Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പർദ്ദയണിഞ്ഞ് ശരീരം മുഴുവൻ മൂടിക്കെട്ടി നിമിഷപ്രിയ എത്തി...മകളെ കണ്ട പ്രേമകുമാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അമ്മയെ മകൾ വാരിപ്പുണർന്നു. ഇരുവരും പൊട്ടിക്കരഞ്ഞു...ഇനി തലാലിന്റെ നാട്ടിലേക്ക്...!


കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയിൽ സംഘർഷം...സി.ആർ.മഹേഷ് എം.എൽ.എ.യ്ക്ക് പരിക്കേറ്റു...എൽ.ഡി.എഫ്.-യു.ഡി.എഫ്. പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്...നാല്‌ പോലീസുകാർക്കും വഴിയാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്‌...


കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്... സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയെ വിടാതെ പിന്തുടർന്ന് ഇഡി...ചോദ്യം ചെയ്യലിന് ഹാജരാകാൻ എം.എം വർ‌​ഗീസിന് വീണ്ടും ഇഡി നോട്ടീസ് അയച്ചു...തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർ‌ദ്ദേശം..


കേരളം ഉൾപ്പെടുന്ന അറബിക്കടലിന്റെ കിഴക്കൻ തീരത്ത്... സമുദ്ര ജലനിരപ്പ് പ്രതിവർഷം 4.07 മില്ലിമീറ്റർ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടന..മൂന്നിരട്ടി വേഗത്തിൽ ചൂടു പിടിക്കുന്നതായാണ് കണ്ടെത്തൽ...


ഇസ്രായേൽ ഇനിയൊരു തെറ്റ് ചെയ്യുകയും ഇറാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്താൽ... സ്ഥിതി വ്യത്യസ്തമാകുമെന്നും അധിനിവേശ രാഷ്ട്രത്തിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി...ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായി, ഈ രാജ്യങ്ങൾ മാറി...

സിനിമ ചിത്രീകരണത്തിനിടെ ഗുരുതര പരിക്ക്, വാരിയെല്ലിന് സാരമായി ക്ഷതമേറ്റ അമിതാഭ് ബച്ചന്റെ ആരോഗ്യനില ആശങ്കാവഹമെന്ന് സൂചനകള്‍, സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ താരത്തിന് സംഭവിച്ചത്...

08 MARCH 2023 01:43 PM IST
മലയാളി വാര്‍ത്ത

More Stories...

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ മുംബെയിലെ വസതിക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ പ്രതികള്‍ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയില്‍ നിന്ന് കണ്ടെടുത്തു... മൊബൈല്‍ ഫോണുകള്‍ക്കായി ക്രൈംബ്രാഞ്ച് സംഘം തിരച്ചില്‍ തുടരുന്നു

ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്

സിജോയ്ക്ക് കൃത്യമായ ഒരു പിടിവള്ളി ഉണ്ട്: കേസിന് പോയാൽ റോക്കിയേക്കാൾ കുടുങ്ങുന്നത് ചാനലുകാർ:- വൈറലായി പ്രേക്ഷകന്റെ കുറിപ്പ്...

നർത്തകിയും നടിയുമായ താരയ്ക്ക്, സ്പാസ് മോഡിക് ഡിസ്ഫോണിയ എന്ന രോഗാവസ്ഥ...

നാല്‍പത് വര്‍ഷം മുന്‍പ് കൂലി സിനിമയുടെ ചിത്രീകരണത്തിനിടെ ബാംഗളൂരില്‍ അതീവഗുരുതരമായി പരിക്കേറ്റ ബിഗ് ബി അമിതാ ബച്ചന്  കഴിഞ്ഞ ദിവസം ഉണ്ടായ പരിക്കിനെച്ചൊല്ലി പരക്കെ ആശങ്ക. നേട്ടങ്ങളുടെ കൊടുമുടികള്‍ കീഴക്കുമ്പോഴും ദുരിതങ്ങളും തകര്‍ച്ചകളും ഒന്നിനു പിന്നാലെ ഒന്നായി ദുര്‍ഗതിപോലെ കടന്നുവരുന്ന ഇതിഹാസനടന്റെ ആരോഗ്യനില ആശങ്കാവഹമാണെന്നാണ് സൂചനകള്‍.ദീപിക പദുകോണ്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന പ്രൊജക്ട് കെയുടെ ഷൂട്ടിങ്ങിനിടെ ഇന്നലെ ഹൈദരാബാദിണ്ടായ പരിക്ക് തീരെ നിസാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാരിയെല്ലിന് സാരമായി ക്ഷതമേറ്റ അമിതാബ് ബെച്ചനെ ഹൈദരാബാദിലെ എ ഐ ജി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സി ടി സ്‌കാന്‍ എടുത്ത ശേഷം ഹൈദരാബാദില്‍ നിന്ന് മുംബൈയിലെ വസതിയിലേക്ക് അയയ്ക്കുകയും ചെയ്തു. രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടര്‍ നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ ചിത്രീകരണം നിര്‍ത്തിവെച്ചെങ്കിലും ബച്ചന്റെ ആരോഗ്യനില ഏറെ തൃപ്തികരമല്ല.

ഹൃദയത്തിനും ശ്വാസകോശത്തിനും സാരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നടനെ ഏറെക്കാലമായി അലട്ടുന്നുണ്ട്. മുന്‍പുണ്ടായ തളര്‍ച്ചയും അലര്‍ജിയും ക്ഷയരോഗവും ഉള്‍പ്പെടെ വിവിധ ആരോഗ്യപ്രശ്‌നങ്ങളാണ് എഴുപത് വയസ് പിന്നിട്ട ബോളിവുഡിലെ എക്കാലത്തെയും മെഗാസ്റ്റാറിനെ അലട്ടിക്കൊണ്ടിരിക്കുന്നത്.  കഴിഞ്ഞ ദിവസം രാവിലെ ഹൈദരാബാദില്‍ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ വാരിയെല്ലുകള്‍ക്കു പൊട്ടലും പേശികള്‍ക്കും സാരമായ പരിക്കുണ്ട്.

നിലവിലെ സാഹചര്യത്തില്‍ ചുരുങ്ങിയത് ഒരു മാസത്തെയെങ്കിലും വിശ്രമവും തുടര്‍ ചികിത്സയും ബച്ചന് ആവശ്യമായി വരും. ഡോക്ടര്‍മാരും ഒരു സംഘം നടനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.ഡോക്ടര്‍മാര്‍ പരിപൂര്‍ണ വിശ്രമം നിര്‍ദേശിച്ചെന്നും ആരാധകര്‍ തന്റെ വീടിന്റെ മുന്നിലേക്ക് എത്തരുതെന്നും താരം ബ്ലോഗില്‍ കുറിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ബെച്ചന്‍ വീടിനുള്ളില്‍ ക്രമീകരിച്ച തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണെന്നാണ് മുംബൈ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമിതാബ് ബച്ചന്റെ പിആര്‍ വിഭാഗം ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് വാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോഴും ആരോഗ്യനില തൃപ്തികരമല്ലെന്നാണ് സൂചനകള്‍.

ഹൃദയസംബന്ധമായ ചില പ്രശ്‌നങ്ങളും ശ്വാസതടസവും ബിഗ് ബിയെ കുറെ നാളുകളായി അലട്ടുന്നുണ്ട്. രണ്ടു വര്‍ഷത്തെ തുടര്‍ ചികിത്സയ്ക്കുശേഷമാണ് ക്ഷയരോഗ ബാധയില്‍ നിന്നും നടന് രക്ഷ നേടാനായത്. ഷൂട്ടിംഗിനിടെയില്‍ ചെറുതും വലുതുമായ നിരവധി അപകടങ്ങളെ ഇതോടകം അമിതാബ് തരണം ചെയ്തിട്ടുണ്ട്. ഇതില്‍ ഏറ്റവും വലിയ അപകമുണ്ടായതും മരണത്തെ മുഖാമുഖം കണ്ടതും കൂലി സിനിമയുടെ ചിത്രീകരണത്തിനിടെയാണ്. 1982 ജൂലൈ 26 ന് ബാംഗളൂരിലെ യൂണിവേഴ്‌സിറ്റി കാമ്പസില്‍ കൂലി എന്ന വിഖ്യാത സിനിമയുടെ ചിത്രീകരണത്തിനിടെ, സഹ നടന്‍ പുനീത് ഇസ്സാറുമൊത്തുള്ള സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് ബച്ചന് ആന്തരാവയവത്തില്‍ മാരകമായി പരിക്കേറ്റത്.

മേശയുടെ മൂല ബച്ചന്റെ അടിവയറ്റില്‍ തട്ടി മാരകമായ മുറിവെറ്റ അദ്ദേഹത്തിന് ഗണ്യമായ തോതില്‍ രക്തം നഷ്ടപ്പെടുകയും ചെയ്തു. അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്ന ഈ പരിക്കിനേത്തുടര്‍ന്ന് അദ്ദേഹം മരണത്തോടു മല്ലടിച്ച് മാസങ്ങളോളം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞു. അക്കാലത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ നടന് വേണ്ട ചികിത്സകള്‍ക്ക് നേരിട്ട് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വളരെക്കാലത്തെ ചികിത്സയ്ക്കുശേഷം സുഖം പ്രാപിച്ച അദ്ദേഹത്തെ വച്ച് ആ വര്‍ഷം അവസാനം സിനിമാ ചിത്രീകരണം പുനരാരംഭിച്ചു. ഈ ചിത്രം 1983 ല്‍ പുറത്തിറങ്ങുകയും ബച്ചന്റെ അപകടത്തെക്കുറിച്ച് വലിയ പ്രചാരം ലഭിച്ചതിനാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടുകയും ചെയ്തു.

സംവിധായകന്‍ മന്‍മോഹന്‍ ദേശായി, ബച്ചന്റെ അപകടത്തെത്തുടര്‍ന്ന് കൂലിയുടെ അവസാനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. കൂലി സിനിമയില്‍ ബച്ചന്റെ കഥാപാത്രം ആദ്യം കൊല്ലപ്പെടാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു, പക്ഷേ തിരക്കഥ മാറ്റിയതിനുശേഷം ഈ കഥാപാത്രം അവസാനംവരെ ജീവിക്കുന്ന വിധത്തിലാക്കി. പുറത്തിറങ്ങിയ സിനിമയില്‍ പോരാട്ട രംഗത്തിന്റെ ഫൂട്ടേജ് നിര്‍ണായക നിമിഷത്തില്‍ നിശ്ചലമാക്കുകയും കൂടാതെ നടന്റെ പരുക്കിന്റെ ഭാഗം തല്‍ക്ഷണമായി കാണിച്ചുകൊണ്ട് സ്‌ക്രീനു താഴെ അടിക്കുറിപ്പ് ദൃശ്യമാക്കുകയും ചെയ്തിരുന്നു.

ഏറെക്കാലം വൈകാതെ അമിതാബിന് മയസ്തീനിയ ഗ്രാവിസ് എന്ന രോഗം കണ്ടെത്തിയതും ഏറെ ആശങ്കകള്‍ക്ക് ഇടയാക്കിയിരുന്നു. സിനിമയില്‍നിന്നും പില്‍ക്കാലത്ത് നടന്‍ രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള തീരുമാനത്തിലെത്തിക്കുകയും ചെയ്തു. 1984 മുതല്‍ 1987 വരെയുള്ള കാലഘട്ടത്തിലെ മൂന്നുവര്‍ഷക്കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ എംപിയായ പ്രവര്‍ത്തിച്ചെങ്കിലും അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിക്കുകയാണുണ്ടായത്.

മാത്രവുമല്ല രാഷ്ട്രീയപ്രവര്‍ത്തനം തനിക്കു ചേര്‍ന്ന പണിയല്ലെന്ന് പരസ്യമായ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 1988 ല്‍ ബച്ചന്‍ സിനിമകളിലേക്ക് മടങ്ങിയെത്തുകയും, ഷഹെന്‍ഷ എന്ന ചിത്രത്തിലെ ടൈറ്റില്‍ റോളില്‍ അഭിനയിക്കുകയും ഇത് ബോക്‌സ് ഓഫീസ് വിജയമായിത്തീരുകയും ചെയ്തു. ഷഹെന്‍ഷായുടെ വിജയത്തിനുശേഷം പുറത്തിറങ്ങിയ ജാദൂഗര്‍, തൂഫാന്‍, മേം ആസാദ് ഹൂം തുടങ്ങിയ ചിത്രങ്ങളെല്ലാം ബോക്‌സോഫീസില്‍ അപ്പാടെ പരാജയപ്പെട്ടതിനാല്‍ അദ്ദേഹത്തിന്റെ താരശക്തി അസ്തമിച്ചു തുടങ്ങി.

ഈ കാലഘട്ടത്തിലെ വിജയ ചിത്രങ്ങളില്‍ ക്രൈം നാടകീയ ചിത്രമായ ആജ് കാ അര്‍ജുന്‍,ആക്ഷന്‍ ക്രൈം നാടകീയ ചിത്രം ഹം എന്നിവയിലൂടെ തന്റെ മൂന്നാമത്തെ മികച്ച നടനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം നേടുകയും ചെയ്തിരുന്നു. ഇടക്കാലത്ത് ബെച്ചന്റെ വിവിധ സിനിമകള്‍ വന്‍പരാജയത്തില്‍ കലാശിച്ചു. പില്‍ക്കാലത്ത് അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിച്ചുകൊണ്ട് ബച്ചന്‍ നിര്‍മ്മാതാവായി മാറിയതെങ്കിലും അതും പരാജയമായിരുന്നു.

1997 ല്‍ കമ്പനിയെ സാമ്പത്തികവും പ്രവര്‍ത്തനപരവുമായ തകര്‍ച്ചയിലേക്കും നയിച്ചു. കാനറ ബാങ്കിന്റെ വായ്പ വീണ്ടെടുക്കല്‍ കേസുകള്‍ തീര്‍പ്പാക്കുന്നത് വരെ ബോംബെ ഹൈക്കോടതി 1999 ഏപ്രിലില്‍ ബച്ചനെ തന്റെ ബോംബെയിലെ ബംഗ്ലാവും രണ്ട് ഫ്‌ളാറ്റുകളും വില്‍ക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. ഇടക്കാലത്ത് ഒട്ടേറെ കമ്പനകളുടെ പരസ്യങ്ങളില്‍ ബെച്ചന്‍ മോഡലായി മാറി.

ഇക്കാലത്തും രാജ്യത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന സൂപ്പര്‍താരം അമിതാബ് ബച്ചനാണ്. പില്‍ക്കാലത്ത് വിജയവും പരാജയങ്ങളുമായി മുന്നേറിയ ബെച്ചന് വീണ്ടുമൊരു ശനിദിശ വന്നിരിക്കുന്നു. രാജ്യം കണ്ട എക്കാലത്തെയും സൂപ്പര്‍ സ്റ്റാറിന് ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ എന്നതാണ് പ്രസക്തമായ ചോദ്യം. 1970കളിലെ ക്ഷുഭിത യൗവനത്തിന്റെ പ്രതീകമായിരുന്നു അമിതാബ് ബെച്ചന്‍. രാജ്യത്തെ ഇത്രത്തോളം ആരാധകരുള്ള മറ്റൊരു താരവും വേറെയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (45 minutes ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (1 hour ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (1 hour ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (1 hour ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (1 hour ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (2 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി...  (2 hours ago)

കൊടുംക്രൂരത.... ആലപ്പുഴ വെണ്മണി പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു  (2 hours ago)

കൊടകരക്കടുത്ത് കൊളത്തൂരില്‍ ചരക്ക് ലോറി മറിഞ്ഞ് മൂന്ന് മണിക്കൂര്‍ ഗതാഗതതടസ്സം....ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം  (2 hours ago)

തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (2 hours ago)

ശോഭാ സുരേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകി യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ... ക്രിമിനൽ മാനനഷ്ട കേസാണ് ബിജെപി സ്ഥാനാർഥിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി നൽകിയിരിക്കുന്നത്  (2 hours ago)

നിങ്ങൾ ചില മാധ്യമങ്ങൾ ചെയ്യുന്ന ചില ചെറ്റത്തരമുണ്ട്.... അതിന് ഞാനാണോ സ്വയംവിമർശനം നടത്തേണ്ടത്... മാധ്യമങ്ങളല്ലെ സ്വയം വിമർശനം നടത്തേണ്ടത്..കൊട്ടിക്കലാശത്തിന് തൊട്ടുമുമ്പായി അഭിമുഖവുമായി മുഖ്യമന്ത്രി പ  (2 hours ago)

മുൻകരുതൽ വേണമെന്ന് മുന്നറിയിപ്പ്  (2 hours ago)

Malayali Vartha Recommends