Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിമാനമൂഹൂര്‍ത്തതിനായി ഒരുങ്ങി കേരളം.... വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും....കനത്ത സുരക്ഷയില്‍ തലസ്ഥാനനഗരം....


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..


ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട്..കൊടും ഭീകരൻ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ, സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു.. വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ..


ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..


പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..

ക്ലാസ് 'കട്ട്' ചെയ്യുന്ന കുട്ടിയെപ്പോലെ ആസ്റ്ററോയ്ഡ് ബെല്‍റ്റില്‍ നിന്ന് ഇടയ്ക്കിടെ പുറത്തു ചാടുന്ന പടുകൂറ്റന്‍ ഛിന്നഗ്രഹം; ബഹിരാകാശ അദ്ഭുതമെന്ന് ഗവേഷകര്‍

10 MARCH 2020 01:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഐഎസ്ആര്‍ഒയുടെ സ്പേഡെക്സ് ദൗത്യത്തിന്റെ ഭാഗമായുള്ള ഉപഗ്രഹങ്ങളുടെ രണ്ടാം ഡോക്കിങ് ഇന്ന് വിജയകരമായി പൂര്‍ത്തിയാക്കി...

ഒന്‍പതു മാസം ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ വംശജ സുനിതാ വില്യംസിന്റെ ഭൂമിലേക്കുള്ള മടക്കയാത്ര തുടങ്ങി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനേയും മടക്കി എത്തിക്കുന്നതിനുള്ള ദൗത്യപേടകം ക്രൂ 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനേയും മടക്കി എത്തിക്കുന്നതിനുള്ള ദൗത്യപേടകം വിജയരമായി വിക്ഷേപിച്ചു....

ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും ഭൂമിയിലേക്കുള്ള മടങ്ങി വരവ് ഉടന്‍... സ്പേസ് എക്സ് ക്രൂ 10 ദൗത്യം ഇന്ന്

പണ്ടൊരിക്കല്‍ ഒരു ഛിന്നഗ്രഹം വന്നുവീണാണ് ദിനോസറുകള്‍ക്കെല്ലാം വംശനാശം വന്നതെന്നാണു ഗവേഷകര്‍ പറയുന്നത്. ഇപ്പോഴും ഭൂമിക്കു നേരെ ഛിന്നഗ്രഹങ്ങളോ ഉല്‍ക്കകളോ വരുന്നുണ്ടോയെന്നു നോക്കാന്‍ ലോകത്താകമാനം പലതരം ടെലസ്‌കോപ്പുകള്‍ സ്ഥാപിച്ചു നിരീക്ഷിക്കുന്നുമുണ്ട്. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയ്ക്കു സ്ഥിതിചെയ്യുന്ന 'ആസ്റ്ററോയ്ഡ് ബെല്‍റ്റ്' എന്ന മേഖലയിലാണ് ഏറ്റവും കൂടുതല്‍ ഛിന്നഗ്രഹങ്ങളുള്ളത്.

ഇവിടെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ മൂന്നാമത്തെ ഛിന്നഗ്രഹമാണ് പാല്ലസ്. ഏകദേശം 512 കിലോമീറ്ററാണ് ഇതിന്റെ വ്യാസം. 1802-ലാണ് ആദ്യമായി ഈ ഛിന്നഗ്രഹത്തെ കണ്ടെത്തുന്നത്. ലോകത്ത് മനുഷ്യര്‍ കണ്ടെത്തുന്ന രണ്ടാമത്തെ ഛിന്നഗ്രഹമായിരുന്നു അത്. അതു കണ്ടെത്തിയ ജര്‍മന്‍ വാനശാസ്ത്രജ്ഞനായ ഹെന്റിച്ച് വില്യം മത്താവൂസ് ആദ്യം കരുതിയത് പാല്ലസ് മറ്റൊരു ഗ്രഹമാണെന്നായിരുന്നു. അത്രയേറെയായിരുന്നു വലുപ്പം. അതിന്റെ സഞ്ചാരപഥം ശ്രദ്ധിച്ചപ്പോഴായിരുന്നു സംഗതി ഗ്രഹമല്ലെന്നു മനസ്സിലായത്.

യുഎസിലെ മാസച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയപ്പോഴാണ് മറ്റൊരു കാര്യം പിടികിട്ടിയത്. സൗരയൂഥത്തിലെ ഏറ്റവും വമ്പന്‍ ഛിന്നഗ്രഹങ്ങളിലൊന്നു മാത്രമല്ല പാല്ലസ്, ഏറ്റവും കൂടുതല്‍ വിള്ളലുകളുള്ളതു കൂടിയാണ്. ഇതാണ് ഗവേഷകരെ അദ്ഭുതപ്പെടുത്തുന്നതും. ആസ്റ്ററോയ്ഡ് ബെല്‍റ്റിലെ ഛിന്നഗ്രഹങ്ങളെല്ലാം അതിവേഗത്തിലാണു സഞ്ചരിക്കുക. അവയില്‍ മറ്റു ഛിന്നഗ്രഹങ്ങള്‍ വന്നിടിക്കുമ്പോഴാണു വിള്ളല്‍ രൂപപ്പെടുക. പക്ഷേ വിള്ളലുകള്‍ക്കു കാര്യമായ വലുപ്പം പലപ്പോഴും ഉണ്ടാകാറില്ല. വളരെ വേഗത്തില്‍ സഞ്ചരിക്കുന്ന ഛിന്നഗ്രഹത്തിന് എത്ര വലിയ 'ഇടി' കിട്ടിയാലും പരുക്ക് അധികമേല്‍ക്കില്ലെന്നതുതന്നെ കാരണം. ആസ്റ്ററോയ്ഡ് ബെല്‍റ്റിലെ മറ്റു രണ്ടു വമ്പന്‍ ഛിന്നഗ്രഹങ്ങള്‍ക്കു കിട്ടിയതിനേക്കാള്‍ രണ്ടോ മൂന്നോ മടങ്ങ് ഇടി കൂടുതലായി പാല്ലസിനു ലഭിച്ചിട്ടുണ്ടാകാമെന്നും ഗവേഷകര്‍ കണക്കുകൂട്ടുന്നു. പ്രത്യേകരീതിയുള്ള ഇതിന്റെ സഞ്ചാരമാണ് ഇതിനു കാരണമെന്നും കരുതുന്നു.

സൂര്യനു ചുറ്റും ഭൂമി ഉള്‍പ്പെടെയുള്ള ഗ്രഹങ്ങള്‍ കറങ്ങുന്നത് നിശ്ചിതപാതയിലൂടെയാണ്. പക്ഷേ ക്ലാസ് 'കട്ട്' ചെയ്യുന്ന കുട്ടിയെപ്പോലെ ഇടയ്ക്ക് ആസ്റ്ററോയ്ഡ് ബെല്‍റ്റില്‍ നിന്ന് പാല്ലസ് പുറത്തേക്കു ചാടും. എന്നിട്ട് വളഞ്ഞുപുളഞ്ഞാണ് സൂര്യനു ചുറ്റും സഞ്ചാരം. ഇതെവിടേക്കാണു പോകുന്നതെന്നുപോലും പ്രവചിക്കാനാകില്ല. വടക്കോട്ടും തെക്കോട്ടുമെല്ലാം ഇതുയര്‍ന്നു പോകും, പിന്നാലെ പലതരം വസ്തുക്കള്‍ ചേര്‍ന്ന ഒരു വാലുമുണ്ടാകുക പതിവുണ്ട്.

30 കിലോമീറ്ററിനേക്കാളുമേറെ വ്യാസമുള്ള ഏകദേശം 36 വിള്ളലുകള്‍ പാല്ലസിലുണ്ടെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഒരു ഗോള്‍ഫ് പന്തിന്റെ ആകൃതിയിലുള്ള ഇതിന്മേലുള്ള ഏറ്റവും വലിയ വിള്ളലിന് 400 കിലോമീറ്ററുണ്ട് വീതി. ഏകദേശം 40 കിലോമീറ്റര്‍ വീതിയുള്ള ആകാശവസ്തുവുമായി കൂട്ടിയിടിച്ചാകണം ഇതു രൂപപ്പെട്ടതെന്നും കരുതുന്നു. നേച്ചര്‍ ആസ്‌ട്രോണമി ജേണലിലുണ്ട് ഇതുസംബന്ധിച്ച വിശദമായ പഠനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ പരാജയം....  (12 minutes ago)

ഹൃദയഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍സ്വദേശി അബുദാബിയില്‍ മരിച്ചു  (26 minutes ago)

ഒരു സംഘം യുവാക്കള്‍ പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു  (33 minutes ago)

പാകിസ്ഥാന് കനത്ത മറുപടി നല്‍കാനൊരുങ്ങി സൈന്യം...  (46 minutes ago)

കാറിടിച്ച് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം  (58 minutes ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത...  (1 hour ago)

ഗിരിജ വ്യാസ് അന്തരിച്ചു... 78 വയസായിരുന്നു  (1 hour ago)

വിഴിഞ്ഞം തുറമുഖ പദ്ധതി രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങില്‍ മണ്ഡലം എംഎല്‍എ എം. വിന്‍സെന്റ്  (1 hour ago)

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും...  (2 hours ago)

ഇന്ത്യ എല്ലാ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഉചിതമായതും കൃത്യവുമായ മറുപടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  (10 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി, നാളെ വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും  (11 hours ago)

എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തുള്ള ജീവിതവും:കുറിപ്പുമായി കൊല്ലം സുധിയുടെ മകന്‍  (11 hours ago)

അന്ന് ആ സിനിമ ബാന്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു  (12 hours ago)

ഉത്തരാഖണ്ഡില്‍ സംഘര്‍ഷാവസ്ഥ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തസംഭവത്തില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞു  (12 hours ago)

പടക്കളം മാർക്കറ്റിംഗിലെ ഗെയിം പ്ലാൻ അഞ്ചിലെ കൗതുകങ്ങൾ  (13 hours ago)

Malayali Vartha Recommends