Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

മരണം മായ്ക്കാത്ത ഈണങ്ങളുടെ തോഴൻ; സംഗീത സംവിധായകൻ എസ് ബാലകൃഷ്‌ണന്റെ ജീവിത്തിലൂടെ ഒരു യാത്ര

17 JANUARY 2019 06:19 PM IST
മലയാളി വാര്‍ത്ത

More Stories...

"പൊലീസിനും, ഈ സൊസൈറ്റിയിലെ നല്ലൊരു ശതമാനം ആളുകൾക്കും ഈ കേസിൻ്റെ സത്യാവസ്ഥ എന്താണെന്ന് നന്നായിട്ടറിയാം" ദൃശ്യം- 3 ട്രയിലർ പുറത്ത്!!!

യുകെയിൽ 'ദൃശ്യം 3' തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്

മമ്മൂക്കയ്ക്ക് ഒരു നീതി മഞ്ജുവിന് വേറൊരു നീതിയോ? പാവാടകാരിയെന്ന് വിളിച്ചവർക്ക് എട്ടിന്റെ പണി! സദാചാരവാദികളുടെ കരണം പുകച്ച് സോഷ്യൽ മീഡിയ...

സിനിമാപ്രേമികള്‍ കാത്തിരുന്ന ദൃശ്യം 3 ട്രെയ്‌ലര്‍ നാളെ വൈകുന്നേരം പുറത്തെത്തും

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു; ഡിനോയ് പൗലോസ് സംവിധായകൻ സംഗീത് പ്രതാപും, മമിതാ ബൈജുവും പ്രധാന വേഷങ്ങളിൽ!!!

മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ എസ് ബാലകൃഷ്‌ണൻ യാത്രയായി. ഈണങ്ങളുടെ തോഴനായി ജീവിച്ചു മരിച്ച എസ് ബാലകൃഷ്‌ണന്റെ ജീവിതം സംഘർഷ ഭരിതമായിരുന്നു. മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കിയ ആ സംഗീത പ്രതിഭയുടെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം

പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരിയില്‍ മലയാള ബ്രാഹ്മണ കുടുംബത്തിലാണ്‌ എസ് ബാലകൃഷ്‌ണന്‍ ജനിച്ചത്. അദേഹത്തിന്റെ അമ്മ നാന്നായി ഹാർമോണിയം വായിക്കും എന്നതല്ലാതെ വീട്ടിലാരും സംഗീതവുമായി ബന്ധമുള്ളവർ ആയിരുന്നില്ല. എക്കോണമിക്സ് ഹിസ്റ്ററിയിൽ ബിരുദ പഠനത്തിനായി കോയമ്പത്തൂർ പോയതോടെയാണ് അദ്ദേഹം സംഗീതത്തിലേക്ക് ആകൃഷ്ടനാകുന്നത്. പ്രഗത്ഭരായ സംഗീതഞ്ജരുടെ കച്ചേരികൾ കേൾക്കുവാൻ പോകുക പതിവായിരുന്നു. പിന്നീട് പിയാനിസ്റ്റ്‌ ജേക്കബ് ജോണിന്റെ നിർബന്ധത്തിനു വഴങ്ങി 1975 ൽ ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്നും റെക്കോർഡർ എന്ന വാദ്യോപകരണം അഭ്യസിച്ചു. മികച്ച വിദ്യാർത്ഥിക്കുള്ള അവാർഡ് നേടിയാണ്‌ അദ്ദേഹം അവിടെ നിന്നും പാസായത്. ആ സമയം ഡച്ച് സംഗീതഞ്ജനായ നിക്കി റീസറെ പരിചയപ്പെടുകയും അദ്ദേഹത്തിൽ നിന്നും ഫ്ലൂട്ട് അഭ്യസിക്കുകയും ചെയ്തു. അതിനു ശേഷം ഗാനമേള രംഗത്തും സിനിമ സംഗീത റെക്കോഡിംഗുകളിലും അദ്ദേഹം സജീവമായി. ആ സമയത്ത് അദ്ദേഹം ബിന്നീസിന്റെ ഏജൻസിയിൽ സ്വന്തമായി ഒരു ജോലിയും നേടി കഴിഞ്ഞിരുന്നു.

മദ്രാസിൽ എത്തിയ ശേഷം അദ്ദേഹം സംഗീത സംവിധായകൻ ഗുണ സിംഗിനെ കണ്ട് അദ്ദേഹത്തിന്റെ രണ്ടാം സഹായിയായി മാറി. മ്യൂസിക് നൊട്ടേഷൻസ് വാദ്യോപകരണങ്ങൾ വായിക്കുന്നവർക്ക് എഴുതി നൽകുക എന്നതായിരുന്നു പ്രധാന ചുമതല. പിന്നീട് കന്നഡ സംഗീത സംവിധായകർ രാജൻ - നാഗേന്ദ്രയുടെ പ്രധാന സഹായിയായി ഏഴു വർഷക്കാലം പ്രവർത്തിച്ചു. ഇടയ്‌ക്ക് കുറച്ചു കാലം ഇളയരാജക്കൊപ്പവും നിന്ന്. അതിനിടയിൽ ഗുണ സിംഗിനൊപ്പം ഫാസിലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിനും പടയോട്ടത്തിനും പശ്ചാത്തല സംഗീതമൊരുക്കി. പിന്നീടാണ് എം ബി ശ്രീനിവാസന്റെ അസിസ്റ്റന്റാകുന്നത്. ഫാസിലിന്റെ തന്നെ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ ആയിരുന്നു ആ ചിത്രം. അതിന്റെ പശ്ചാത്തല സംഗീത ചുമതല പൂർണ്ണമായി തന്നെ എം ബി എസ് ബാലകൃഷ്ണനെ ഏൽപ്പിച്ചു. അതിനു ശേഷം ഫാസിലാണ് ഒറ്റയ്‌ക്ക് സംഗീത സംവിധാനം ചെയ്യണമെന്ന് ബാലകൃഷ്ണനോട്പറയുന്നത്. അതിനായി തന്റെ അസിസ്റ്റന്റായിരുന്ന സിദ്ദിഖ്-ലാലിനെ പരിചയപ്പെടുത്തുകയും ചെയ്തു. അങ്ങനെ റാംജിറാവ് സ്പീക്കിംഗ് എന്ന ആദ്യ സിദ്ദിഖ്-ലാൽ ചിത്രത്തിൽ എസ് ബാലകൃഷ്ണൻ സ്വതന്ത്ര സംഗീത സംവിധായകനായി. അതിലെ കളിക്കളം ഇത് കളിക്കളം എന്ന ഗാനത്തിൽ കീബോർഡ് കൈകാര്യം ചെയ്തിരിക്കുന്നത് എ ആര്‍ റഹ്‌മാനും ഡ്രം വായിച്ചിരിക്കുന്നത് ശിവമണിയുമാണ്.

പിന്നീട് സിദ്ദിഖ് ലാലിന്റെ ഗോഡ്ഫാദർ, ഇൻ ഹരിഹർ നഗർ, വിയറ്റ്നാം കോളനി തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം സംഗീതം പകർന്നു. ഗൃഹപ്രവേശം, കിലുക്കം പെട്ടി, മിസ്റ്റർ & മിസ്സിസ്, നക്ഷത്രക്കൂടാരം , ഇഷ്ടമാണ് നൂറുവട്ടം, മഴവിൽക്കൂടാരം, ആകാശത്തിലെ പറവകൾ തുടങ്ങി പതിനാറോളം ചിത്രങ്ങൾക്കായി എൺപതോളം ഗാനങ്ങൾ അദ്ദേഹത്തിന്റെതായി മലയാളത്തിനു ലഭിച്ചു. അദ്ദേഹം സംഗീതം നൽകിയ ചിത്രങ്ങളുടെ പശ്ചാത്തല സംഗീതവും അദ്ദേഹത്തിന്റെതു തന്നെയായിരുന്നു. ആദ്യ കാല ഹിറ്റുകൾക്ക് ശേഷം ഇടയ്‌ക്ക് കരിയറിൽ ഒരു ബ്രേക്ക് വന്നു, അപ്പോഴും പല ചിത്രങ്ങൾക്കും അദ്ദേഹം പശ്ചാത്തല സംഗീതമോരുക്കിയിരുന്നു. 2011 ഈസ്റ്റ് കോസ്റ്റ് വിജയന്റെ ചിത്രമായ മൊഹബ്ബത്തിൽ ഗാനങ്ങൾ ഒരുക്കിക്കൊണ്ട് അദ്ദേഹം വീണ്ടും സംഗീത സംവിധാന രംഗത്ത് തിരികെയത്തി. പിന്നീട് മാന്ത്രികൻ എന്നൊരു ചിത്രത്തിനും അദ്ദേഹം സംഗീതം നൽകി. ഇൻ ഹരിഹർ നഗറിന്റെ തമിഴ് പതിപ്പായ എം ജി ആർ നഗറിലും തെലുങ്ക് പതിപ്പിലും സംഗീതം നൽകിയത് അദ്ദേഹമായിരുന്നു.

എആർ റഹ്മാൻ സ്ഥാപിച്ച സംഗീത വിദ്യാഭ്യാസ സ്ഥാപനമായ കെഎം മ്യൂസിക് കണ്‍സർവേറ്ററിയിൽ വെസ്റ്റേൺ ഫ്ലൂട്ട് ഫാക്കൽറ്റിയായി പ്രവർത്തിച്ചു വരികയായിരുന്നു ബാലകൃഷ്ണന്‍.ഇടക്കാലത്തു ജാപ്പനീസ് സർക്കാരിന്റെ യമഹാ മ്യൂസിക് ഫൗണ്ടേഷന്റെ ഇന്ത്യൻ വിഭാഗത്തിലെ സംഗീതാധ്യാപകനായും ജോലി നോക്കിയിരുന്നു ഈ സംഗീത പ്രതിഭ. അവസാന നാളുകളിൽ ക്യാൻസർ ബാധിതനായി സംഗീത ജീവിതത്തിൽ നിന്നും വിടപറഞ്ഞ എസ് ബാലകൃഷ്‌ണൻ എന്നും ജീവിക്കുന്നു തന്റെ ഈണങ്ങളിലൂടെ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (2 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (5 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (6 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (7 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (7 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (7 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (7 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (8 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (8 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (8 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (8 hours ago)

Malayali Vartha Recommends