Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്യഗ്രഹജീവൻ അന്വേഷിക്കുമ്പോൾ പച്ചയല്ല, പർപ്പിൾ നിറമാണ് നോക്കേണ്ടത്...ശാസ്ത്രജ്ഞർ പറയുന്നു... ഗ്രഹങ്ങളിൽ പർപ്പിൾ ബാക്ടീരിയയോട് സാമ്യമുള്ള ജീവവർഗങ്ങളാകും ഉണ്ടാകുക...


സാമ്പത്തിക അന്തരീക്ഷവും തകിടം മറിയകുയാണ്...ചരക്കുപാത ഇറാന്‍ തടഞ്ഞാല്‍ എണ്ണ വില കുതിച്ചുയരുമെന്ന് തീര്‍ച്ച..ചൈനയെയും ഇന്ത്യയെയുമാണ് കൂടുതല്‍ ബാധിക്കുക....ഈ വേളയിലാണ് എണ്ണവില സംബന്ധിച്ച സൗദി അറേബ്യയുടെ മോഹം..


ചരിത്രത്തിൽ ആദ്യമായി തൃശ്ശൂർ പൂരത്തിന്‍റെ വെടിക്കെട്ട് പകൽവെളിച്ചത്തിലാണ് നടന്നത്.....തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്... പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ ആരോപിച്ചു...


വയനാട്ടുകാരെ തേയ്‌ക്കുമോ... രാഹുല്‍ വയനാട്ടില്‍ നിന്നും പോകും, മറ്റൊരു സീറ്റില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം ഉടന്‍ വരുമെന്ന് പ്രധാനമന്ത്രി; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ മികച്ച പ്രതികരണം, എന്‍ഡിഎക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി


യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍

ലോകചരിത്രത്തെ തന്നെ മാറ്റിവരച്ചു മലയാളസിനിമ; കോറോണയിൽ അടിപതറാത്ത ഒരേയൊരു സിനിമ, ആടുജീവിതം തുടരുന്നു

10 MAY 2020 09:30 PM IST
മലയാളി വാര്‍ത്ത

ലോകചരിത്രത്തെ തന്നെ മാറ്റിവരച്ചുകൊണ്ടാണ് മലയാളസിനിമ രംഗത്ത് എത്തിയിരിക്കുന്നത്. ജീവിതത്തോടും യാഥാര്‍ത്ഥ്യത്തോടും നീതി പുലര്‍ത്തുന്ന ചിലപ്പോൾ യാഥാർഥ്യത്തെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ എന്നും മലയാള സിനിമയില്‍ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. നിലവിൽ ലോകം നേരിടുന്ന കൊറോണ എന്ന മഹാമാരി ഉരുവാക്കിയ നിയന്ത്രണം പോലും മറികടന്നിരിക്കുകയാണ് മലയാള സിനിമ. ഒരുപക്ഷെ ലോകസിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് മലയാള സിനിമ ഇത്തരം ഒരു നേട്ടം കൈവരിച്ചിരിക്കുന്നത്. എന്നാൽ പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, സിനിമാ ചരിത്രത്തിൽ ഈ കാലഘട്ടത്തിന്റെ തന്നെ ഒരു അടയാളമായി മാറുകയാണ് ആടുജീവിതം. ഒപ്പം കൊറോണ സൃഷ്ടിച്ച പരിമിതികളെ കലയെ ഉരുവാക്കുന്ന സർഗാത്മകതയുടെ ഭാഗമാക്കിയിരിക്കുകയാണ് സംവിധായകൻ ബ്ലെസ്സിയും സംഘവും.

കോറോണയ്ക്കുമുന്നിൽ ഹോളിവുഡ് അടക്കമുള്ള ലോകസിനിമകളാ പോലും മാറിനിന്നു. കോടിക്കണക്കിനേറെ രൂപയുടെ നഷ്ടം നേരിട്ടുകൊണ്ട് അവർ തങ്ങളുടെ ക്യാമറയ്ക്കു മുന്നിൽ മുഖാവരണം ഇട്ടു. എന്നാൽ ആടുജീവിതത്തെ അങ്ങനെ പൂർണമായും ലോക്ഡൗൺ ചെയ്യാനായില്ല. ഈ മഹാമാരിക്കാലത്തും നിഷ്കര്ഷിച്ച സാമൂഹിക അകലം പാലിച്ച് ചിത്രീകരണം നടത്തുകയാണ് അവർ. ജോർദാനിലെ വാദിറാം മരുഭൂമിയുടെ ചുട്ടുപഴുത്ത പ്രതീതികൾ കവർന്നെടുത്ത് നജീബിന്റെ ദാഹാർത്തവും അത് നൽകുന്ന ഏകാന്തവുമായ ജീവിതാനുഭവങ്ങൾക്കു മേൽ ക്യാമറ അതിന്റെ ജൈത്രയാത്ര തുടരുകയാണ്. മഹാമാരി തീർത്ത ആകുലതകൾ തങ്ങളെ ഒരിക്കലും അലട്ടില്ല എന്ന നിശ്ചയധാർട്യത്തോടെ ഒപ്പം കോറോണയെ പടിക്ക്പുറത്ത് നിർത്തി ചെമ്മരിപ്പുതപ്പിനാൽ സംരക്ഷണം തീർത്തിരിക്കുകയാണ് അവർ.

പ്രവാസികൾ അനുഭവിച്ചറിഞ്ഞ മരൂഭൂമികൾക്കിടയിലെ ശിൽപഗോപുരമാണ്‌ ജോർദാനിലെ വാദിറാം മരുഭൂമി, സൗദി അതിർത്തിയോടു ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. അതായത് ലോകത്തിലെ ആടുവൈവിധ്യത്തിന്റെ തലസ്ഥാനം എന്നു പറയാം. ആടുകളെ തേടി ആദ്യം പോയത് മൊറോക്കോയിൽ. അവയ്ക്ക് നായ്ക്കളുടേതുപോലെയുള്ള വാലായതിനാൽ ഉപേക്ഷിച്ചു. പിന്നീട്, തടിച്ചു കൊഴുത്ത ആടുകൾ ധാരാളമുള്ള ജോർദാൻ ലൊക്കേഷൻ തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ചിത്രീകരണം തുടങ്ങാൻ കഠിന പ്രയത്നമാണ് ഇവർ നേരിട്ടത്. ഹോളിവുഡിൽ നിന്നും ഒമാനിൽ നിന്നുമുള്ള നടന്മാരായിരുന്നു അർബാബുമാരുടെ ക്രൂരവേഷം ഇടേണ്ടിയിരുന്നത്. കോവിഡ് കാരണം ഇവരെത്താൻ വൈകി. മാർച്ച് 16 ന് ഒമാൻ താരം വന്നെങ്കിലും ക്വാറന്റീനിലായി. ഒമാൻ സർക്കാർ മൂന്നു വിമാനങ്ങൾ അയച്ചപ്പോൾ അക്കൂട്ടത്തിൽ ഈ നടനും മസ്കത്തിനു തിരികെ പോയി. അറബികളുമൊത്തുള്ള ഭാഗം ഒഴിവാക്കി ചിത്രീകരണം തുടങ്ങിയത് അങ്ങനെയാണ്. അങ്ങനെ മരുഭൂമിയിൽ 32 ദിവസത്തോളം ഒന്നും ചെയ്യാതെ ഇരിക്കേണ്ടി വന്നു. ഇപ്പോൾ ഷൂട്ട്‌ പുനരാരംഭിച്ചതിനാൽ മടുപ്പു മാറിയതായും അവർ പറയുകയാണ്.

കോറോണയിൽ ആടുജീവിതം അകപ്പെട്ടുവെന്ന വാർത്ത മലയാളികൾ ഏറെ ഞെട്ടലോടെയാണ് കേട്ടത് എങ്കിലും, എവിടെയപ്പോയാലും ഉണ്ടാകുമല്ലോ നമ്മുടെ മലയാളിസ്പർശം. ജോർദാനിലെ വസ്‌ത്രവ്യവസായി തിരുവനന്തപുരം സ്വദേശിയായ സനൽകുമാറിന്റെ സഹായം കിട്ടിയത്‌ വലിയ ആശ്വാസമായി. ഖുബ്ബൂസും റൊട്ടിയുംകൊണ്ട് മാത്രം വിശപ്പടക്കിയ അവർക്കുമുന്നിൽ ഒരു കുളിര്മഴയായി മാറുകയാണ് ചെയ്തത്. പൊറോട്ടയും ഇറച്ചിക്കറിയും ബിരിയാണിയുമൊക്കെ സനലും അദ്ദേഹത്തിന്റെ മക്കളും ചേർന്ന്‌ എത്തിച്ചു. ശെരിക്കും ആടുജീവിതത്തിന്ന് സമാനമായ സാഹചര്യം അവർ അനുഭവിച്ചുതീർത്തു എന്നുതന്നെ പറയാം.

അവസാന ഭാഗത്ത്‌ കുഞ്ഞിക്കായുടെയും മലയാളി പ്രവാസികളുടെയും രൂപത്തിൽ മാത്രം മനുഷ്യരും മനുഷ്യത്വവും പ്രത്യക്ഷ്യപ്പെടുന്ന കഥയാണ് രണ്ടു മണിക്കൂറുകൊണ്ട് ഒറ്റയിരുപ്പിൽ വായിക്കാവുന്ന മലയാളത്തിലെ ഏറ്റവും ശ്രദ്ധേയ കൃതികളിലൊന്നായ ആടുജീവിതം. അതിൽ ഹക്കീമിനെ രണ്ടാമതു കാണുന്ന നജീബ്‌ പറയുന്ന വാചകമുണ്ട്- "ഒരിക്കലും തിരിച്ചറിയാനാവാത്ത വിധം ഒരു മനുഷ്യന്റെ ശരീര ഭൂപടം മാറ്റിവരയ്‌ക്കാൻ സാഹചര്യങ്ങൾക്കു കഴിയുമെന്നു ഞാൻ അപ്പോൾ ഭീതിയോടെ മനസ്സിലാക്കി." അത്തരം വാചകം യാഥാർഥ്യങ്ങളിലൂടെ അനശ്വരമാക്കുകയാണ് നടൻ പൃഥ്വിരാജ്. നോവലിന്റെ അവസാനം ‘‘വിലങ്ങണിഞ്ഞ 80 ആടുകളെ ഒരു മസറയിലേക്കു കയറ്റുന്നതുപോലെയാണ്‌ എനിക്കപ്പോൾ തോന്നിയത്‌. അതിൽ ഒരാട്‌ ഞാനായിരുന്നു’’! എന്ന വിഖ്യാതമായ വാചകം ആടുജീവിതത്തെ അനശ്വരമാക്കിയതുപോലെ ലോകവും കാതോർക്കുക്കയാണ് അവരുടെ വരവിനായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും  (38 minutes ago)

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; കോടികൾ വിലമതിക്കുന്ന സ്വർണ–വജ്രാഭരണങ്ങൾ നഷ്ടമായി!!  (42 minutes ago)

ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു...  (49 minutes ago)

വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എറണാകുളം സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക്...കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാക  (51 minutes ago)

പുതിയ വാദവുമായി ഗവേഷകർ  (56 minutes ago)

ഇറാന്‍ സഹായിക്കുമോ  (1 hour ago)

ചരിത്രത്തിൽ ആദ്യം  (1 hour ago)

കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്... പവന് 80 രൂപയുടെ കുറവ്  (1 hour ago)

ഇസ്രായേൽ - ഇറാൻ സൈനിക സംഘർഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക ശക്തമായിരിക്കെ, ഇടപെടലുമായി ലോകരാജ്യങ്ങൾ  (1 hour ago)

അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍...  (1 hour ago)

വീണ വിജയനെ ചോദ്യം ചെയ്യാൻ ചോദ്യാവലി തയാർ..!സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ, കമ്പനിയിലെ മുൻനിര ജീവനക്കാർ എന്നിവരുടെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷമാകും ഇത്... വീണാ വിജയന് ഉടൻ നോട്ടീസ് ന  (1 hour ago)

കരിമണൽ ഖനനരംഗത്തുള്ള സ്വകാര്യ കമ്പനി ഒന്നാം പ്രതിയും കമ്പനിയുടെ മാനേജിങ് ഡയറക്ടർ രണ്ടാം പ്രതിയും കമ്പനി സീനിയർ മാനേജർ മൂന്നാം പ്രതിയും സീനിയർ ഓഫീസർ നാലാം പ്രതിയും എക്സാലോജിക് സൊലൂഷൻസ് അഞ്ചാംപ്രതിയും വ  (1 hour ago)

എഫ്എ കപ്പ് സെമിഫൈനലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം... ഇന്ത്യന്‍ സമയം രാത്രി 9.45 ന് നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയെ നേരിടും...  (1 hour ago)

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം ഇറങ്ങാന്‍ കഴിയാതെ കരിപ്പൂരിലേക്ക് തിരിച്ചെത്തി....  (1 hour ago)

Malayali Vartha Recommends