Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

'നിമിഷക്കെതിരെ സൈബര്‍ ആക്രമണവും ലുക്ക് ഇല്ല, ഒരേ ഭാവം ആണെന്നുള്ള കളിയാക്കലുകള്‍ ഒക്കെ തുടങ്ങിയത് ജിയോ ബേബിയുടെ 'മഹത്തായ ഇന്ത്യന്‍ അടുക്കള' എന്ന പടം ഇറങ്ങിയത് ശേഷം...' വൈറലായി കുറിപ്പ്

21 JULY 2021 03:29 PM IST
മലയാളി വാര്‍ത്ത

വളരെ ശക്തമായ കഥാപാത്രങ്ങളിലൂടെ മികച്ച നിലപാടുകൾ നൽകി മുന്നേറുന്ന നടിയാണ് നിമിഷ സജയൻ. ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച വിഷയം മാലിക്കിലെ നിമിഷ തന്നെയാണ്. എന്നാൽ നിമിഷക്കെതിരെ സൈബര്‍ ആക്രമണവും ലുക്ക് ഇല്ല, ഒരേ ഭാവം ആണെന്നുള്ള കളിയാക്കലുകള്‍ ഒക്കെ തുടങ്ങിയത് ജിയോ ബേബിയുടെ 'മഹത്തായ ഇന്ത്യന്‍ അടുക്കള' എന്ന പടം ഇറങ്ങിയത് ശേഷം എന്ന കണ്ടെത്തലിലാണ് സോഷ്യൽ മിഡയ. അത്തരത്തോപ്പിൽ ഒരു കുറിപ്പ് വൈറലാകുകയാണ്.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് നിമിഷ സജയന്‍. ആദ്യകാലങ്ങളില്‍ അധികം ആരാലും ശ്രദ്ധിക്കാതെ മുന്നോട്ട് പോയിരുന്ന താരം 'ചോല' എന്ന ചിത്രത്തിലൂടെയാണ് പലരുടെയും ലിസ്റ്റിലെ 'മികച്ച നടി' എന്ന കാറ്റഗറിയിലേക്ക് എത്തപ്പെട്ടത്. പിന്നീട് നിമിഷ തിരഞ്ഞെടുത്ത സിനിമകളെല്ലാം കാലിക പ്രസക്തി ഉള്ളവയായിരുന്നു. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' മുതല്‍ 'മാലിക്ക്' വരെ എത്തിനില്‍ക്കുമ്ബോള്‍ നിമിഷയെ കുറിച്ച്‌ ആരാധകരും വിമര്‍ശകരും ഒരുപോലെ പറയുന്നത് 'നിമിഷയുടെ നിസംഗ ഭാവ'ത്തെ കുറിച്ചാണ്.

മാലിക്കിലെ അഭിനയത്തിനു പിന്നാലെ നിമിഷയെ പരിഹസിച്ചും ട്രോളുമായും നിരവധി പേര് രംഗത്ത് വന്നിരുന്നു. എന്നാല്‍, നിമിഷക്കെതിരെ സൈബര്‍ ആക്രമണവും ലുക്ക് ഇല്ല, ഒരേ ഭാവം ആണെന്നുള്ള കളിയാക്കലുകള്‍ ഒക്കെ തുടങ്ങിയത് ജിയോ ബേബിയുടെ 'മഹത്തായ ഇന്ത്യന്‍ അടുക്കള' എന്ന പടം ഇറങ്ങിയത് ശേഷം ആണെന്ന കണ്ടെത്തലിലാണ് സോഷ്യല്‍ മീഡിയ. 'ആ സിനിമയില്‍ അവസാനം നിമിഷ ഒഴിച്ച വെള്ളം പലരുടെയും മുഖത്ത് നിന്ന് ഇപ്പോഴും പോയിട്ടില്ലെന്നു മാത്രം അല്ല, നല്ല വണ്ണം പൊള്ളുകയും ചെയ്തിട്ടുണ്ട്' എന്നാണു സിനിമ ഗ്രൂപ്പുകളിലെ ചര്‍ച്ചാ വിഷയം.

ഏത് ദുര്‍ഘട ഘട്ടത്തിലും പൊട്ടിച്ചിരിച്ച്‌ അമ്മൂമ്മക്കിളി വായാടീ എന്നു പാടി ഓടിച്ചാടി വരാന്‍ പ്രിയദര്‍ശന്‍ സിനിമയായ ചന്ദ്രലേഖയിലെ ലേഖയായ പൂജാ ബന്ദ്രയല്ലല്ലോ മഹേഷ് നാരായണന്റെ മാലിക്കിലെ റോസ്‌ലിനായ നിമിഷ സജയന്‍ എന്ന രജിത് ലീല രവിന്ദ്രന്റെ കമന്റും ശ്രദ്ധേയമാകുന്നു. വളരെ മികച്ച അഭിനേത്രിയും, കഥാപാത്രം ആവശ്യപ്പെടുന്ന ഭാവങ്ങള്‍ തിരശീലയില്‍ ദൃശ്യമാക്കുന്ന നടിയുമാണ് നിമിഷയെന്നാണ് യുവാവ് കുറിക്കുന്നത്. ഭര്‍ത്താവിന്റെ ജീവന്‍ അപകടത്തിലാണെന്നതില്‍ ആശങ്കപ്പെട്ട് ആഘോഷങ്ങള്‍ക്കിടയില്‍ ചുമരും ചാരി നില്‍ക്കുമ്ബോളുള്ള ഭാര്യയുടെ മുഖം വലിഞ്ഞു മുറുകിയതാകുന്നതില്‍ എന്ത് അസ്വാഭാവികത എന്നാണു ഇദ്ദേഹം ചോദിക്കുന്നത്.

നിമിഷയുടെ കഥാപാത്രങ്ങളൊന്നും തന്നെ ചിരിക്കുന്നില്ല, ഇവരെ സ്‌ക്രീനില്‍ കാണുമ്ബോഴേ സങ്കടം വരും തുടങ്ങിയ അഭിപ്രായമാണ് നിമിഷയെ കുറിച്ച്‌ അടുത്തിടെയായി ഉയര്‍ന്നു കേള്‍ക്കുന്നത്. നിമിഷയ്ക്ക് നേരെ ഇത്തരം വിമര്‍ശനങ്ങള്‍ ഉയരുന്നത് 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' എന്ന ചിത്രത്തിന് ശേഷമാണെന്നാണ് ചിലരുടെ കണ്ടെത്തല്‍. ഇതോടൊപ്പം, നിമിഷയുടെ ചില നിലപാടുകളും ഈ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം, സിനിമ പാരഡിസോ ക്ലബിലെ ഈ പോസ്റ്റിനെ പ്രതികൂലിച്ചും നിരവധി പേര് രംഗത്തുണ്ട്. 'മോഹന്‍ലാല്‍ ഒക്കെ വണ്ണത്തിന്റെ പേരില്‍ ഇത്രെയും ബോഡി ഷൈമിങ് ല്‍ പെടുന്ന ഈ നാട്ടില്‍ പല്ല് വേദന വന്നിട്ട് നീര് വച്ച മുഖവും ആയി അഭിനയിക്കുന്ന ഇവളെ കുറച്ച്‌ കുറ്റം പറഞ്ഞാല്‍ അത് സൈബര്‍ അറ്റാക്ക് ല്ലേ' എന്നാണു ഒരാള്‍ ചോദിക്കുന്നത്. 'അതെന്താണ് വിമര്‍ശിക്കാന്‍ പാടില്ലേ? അതെങ്ങനെയാണ് സൈബര്‍ ആക്രമണം ആകുന്നത്? അവരുടെ അഭിനയം ഇഷ്ടമാണ് പക്ഷേ ഒരേ തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്ബോള്‍ എങ്ങനെയാണ് best എന്നൊക്കെ പറയാന്‍ പറ്റുന്നത്, വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യട്ടെ എന്നാലല്ലേ ഒരാളുടെ റേഞ്ച് മനസ്സിലാകൂ' എന്നാണു മറ്റൊരാളുടെ അഭിപ്രായം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (6 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (6 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (6 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (6 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (6 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (6 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (8 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (8 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (8 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (8 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (9 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (9 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (9 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (10 hours ago)

Malayali Vartha Recommends