Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

മരണം മായ്ക്കാത്ത ഈണങ്ങളുടെ തോഴൻ; സംഗീത സംവിധായകൻ എസ് ബാലകൃഷ്‌ണന്റെ ജീവിത്തിലൂടെ ഒരു യാത്ര

17 JANUARY 2019 06:19 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ എസ് ബാലകൃഷ്‌ണൻ യാത്രയായി. ഈണങ്ങളുടെ തോഴനായി ജീവിച്ചു മരിച്ച എസ് ബാലകൃഷ്‌ണന്റെ ജീവിതം സംഘർഷ ഭരിതമായിരുന്നു. മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കിയ ആ സംഗീത പ്രതിഭയുടെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം

പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരിയില്‍ മലയാള ബ്രാഹ്മണ കുടുംബത്തിലാണ്‌ എസ് ബാലകൃഷ്‌ണന്‍ ജനിച്ചത്. അദേഹത്തിന്റെ അമ്മ നാന്നായി ഹാർമോണിയം വായിക്കും എന്നതല്ലാതെ വീട്ടിലാരും സംഗീതവുമായി ബന്ധമുള്ളവർ ആയിരുന്നില്ല. എക്കോണമിക്സ് ഹിസ്റ്ററിയിൽ ബിരുദ പഠനത്തിനായി കോയമ്പത്തൂർ പോയതോടെയാണ് അദ്ദേഹം സംഗീതത്തിലേക്ക് ആകൃഷ്ടനാകുന്നത്. പ്രഗത്ഭരായ സംഗീതഞ്ജരുടെ കച്ചേരികൾ കേൾക്കുവാൻ പോകുക പതിവായിരുന്നു. പിന്നീട് പിയാനിസ്റ്റ്‌ ജേക്കബ് ജോണിന്റെ നിർബന്ധത്തിനു വഴങ്ങി 1975 ൽ ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്നും റെക്കോർഡർ എന്ന വാദ്യോപകരണം അഭ്യസിച്ചു. മികച്ച വിദ്യാർത്ഥിക്കുള്ള അവാർഡ് നേടിയാണ്‌ അദ്ദേഹം അവിടെ നിന്നും പാസായത്. ആ സമയം ഡച്ച് സംഗീതഞ്ജനായ നിക്കി റീസറെ പരിചയപ്പെടുകയും അദ്ദേഹത്തിൽ നിന്നും ഫ്ലൂട്ട് അഭ്യസിക്കുകയും ചെയ്തു. അതിനു ശേഷം ഗാനമേള രംഗത്തും സിനിമ സംഗീത റെക്കോഡിംഗുകളിലും അദ്ദേഹം സജീവമായി. ആ സമയത്ത് അദ്ദേഹം ബിന്നീസിന്റെ ഏജൻസിയിൽ സ്വന്തമായി ഒരു ജോലിയും നേടി കഴിഞ്ഞിരുന്നു.

മദ്രാസിൽ എത്തിയ ശേഷം അദ്ദേഹം സംഗീത സംവിധായകൻ ഗുണ സിംഗിനെ കണ്ട് അദ്ദേഹത്തിന്റെ രണ്ടാം സഹായിയായി മാറി. മ്യൂസിക് നൊട്ടേഷൻസ് വാദ്യോപകരണങ്ങൾ വായിക്കുന്നവർക്ക് എഴുതി നൽകുക എന്നതായിരുന്നു പ്രധാന ചുമതല. പിന്നീട് കന്നഡ സംഗീത സംവിധായകർ രാജൻ - നാഗേന്ദ്രയുടെ പ്രധാന സഹായിയായി ഏഴു വർഷക്കാലം പ്രവർത്തിച്ചു. ഇടയ്‌ക്ക് കുറച്ചു കാലം ഇളയരാജക്കൊപ്പവും നിന്ന്. അതിനിടയിൽ ഗുണ സിംഗിനൊപ്പം ഫാസിലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിനും പടയോട്ടത്തിനും പശ്ചാത്തല സംഗീതമൊരുക്കി. പിന്നീടാണ് എം ബി ശ്രീനിവാസന്റെ അസിസ്റ്റന്റാകുന്നത്. ഫാസിലിന്റെ തന്നെ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ ആയിരുന്നു ആ ചിത്രം. അതിന്റെ പശ്ചാത്തല സംഗീത ചുമതല പൂർണ്ണമായി തന്നെ എം ബി എസ് ബാലകൃഷ്ണനെ ഏൽപ്പിച്ചു. അതിനു ശേഷം ഫാസിലാണ് ഒറ്റയ്‌ക്ക് സംഗീത സംവിധാനം ചെയ്യണമെന്ന് ബാലകൃഷ്ണനോട്പറയുന്നത്. അതിനായി തന്റെ അസിസ്റ്റന്റായിരുന്ന സിദ്ദിഖ്-ലാലിനെ പരിചയപ്പെടുത്തുകയും ചെയ്തു. അങ്ങനെ റാംജിറാവ് സ്പീക്കിംഗ് എന്ന ആദ്യ സിദ്ദിഖ്-ലാൽ ചിത്രത്തിൽ എസ് ബാലകൃഷ്ണൻ സ്വതന്ത്ര സംഗീത സംവിധായകനായി. അതിലെ കളിക്കളം ഇത് കളിക്കളം എന്ന ഗാനത്തിൽ കീബോർഡ് കൈകാര്യം ചെയ്തിരിക്കുന്നത് എ ആര്‍ റഹ്‌മാനും ഡ്രം വായിച്ചിരിക്കുന്നത് ശിവമണിയുമാണ്.

പിന്നീട് സിദ്ദിഖ് ലാലിന്റെ ഗോഡ്ഫാദർ, ഇൻ ഹരിഹർ നഗർ, വിയറ്റ്നാം കോളനി തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം സംഗീതം പകർന്നു. ഗൃഹപ്രവേശം, കിലുക്കം പെട്ടി, മിസ്റ്റർ & മിസ്സിസ്, നക്ഷത്രക്കൂടാരം , ഇഷ്ടമാണ് നൂറുവട്ടം, മഴവിൽക്കൂടാരം, ആകാശത്തിലെ പറവകൾ തുടങ്ങി പതിനാറോളം ചിത്രങ്ങൾക്കായി എൺപതോളം ഗാനങ്ങൾ അദ്ദേഹത്തിന്റെതായി മലയാളത്തിനു ലഭിച്ചു. അദ്ദേഹം സംഗീതം നൽകിയ ചിത്രങ്ങളുടെ പശ്ചാത്തല സംഗീതവും അദ്ദേഹത്തിന്റെതു തന്നെയായിരുന്നു. ആദ്യ കാല ഹിറ്റുകൾക്ക് ശേഷം ഇടയ്‌ക്ക് കരിയറിൽ ഒരു ബ്രേക്ക് വന്നു, അപ്പോഴും പല ചിത്രങ്ങൾക്കും അദ്ദേഹം പശ്ചാത്തല സംഗീതമോരുക്കിയിരുന്നു. 2011 ഈസ്റ്റ് കോസ്റ്റ് വിജയന്റെ ചിത്രമായ മൊഹബ്ബത്തിൽ ഗാനങ്ങൾ ഒരുക്കിക്കൊണ്ട് അദ്ദേഹം വീണ്ടും സംഗീത സംവിധാന രംഗത്ത് തിരികെയത്തി. പിന്നീട് മാന്ത്രികൻ എന്നൊരു ചിത്രത്തിനും അദ്ദേഹം സംഗീതം നൽകി. ഇൻ ഹരിഹർ നഗറിന്റെ തമിഴ് പതിപ്പായ എം ജി ആർ നഗറിലും തെലുങ്ക് പതിപ്പിലും സംഗീതം നൽകിയത് അദ്ദേഹമായിരുന്നു.

എആർ റഹ്മാൻ സ്ഥാപിച്ച സംഗീത വിദ്യാഭ്യാസ സ്ഥാപനമായ കെഎം മ്യൂസിക് കണ്‍സർവേറ്ററിയിൽ വെസ്റ്റേൺ ഫ്ലൂട്ട് ഫാക്കൽറ്റിയായി പ്രവർത്തിച്ചു വരികയായിരുന്നു ബാലകൃഷ്ണന്‍.ഇടക്കാലത്തു ജാപ്പനീസ് സർക്കാരിന്റെ യമഹാ മ്യൂസിക് ഫൗണ്ടേഷന്റെ ഇന്ത്യൻ വിഭാഗത്തിലെ സംഗീതാധ്യാപകനായും ജോലി നോക്കിയിരുന്നു ഈ സംഗീത പ്രതിഭ. അവസാന നാളുകളിൽ ക്യാൻസർ ബാധിതനായി സംഗീത ജീവിതത്തിൽ നിന്നും വിടപറഞ്ഞ എസ് ബാലകൃഷ്‌ണൻ എന്നും ജീവിക്കുന്നു തന്റെ ഈണങ്ങളിലൂടെ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും  (1 hour ago)

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്  (2 hours ago)

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്  (2 hours ago)

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (2 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധപോളിംഗ് ബൂത്തുകളില്‍ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്  (2 hours ago)

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (2 hours ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (3 hours ago)

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (3 hours ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (3 hours ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (9 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (10 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (10 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (10 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (10 hours ago)

Malayali Vartha Recommends