Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

ലോകചരിത്രത്തെ തന്നെ മാറ്റിവരച്ചു മലയാളസിനിമ; കോറോണയിൽ അടിപതറാത്ത ഒരേയൊരു സിനിമ, ആടുജീവിതം തുടരുന്നു

10 MAY 2020 09:30 PM IST
മലയാളി വാര്‍ത്ത

ലോകചരിത്രത്തെ തന്നെ മാറ്റിവരച്ചുകൊണ്ടാണ് മലയാളസിനിമ രംഗത്ത് എത്തിയിരിക്കുന്നത്. ജീവിതത്തോടും യാഥാര്‍ത്ഥ്യത്തോടും നീതി പുലര്‍ത്തുന്ന ചിലപ്പോൾ യാഥാർഥ്യത്തെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ എന്നും മലയാള സിനിമയില്‍ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. നിലവിൽ ലോകം നേരിടുന്ന കൊറോണ എന്ന മഹാമാരി ഉരുവാക്കിയ നിയന്ത്രണം പോലും മറികടന്നിരിക്കുകയാണ് മലയാള സിനിമ. ഒരുപക്ഷെ ലോകസിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് മലയാള സിനിമ ഇത്തരം ഒരു നേട്ടം കൈവരിച്ചിരിക്കുന്നത്. എന്നാൽ പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, സിനിമാ ചരിത്രത്തിൽ ഈ കാലഘട്ടത്തിന്റെ തന്നെ ഒരു അടയാളമായി മാറുകയാണ് ആടുജീവിതം. ഒപ്പം കൊറോണ സൃഷ്ടിച്ച പരിമിതികളെ കലയെ ഉരുവാക്കുന്ന സർഗാത്മകതയുടെ ഭാഗമാക്കിയിരിക്കുകയാണ് സംവിധായകൻ ബ്ലെസ്സിയും സംഘവും.

കോറോണയ്ക്കുമുന്നിൽ ഹോളിവുഡ് അടക്കമുള്ള ലോകസിനിമകളാ പോലും മാറിനിന്നു. കോടിക്കണക്കിനേറെ രൂപയുടെ നഷ്ടം നേരിട്ടുകൊണ്ട് അവർ തങ്ങളുടെ ക്യാമറയ്ക്കു മുന്നിൽ മുഖാവരണം ഇട്ടു. എന്നാൽ ആടുജീവിതത്തെ അങ്ങനെ പൂർണമായും ലോക്ഡൗൺ ചെയ്യാനായില്ല. ഈ മഹാമാരിക്കാലത്തും നിഷ്കര്ഷിച്ച സാമൂഹിക അകലം പാലിച്ച് ചിത്രീകരണം നടത്തുകയാണ് അവർ. ജോർദാനിലെ വാദിറാം മരുഭൂമിയുടെ ചുട്ടുപഴുത്ത പ്രതീതികൾ കവർന്നെടുത്ത് നജീബിന്റെ ദാഹാർത്തവും അത് നൽകുന്ന ഏകാന്തവുമായ ജീവിതാനുഭവങ്ങൾക്കു മേൽ ക്യാമറ അതിന്റെ ജൈത്രയാത്ര തുടരുകയാണ്. മഹാമാരി തീർത്ത ആകുലതകൾ തങ്ങളെ ഒരിക്കലും അലട്ടില്ല എന്ന നിശ്ചയധാർട്യത്തോടെ ഒപ്പം കോറോണയെ പടിക്ക്പുറത്ത് നിർത്തി ചെമ്മരിപ്പുതപ്പിനാൽ സംരക്ഷണം തീർത്തിരിക്കുകയാണ് അവർ.

പ്രവാസികൾ അനുഭവിച്ചറിഞ്ഞ മരൂഭൂമികൾക്കിടയിലെ ശിൽപഗോപുരമാണ്‌ ജോർദാനിലെ വാദിറാം മരുഭൂമി, സൗദി അതിർത്തിയോടു ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. അതായത് ലോകത്തിലെ ആടുവൈവിധ്യത്തിന്റെ തലസ്ഥാനം എന്നു പറയാം. ആടുകളെ തേടി ആദ്യം പോയത് മൊറോക്കോയിൽ. അവയ്ക്ക് നായ്ക്കളുടേതുപോലെയുള്ള വാലായതിനാൽ ഉപേക്ഷിച്ചു. പിന്നീട്, തടിച്ചു കൊഴുത്ത ആടുകൾ ധാരാളമുള്ള ജോർദാൻ ലൊക്കേഷൻ തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ചിത്രീകരണം തുടങ്ങാൻ കഠിന പ്രയത്നമാണ് ഇവർ നേരിട്ടത്. ഹോളിവുഡിൽ നിന്നും ഒമാനിൽ നിന്നുമുള്ള നടന്മാരായിരുന്നു അർബാബുമാരുടെ ക്രൂരവേഷം ഇടേണ്ടിയിരുന്നത്. കോവിഡ് കാരണം ഇവരെത്താൻ വൈകി. മാർച്ച് 16 ന് ഒമാൻ താരം വന്നെങ്കിലും ക്വാറന്റീനിലായി. ഒമാൻ സർക്കാർ മൂന്നു വിമാനങ്ങൾ അയച്ചപ്പോൾ അക്കൂട്ടത്തിൽ ഈ നടനും മസ്കത്തിനു തിരികെ പോയി. അറബികളുമൊത്തുള്ള ഭാഗം ഒഴിവാക്കി ചിത്രീകരണം തുടങ്ങിയത് അങ്ങനെയാണ്. അങ്ങനെ മരുഭൂമിയിൽ 32 ദിവസത്തോളം ഒന്നും ചെയ്യാതെ ഇരിക്കേണ്ടി വന്നു. ഇപ്പോൾ ഷൂട്ട്‌ പുനരാരംഭിച്ചതിനാൽ മടുപ്പു മാറിയതായും അവർ പറയുകയാണ്.

കോറോണയിൽ ആടുജീവിതം അകപ്പെട്ടുവെന്ന വാർത്ത മലയാളികൾ ഏറെ ഞെട്ടലോടെയാണ് കേട്ടത് എങ്കിലും, എവിടെയപ്പോയാലും ഉണ്ടാകുമല്ലോ നമ്മുടെ മലയാളിസ്പർശം. ജോർദാനിലെ വസ്‌ത്രവ്യവസായി തിരുവനന്തപുരം സ്വദേശിയായ സനൽകുമാറിന്റെ സഹായം കിട്ടിയത്‌ വലിയ ആശ്വാസമായി. ഖുബ്ബൂസും റൊട്ടിയുംകൊണ്ട് മാത്രം വിശപ്പടക്കിയ അവർക്കുമുന്നിൽ ഒരു കുളിര്മഴയായി മാറുകയാണ് ചെയ്തത്. പൊറോട്ടയും ഇറച്ചിക്കറിയും ബിരിയാണിയുമൊക്കെ സനലും അദ്ദേഹത്തിന്റെ മക്കളും ചേർന്ന്‌ എത്തിച്ചു. ശെരിക്കും ആടുജീവിതത്തിന്ന് സമാനമായ സാഹചര്യം അവർ അനുഭവിച്ചുതീർത്തു എന്നുതന്നെ പറയാം.

അവസാന ഭാഗത്ത്‌ കുഞ്ഞിക്കായുടെയും മലയാളി പ്രവാസികളുടെയും രൂപത്തിൽ മാത്രം മനുഷ്യരും മനുഷ്യത്വവും പ്രത്യക്ഷ്യപ്പെടുന്ന കഥയാണ് രണ്ടു മണിക്കൂറുകൊണ്ട് ഒറ്റയിരുപ്പിൽ വായിക്കാവുന്ന മലയാളത്തിലെ ഏറ്റവും ശ്രദ്ധേയ കൃതികളിലൊന്നായ ആടുജീവിതം. അതിൽ ഹക്കീമിനെ രണ്ടാമതു കാണുന്ന നജീബ്‌ പറയുന്ന വാചകമുണ്ട്- "ഒരിക്കലും തിരിച്ചറിയാനാവാത്ത വിധം ഒരു മനുഷ്യന്റെ ശരീര ഭൂപടം മാറ്റിവരയ്‌ക്കാൻ സാഹചര്യങ്ങൾക്കു കഴിയുമെന്നു ഞാൻ അപ്പോൾ ഭീതിയോടെ മനസ്സിലാക്കി." അത്തരം വാചകം യാഥാർഥ്യങ്ങളിലൂടെ അനശ്വരമാക്കുകയാണ് നടൻ പൃഥ്വിരാജ്. നോവലിന്റെ അവസാനം ‘‘വിലങ്ങണിഞ്ഞ 80 ആടുകളെ ഒരു മസറയിലേക്കു കയറ്റുന്നതുപോലെയാണ്‌ എനിക്കപ്പോൾ തോന്നിയത്‌. അതിൽ ഒരാട്‌ ഞാനായിരുന്നു’’! എന്ന വിഖ്യാതമായ വാചകം ആടുജീവിതത്തെ അനശ്വരമാക്കിയതുപോലെ ലോകവും കാതോർക്കുക്കയാണ് അവരുടെ വരവിനായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശനെ അടിച്ച് ഒതുക്കി ഇനി രക്ഷിക്കില്ല..! രാജി ഉടൻ..! ഇരന്ന് വാങ്ങി പിന്നാലെ  (19 minutes ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (24 minutes ago)

ഗർഭം ചവിട്ടി കലക്കെടാ..അമ്മയുടെ ആക്രോശം, ഭാര്യയ്ക്ക് നേരെ പാഞ്ഞടുത്ത്, സൈനിക ഭർത്താവ്  (40 minutes ago)

സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍  (1 hour ago)

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ത്രീ കാമ്പയിനിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....  (1 hour ago)

എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു  (2 hours ago)

പുരുഷന്മാരുടെ ഹൈജമ്പില്‍  മുപ്പതുകാരന്‍ താണ്ടിയത് 2.28 മീറ്റര്‍  (2 hours ago)

സംഗീതപ്രഭ അവാർഡ് കല്ലറ ഗോപന്  (2 hours ago)

സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും  (2 hours ago)

മോദിയായ് നടൻ ഉണ്ണി മുകുന്ദൻ  (2 hours ago)

എം.എസ്.സി എല്‍സ 3യില്‍ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി  (3 hours ago)

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (3 hours ago)

Rahul-Mamkootathil- അണിയറ നീക്കങ്ങള്‍  (3 hours ago)

. പവന് 160 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends