2.7 കോടിയുടെ ഡയമണ്ട് നെക്ലസ്; മൂന്ന് കോടി രൂപയുടെ റേഞ്ച് റോവര്‍ കാർ; എന്റമ്മോ കത്രീനയ്ക്ക് മുൻ കാമുകന്മാർ നൽകിയ വിവാഹ സമ്മാനങ്ങൾ വിലപിടിപ്പുള്ളത്; കണ്ണ് തള്ളി ആരാധകർ

ബോളിവുഡ് നടി കത്രീന കൈഫിന്റേയും നടന്‍ വിക്കി കൗശലിന്റേയും വിവാഹം കഴിഞ്ഞിരുന്നു. കത്രീനയുടെ വിവാഹ വിശേഷങ്ങൾ ഇപ്പോൾ ഓരോന്നായി പുറത്ത് വരികയാണ്. ഇരുവരും പ്രണയത്തിലാണെന്ന വിവരം പാപ്പരാസികൾ കണ്ടെത്തിയിരുന്നു. എന്നാൽ പ്രണയത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാന്‍ വിക്കിയും കത്രീനയും തയ്യാറായിരുന്നില്ല.
കത്രീന കൈഫ് സല്‍മാന്റേയും രണ്‍ബീറിന്റേയും കാമുകിയായിരുന്നു. മുന്‍കാമുകന്മാര്‍ കത്രീനയ്ക്ക് നല്‍കിയ വിവാഹസമ്മാനം ആരാധകരെ അമ്പരപ്പിക്കുകയാണ്. കത്രീനയുടെ മുന്‍ കാമുകനും അടുത്ത സുഹൃത്തുമായ നടന്‍ രണ്‍ബീര്‍ കപൂര്‍ 2.7 കോടിയുടെ ഡയമണ്ട് നെക്ലസ് ആണ് സമ്മാനിച്ചത്.
കത്രീനയുടെ മറ്റൊരു കാമുകനായിരുന്ന സല്‍മാന്‍ ഖാന്‍ സമ്മാനിച്ചത് മൂന്ന് കോടി രൂപയുടെ റേഞ്ച് റോവര്‍ കാറാണത്രെ. കത്രീനയും സല്‍മാനും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. വിവാഹത്തിന് മുമ്പ് സല്‍മാന്‍ ഖാനൊപ്പം ടൈഗര്‍ ത്രീയുടെ ചിത്രീകരണം കത്രീന നടത്തിയിരുന്നു. അത്യാഡംബരപൂര്‍വം നടത്തിയ വിവാഹമായിരുന്നു.
മാധ്യമങ്ങള്‍ക്ക് പോലും പ്രവേശനം നിഷേധിക്കുകയുണ്ടായി. ആമസോണ്‍ പ്രൈമിനായിരുന്നു കത്രീനയുടെ വിവാഹവീഡിയോ വിറ്റത്. എണ്‍പത് കോടിയാണ് വിവാഹവീഡിയോക്ക് ലഭിച്ചത്. കത്രീനയുടെ ഇഷ്ടപ്പെട്ട നിറമാണ് ചുവപ്പ്. ചുവപ്പില്‍ സെലിബ്രിറ്റി ഡിസൈനര്‍ സബ്യസാചി മുഖര്‍ജി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളിലായിരുന്നു വിവാഹദിവസം വിക്കി കൗശലും കത്രീന കൈഫും അടിച്ച് പൊളിച്ചത്.
സില്‍ക്ക് ആണു ലെഹംഗയ്ക്ക് ഉപയോഗിച്ചത്. വെല്‍വറ്റിലുള്ള വര്‍ക്കും സര്‍ദോശി എംബ്രോയ്ഡറിയും ലെഹംഗയ്ക്ക് മേനി കൂട്ടി. 22 കാരറ്റ് സ്വര്‍ണാഭരണങ്ങളാണ് കത്രീന അണിഞ്ഞത്. വിക്കിയാകട്ടെ ഐവറി നിറത്തിലുള്ള ഷെര്‍വാണി ധരിച്ചിരുന്നു.
പരമ്പരാഗതമായ മാരോറി എംബ്രോയ്ഡറിയും സബ്യസാചിയുടെ ബംഗാള്‍ ടൈഗര്‍ ബട്ടന്‍സും ഷെര്‍വാണിയെ മനോഹരമാക്കി . ടുസ്സാര്‍ ജോര്‍ജറ്റ് കൊണ്ടാണ്ടായിരുന്നു ഷാള്‍. തലപ്പാവിന് ഉപയോഗിച്ചത് ബനാറസി സില്‍ക് ആണ് . ശിരോവസ്ത്രം വിക്കിയുടെ പഞ്ചാബി പാരമ്പര്യത്തിന് ആദരം അര്‍പ്പിക്കുന്നതായിരുന്നു .
സബ്യസാചി ഹെറിട്ടേജ് ജുവല്‍റിയില്‍ നിന്നുള്ളതാണ് അത്. അണ്‍കട്ട് ഡയമണ്ട് മുത്തുകള്‍ ആഭരണങ്ങള്‍ക്ക് ക്ലാസിക് ലുക്ക് നല്‍കി. ഡിസംബര്‍ 9 ന് രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ഹോട്ടല്‍ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാന എന്ന ആഡംബര റിസോര്‍ട്ടിലായിരുന്നു വിവാഹം നടന്നത് .
https://www.facebook.com/Malayalivartha