും രൂക്ഷ ഗന്ധമുണ്ട്.

സമുദ്ര നിരപ്പില്‍ നിന്ന് 800-900 മീറ്റര്‍ ഉയരത്തില്‍ വരെ ഗ്രാമ്പൂ വളരുമെങ്കിലും നല്ല വളര്‍ച്ചയും വിളവും കണ്ടുവരുന്നത് ഉയര്‍ന്ന പ്രദേശങ്ങളിലാണ്. 20-30 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയും 150-250 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കുന്നതുമായ പ്രദേശങ്ങളാണ് ഏറ്റവും ഉചിതം. നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള എക്കല്‍ മണ്ണാണ് ഗ്രാമ്പൂ കൃഷിക്ക് അനു യോജ്യം. ഭാഗികമായി തണലുള്ള സ്ഥലങ്ങള്‍ വേണം കൃഷിക്കായി തെരഞ്ഞെടുക്കാന്‍. ഗ്രാമ്പൂവിന്റെ വിത്താണ് പ്രജനനത്തിനുപയോഗിക്കുന്നത്.

നന്നായി വിളവു തരുന്ന, ലക്ഷണമൊത്ത മാതൃ വൃക്ഷത്തില്‍ നിന്നു വേണം വിത്തുകള്‍ ശേഖരിക്കാന്‍. ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ നന്നായി പഴുത്ത് പാകമായ വിത്തുകള്‍ ശേഖരിക്കാം. വിത്തിനു പുറമെ മാംസളമായ ഒരു ഭാഗമുണ്ട്. വെള്ളത്തിലിട്ട് തിരുമ്മി, മാംസള മായ ഭാഗം നീക്കം ചെയ്ത ഉടനെ തന്നെ വിത്തുകള്‍ പാകാം. ശേഖരിച്ച വിത്തുകള്‍ പാകാന്‍ സാധിച്ചില്ലെങ്കില്‍ നനവുള്ള മണ്ണിലോ അറക്കപ്പൊടിയിലോ ഒരാഴ്ച വരെ സൂക്ഷിക്കാം. ആവശ്യത്തിനു ജൈവവളമോ, കമ്പോസ്‌റ്റോ ചേര്‍ത്ത് ബെഡു കളില്‍, 2-5 സെന്റീമീറ്റര്‍ താഴ്ച യിലും, 12-15 സെന്റീമീറ്റര്‍ അകലത്തിലുമായി വിത്തുകള്‍ പാകാം. നഴ്‌സറിക്ക് തണലും രണ്ടു തവണ നനയും ആവശ്യ മാണ്. 20 ദിവസം കഴിയുന്നതോടെ വിത്തുകള്‍ മുളച്ചു തുടങ്ങും.

ഇത് 100-120 ദിവസം വരെ തുടരാം. തൈകള്‍ 25-30 സെന്റീമീറ്റര്‍ ഉയരമാകുന്നതു വരെ നഴ്‌സറിയില്‍ സൂക്ഷിക്കാം. ശേഷം പോട്ടിംഗ് മിശ്രിതം നിറച്ച ചട്ടിയിലേക്കോ, കൂടുകളിലേക്കോ മാറ്റി നടാം. ഒന്നര വര്‍ഷം പ്രായമായ തൈകളാണ് മാറ്റി നടാനായി തെരഞ്ഞെടുക്കേണ്ടത്. അവയ്ക്ക് രണ്ടോ മൂന്നോ 
ശാഖകളും 45 സെന്റീമീറ്ററില്‍ കുറയാതെ ഉയരവും ഉണ്ടായിരിക്കും. ചെടികള്‍ തമ്മില്‍ ആറു മീറ്റര്‍ അകലം കിട്ടത്തക്ക വിധം 60 ഃ 60 ഃ 60 സെന്റീമീറ്റര്‍ വലിപ്പത്തിലാണ് കുഴികളെടുക്കേണ്ടത്. ഇപ്രകാരം തയാറാക്കിയ കുഴികളില്‍ ആവശ്യത്തിന് മേല്‍മണ്ണും, ജൈവവളവും ചേര്‍ത്ത് മേയ്-ജൂണ്‍, ഓഗസ്റ്റ്-സെപ്റ്റം ബര്‍ മാസങ്ങളില്‍ തൈകള്‍ മാറ്റി നടാം

.

ചെടിയൊന്നിന് ആദ്യവര്‍ഷം 15 കിലോ ഗ്രാം ജൈവവളവും, തുടര്‍ന്ന് അളവു കൂട്ടി നാലാം വര്‍ഷം മുതല്‍ 55 കിലോ എന്ന തോതിലും മേയ-ജൂണ്‍ മാസങ്ങളില്‍ ചേര്‍ത്തു കൊടുക്കുക.

തുടര്‍ന്ന് ഓരോ വര്‍ഷവും അളവു കൂട്ടി, 15-ാം വര്‍ഷം മുതല്‍ 652 ഗ്രാം യൂറിയ, 1250 ഗ്രാം രാജ്‌ഫോസ്, 1250 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതില്‍ ചേര്‍ക്കുക. വളങ്ങള്‍ വര്‍ഷത്തില്‍ രണ്ടു തവണകളായി മേയ്-ജൂണിലും, സെപ്റ്റംബര്‍ - ഒക്ടോബറിലും ചേര്‍ക്കാം. ചെടിയ്ക്ക് ചുറ്റും 1-1.25 മീറ്റര്‍ അകലത്തില്‍ രാസവളം വിതറി മണ്ണ് വലിച്ചിട്ട് മൂടുക. ചെടി ചുവട്ടില്‍ കളകള്‍ വരാതെ നോക്കുക.



വേനല്‍ക്കാലത്ത് തണല്‍ നല്‍കുകയും നനയ്ക്കുകയും വേണം. പുതയിടുന്നത് വേനല്‍ കാഠിന്യത്തെ അതിജീവിക്കാനും ഉപകരിക്കും. നട്ട് 6-7 വര്‍ഷം മുതല്‍ ഗ്രാമ്പൂ പൂവിട്ടു തുടങ്ങും. ജനുവരി, ഫെബ്രുവരി, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളാണ് പൂവിടുന്ന കാലം. പൂമൊട്ടുകള്‍ വളരെ ശ്രദ്ധയോടെ പറിച്ചെടുക്കണം. പച്ചനിറം മാറി ഇളം ചുവപ്പാകുമ്പോള്‍ മൊട്ടുകള്‍ പറിക്കാം. ഇളം തണ്ടുകള്‍ക്ക് കേടു പറ്റാതെ വേണം നുള്ളിയെടുക്കാന്‍. ഇല, തണ്ട് എന്നിവ നീക്കി വൃത്തിയുള്ള പായ്കളില്‍ നിരത്തി വെയിലത്ത് ഉണക്കണം.



നല്ല വെയിലുള്ള കാലാവസ്ഥയില്‍ 4-5 ദിവസം കൊണ്ട് ഗ്രാമ്പൂ നന്നായി ഉണങ്ങും. ശരിയായി ഉണങ്ങിയാല്‍ മൊട്ടിന്റെ തണ്ടിന് കടും തവിട്ടു നിറവും ബാക്കി ഭാഗത്തിന് ഇളം തവിട്ടു നിറവുമായിരിക്കും. ഗ്രാമ്പൂവിന്റെ തൈലത്തിനാണ് ഏറ്റവും ഔഷധ ഗുണമുള്ളത്. ഗ്രാമ്പൂ മൊട്ടില്‍ 17 ശതമാനവും, തണ്ടുകളില്‍ ആറു ശതമാനവും, ഇലകളില്‍ മൂന്നു ശതമാനവും തൈലം അടങ്ങിയിട്ടുണ്ട്. മഴയ്ക്കു മുമ്പായി ബോര്‍ഡോ മിശ്രിതം തളിക്കുന്നത് പൂപ്പല്‍ രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (33 minutes ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (1 hour ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (1 hour ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (1 hour ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (4 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (4 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (4 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (5 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (5 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (5 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (5 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (6 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (6 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (6 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (6 hours ago)

Malayali Vartha Recommends