Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

"ഏതോ ചിത്രകാരൻ വരച്ചുമടുത്തപ്പോൾ ചായങ്ങളെല്ലാം വാരിയെറിഞ്ഞ് അലങ്കോലമാക്കിയ ആകാശം; പെട്ടന്നവൾക്ക് മുന്നിലേക്ക് അയാൾ വന്നുനിന്നു; ആ സ്വസ്ഥത നശിച്ചപോലെ അവൾക്ക് തോന്നി; പ്രണയം തേടിയുള്ള യാത്ര; നോവൽ പ്രണയം തേടി ഇരുപത്തിയേഴാം ഭാഗം!

06 DECEMBER 2021 01:00 PM IST
മലയാളി വാര്‍ത്ത

സനയുടെ പ്രണയം തേടിയുള്ള യാത്ര  പതിനേഴാം   ഭാഗമായിരിക്കുകയാണ്. പ്രണയം  തേടി എന്ന ഈ കുഞ്ഞു നോവൽ നിങ്ങൾ  ആദ്യമായിട്ടാണ് കേൾക്കുന്നതെങ്കിൽ  മെട്രോ സ്റ്റാർ  പ്ലെ  ലിസ്റ്റിൽ പൂർണമായ ഭാഗം  ഉൾപ്പെടുത്തിയിട്ടുണ്ട്. കാണണം അഭിപ്രായങ്ങൾ  അറിയിക്കണം.

അടുത്ത ദിവസം രാവിലെ സന കണ്ണുതുറന്നു നോക്കിയപ്പോൾ ആദ്യം കണ്ടത്, മൊബൈലും ആട് ജീവിതം നോവലുമാണ്, പെട്ടന്നാണ് കഴിഞ്ഞ ദിവസത്തെ രാത്രിയെ അവൾ ഓർത്തത്.

 

" അയ്യോ പത്തുമണി കഴിഞ്ഞാൽ റസിയമ്മ ഫോൺ നോക്കും.. കുഞ്ഞായെയും വലിയ മാമിയെയുമൊക്കെ വിളിക്കാൻ തുടങ്ങും . അതിനു മുന്നേ ഫോണിൽ പൈസ ഇടണം... പക്ഷെ എങ്ങനെയാണ് ഇടുക. ആ കൂപ്പൺ വാങ്ങിയാൽ ഇടാൻ അറിയാം.. പക്ഷെ എങ്ങനെയാ റീചാർജ് കൂപ്പൺ ഒപ്പിക്കുക...

സന വേഗം എഴുന്നേറ്റ്, ധൃതിയിൽ റെഡി ആയി... എവിടേക്കോ പോകാനെന്നോണമുള്ള അവളുടെ ധൃതി കണ്ട് റസിയമ്മ ചോദിക്കുന്നുണ്ടായിരുന്നു, " രാവിലെ എവിടേക്കാണ് എന്നൊക്കെ?"

പ്രത്യേകിച്ചൊരുത്തരം പറയാതെ അവൾ ഫ്രഷ് ആയി.

വീണ്ടും ദത്തനെ വിളിക്കാൻ ശ്രമിച്ചു..." ഇല്ല ഒരു രക്ഷയുമില്ല.. എങ്ങനെയാണ് ഇനിയിപ്പോൾ ഒരു റീചാർജ് കൂപ്പൺ വാങ്ങുക..."

അവൾക്ക് നേരിയ പേടി തോന്നി.

 

കുറെ നേരം അവിടെയെല്ലാം ചുറ്റി നടന്നപ്പോഴാണ് അവളുടെ കൂപ്പൺ കളക്ഷൻ അവൾക്ക് ഓർമ്മ വന്നത്. ഒരു ഇൻസ്റ്റ്മെന്റ് ബോക്സിൽ വൃത്തിയിൽ അടുക്കി വച്ചിരിക്കുന്ന മുപ്പതോളം വരുന്ന ഉപയോഗിച്ച മൊബൈൽ റീചാർജ് കൂപ്പണുകൾ...

അത് അങ്ങനെ എടുത്തു വച്ചിട്ട് ഓരോന്നും പൈസ കിട്ടിയാലോ എന്ന് നോക്കിയിരുന്നു. നമ്പറുകൾ ഇടയ്‌ക്കൊക്കെ മാറ്റിയും തിരിച്ചും ഇട്ടുനോക്കി... മണിക്കൂറുകളോളം ആ ശ്രമം സന നടത്തി. ഒരു പ്രയോജനവുമില്ല./..

"ശരിക്കും ഈ കാർഡുകൾ ഇവർ എങ്ങനെയാണ് ഉണ്ടാക്കുന്നത്...? ഒരുങ്ങി പിടിയും ഇല്ല... "

"ആശയെ പോയി വിളിച്ചാലോ? അവളെ കൊണ്ട് കാർഡ് വാങ്ങിപ്പിക്കാം. എന്തായാലും ആശയെ പോയി കാണാം..." സന ഫോണുമായി റൂമിൽ നിന്നിറങ്ങിയതും ഒരു കാൾ വന്നു.

"ഹാവു ദത്തൻ സാർ.... " വേഗം റൂമിലേക്ക് തന്നെ ഓടിക്കയറിക്കൊണ്ട് ഫോൺ എടുത്തു.

 

"ഹാലോ.... ഒന്ന് വിളിച്ചെങ്കിൽ എന്നോർത്ത് ഇരിക്കുകയായിരുന്നു... ഒരു പ്രശ്നമുണ്ട്.... സന പെട്ടന്ന് പറഞ്ഞു.

 

 

 

എന്തായിരുന്നു പറ്റിയത്.. ഇന്നലെ വിളിക്കാമെന്ന് കരുതിയതാണ്. പക്ഷെ താൻ അവിടെ ഏത് അവസ്ഥയിലാണെന്ന് അറിയില്ലല്ലോ? വീട്ടിൽ വല്ല പ്രശ്നവും ഉണ്ടായോ? " ദത്തൻ ചോദിച്ചു .

ഹേയ് ഇല്ല മാഷെ... ഫോണിൽ പൈസ തീർന്നു... എനിക്ക് പുറത്തുപോയി ചാർജ് ചെയ്യാൻ സാധിക്കില്ല.. എന്ത് വേണമെന്നറിയില്ല... മാഷിനെ അറിയിക്കാനുള്ള കാശും ഇല്ലായിരുന്നു,... "സന വലിയ ആശ്വാസത്തോടെ പറഞ്ഞു.

"അതാണോ? താൻ പുറത്തൊന്നും പോകാറില്ലേ... " ദത്തൻ ചോദിച്ചു. ,

" പുറത്തുപോകും... പക്ഷെ ഇപ്പോൾ ഇതിനു വേണ്ടി പോകാൻ പറ്റില്ല... എനിക്ക് ഒന്ന് ചാർജ് ചെയ്ത് തരാൻ പറ്റുമോ?" സന അപേക്ഷയുടെ ചോദിച്ചു.

" ഓ താരാലോ.. ഏതാ സിം? " ദത്തൻ തിരക്കി..

അങ്ങനെ അവൾ എല്ലാം പറഞ്ഞുകൊടുത്തു... അപ്പോൾ റീചാർജ് കൂപ്പൺ വാങ്ങി അതിലെ നമ്പർ മെസ്സേജ് ചെയ്തുതരാം . അതിൽ നിന്നും ചാർജ് ചെയാൻ ദത്തൻ പറഞ്ഞു.

അങ്ങനെ ദത്തൻ മെസ്സേജ് അയക്കും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് സന. നേരം ഉച്ചയായി... സൂര്യന്റെ ചൂട് കൂടിത്തുടങ്ങി. പക്ഷെ മെസേജ് വന്നില്ല.... അവൾക്ക് വീണ്ടും ടെൻഷൻ ആയി... ഇന്ന് ഫോൺ കാണാത്തതു കൊണ്ടുതന്നെ റസിയമ്മ ഫോൺ എടുക്കാൻ വന്നില്ല... പക്ഷെ വൈകിട്ടെങ്കിലും റസിയമ്മ ഫോൺ ചോദിക്കും."

ഫോൺ വൈബ്രേറ്റ് ചെയ്തു. സന പ്രതീക്ഷയോടെ നോക്കി... ദത്തൻ സാർ തന്നെ... വേഗം അവൾ ആ നമ്പർ കുറിച്ചുവച്ചിട്ട് ഫോൺ ചാർജ് ചെയ്യാൻ നോക്കി.. എന്നാൽ ആ നമ്പറിൽ എത്ര ശ്രമിച്ചിട്ടും ഫലം കണ്ടില്ല..

 

" ഇതിപ്പോൾ എങ്ങനെയാണ് ദത്തൻ സാറിനെ അറിയിക്കുക. "

"സമയം കടന്നുപോകുന്നതിനൊപ്പം അവളുടെ ടെൻഷനും ഏറി വന്നു.. ദത്തൻ സാർ പറ്റിച്ചതാണോ? അങ്ങനെ ചെയ്യുന്ന സ്വഭാവക്കാരനല്ല... "

ഏതായാലും അപ്പുറത്തെ വീട്ടിൽ പോയി ലാൻഡ് ഫോണിൽ നിന്നും സാറിനെ വിളിക്കാം. എന്നിട്ട് പറയാം,,, ആ തീരുമാനത്തിൽ സന റസിയമ്മയ്ക്ക് അരികിലേക്ക് നടന്നു.

" റസിയമ്മയോട് ആശയെ അർജന്റ് ആയി വിളിക്കണം എന്നും പറഞ്ഞാണ് പോയത്. എന്നിട്ട് അടുത്ത വീട്ടിൽ നിന്നും ദത്തൻ സാറിനെ വിളിച്ചു..."

"| ആരാ ഇത്? ദത്തനായിരുന്നു ആദ്യം ചോദിച്ചത്. "

ഞാൻ വീണയാണ്.... മനസ്സിലായോ? സന പറഞ്ഞു /."

 

ആഹാ താനോ ? എന്തുപറ്റി ? ഇതെവിടുന്നു വിളിക്കുന്നു ... ചാർജ് ആയില്ലേ?"

" ഇല്ല മാഷെ..... എന്താ ചെയുക? സന ക്ഷമ നശിച്ചപോലെ പറഞ്ഞു.

" എഡോ ഞാൻ അയച്ച നമ്പർ ഒന്നും കൂടി ചെക്ക് ചെയ്യാം.. താനും ശരിയായിട്ട് സമാധാനമായിട്ട് ഒന്ന് നോക്ക്... " ദത്തൻ അവളെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു.

അങ്ങനെ വീണ്ടും അവൾ ആ ഫോണും കൊണ്ട് വീട്ടിൽ ചെന്നു. അപ്പോഴേക്കും ഫോൺ റീചാർജ് ആയി എന്ന മെസ്സേജും വന്നു....

" അപ്പാ.... ഇത് തല്ലിപ്പൊട്ടിക്കും ഞാൻ... മനുഷ്യനെ ഇത്ര നേരം തീ തീറ്റിച്ചു. " അവൾ സ്വയം ആളിക്കത്തി... എന്നിട്ട് കുറച്ചുനേരം കഴിയട്ടെ... ദത്തൻ സാറിനെ വിളിക്കാം... അതും പറഞ്ഞ് അവൾ ഫോൺ മാറ്റിവച്ചു.

പിന്നെ സമാധാനമായിട്ട് അവൾ കുറച്ചുനേരം കിടന്നു...

പിന്നെ നേരം ഇരുട്ടിയതിനു ശേഷം മാത്രമാണ് സന ഫോൺ എടുത്തത്...

" ഈ ഫോൺ നീ എവിടേക്കാണ് കൊണ്ടുപോകുന്നത് ? വന്നു വന്നു ഫോൺ എടുക്കൽ കുറച്ചു കൂടുന്നുണ്ട്. " റസിയമ്മ വിളിച്ചു പറഞ്ഞു.

"സന വലിയ ഗൗരവം കൊടുക്കാതെ മാറിയിരുന്നു... "

"ഇനിയിപ്പോൾ ഫോൺ എടുക്കേണ്ട... നാളെ ആകട്ടെ... അല്ലെങ്കിൽ സാറിന് ഒരു മെസ്സേജ് അയക്കാം... ചാർജ് ആയി.. എന്ന്... "

അങ്ങനെ അവൾ ദത്തന് മെസ്സേജ് മാത്രം അയച്ചു.

 

 

 

ആ ദിവസത്തെ ഭയയും സംഘർഷവുമെല്ലാം അന്ന് രാത്രി തന്നെ അവൾ ഡയറിയിൽ എഴുതിച്ചേർത്തു... ആരോടോ മനസുതുറന്നു സംസാരിച്ച പോലെ അവൾക്കത് ആശ്വാസമായി. അങ്ങനെ അവൾ ഉറങ്ങി...

അടുത്ത ദിവസം ഫോൺ എടുക്കാൻ അവൾക്ക് മടിയായിരുന്നു. റസിയമ്മ ശ്രദ്ധിക്കുന്നുണ്ട്. ഇപ്പോൾ ഫോൺ എടുത്താൽ എന്തെങ്കിലും സംശയം തോന്നും...

അങ്ങനെ ആ ദിവസം കൂടുതലും റസിയമ്മയ്‌ക്കൊപ്പവും ആടുകളുടെ പിന്നാലെയും സന ഓടിനടന്നു..

വൈകുന്നേരം മുറ്റത്തെ വേപ്പ് മരത്തണലിൽ ചാരിയിരുന്നുകൊണ്ട് പടിഞ്ഞാറേ ആകാശത്തിലെ നിറഭേദങ്ങൾ നോക്കി സന അത്ഭുതപ്പെട്ടു... കൈയിൽ ദത്തൻ സാർ കൊടുത്ത ആട് ജീവിതം എന്ന നോവലും ഉണ്ടായിരുന്നു.... എന്നാൽ അവൾ മരത്തോട് ചാരിയിരുന്നു കാൽ നീട്ടി ആകാശത്തെ വായിക്കുകയാണ്.

" ഏതോ ചിത്രകാരൻ വരച്ചുമടുത്തപ്പോൾ ചായങ്ങളെല്ലാം വാരിയെറിഞ്ഞ് അലങ്കോലമാക്കിയ ആകാശം. അവൾക്കതിലെ നിറങ്ങളെ വേർതിരിച്ചെടുക്കാൻ തോന്നി. അവൾ ആ നിറങ്ങൾ ഏതൊക്കെയെന്ന് നോക്കിയിരിക്കുമ്പോൾ മുന്നിൽ ആരോ നിൽക്കുന്ന പോലെ തോന്നി....

തനിക്ക് പ്രധാനമുള്ള ആരും തന്നെയായിരിക്കില്ല എന്ന വിശ്വാസത്തിൽ അവൾ വീണ്ടും ആകാശത്തേക്ക് നോക്കി ഇരുന്നു... ഈ ലോകത്ത് ഈ സമയം അവളെ പോലെ സമാധാനത്തോടെ ഇരിക്കുന്ന മറ്റൊരുവൻ ഉണ്ടാകില്ല എന്നവർ തീർച്ചപ്പെടുത്തി...

" സനാ..... താൻ ഈ ലോകത്തൊന്നുമല്ലേ... " ആ ശബ്ദം ദത്തന്റെതാണ്...

വേഗം അവൾ തല താഴ്ത്തി. എന്നിട്ട് ഒരു നിമിഷം യാഥാർഥ്യത്തിലേക്ക് തിരികെ വരാനെന്നോണം അവൾ അനങ്ങാതെ ഇരുന്നു... എന്നിട്ട് ഗേറ്റിലേക്ക് നോക്കി...

"തോന്നലല്ല... ദേ ദത്തൻ സാർ മുന്നിൽ തന്നെ..." ഒന്നും പറയാതെ തള്ളിപ്പിടിച്ച കണ്ണുകളും പാതി വിടർത്തിയ ചുണ്ടുകളോടുമായി അവൾ മുറ്റത്തുനിന്നും എഴുന്നേറ്റ് നിന്നു.

ഒരു സ്‌കൂൾ കുട്ടിയ അധ്യാപകൻ ചോദ്യം ചെയ്യാൻ പിടിച്ചു നിർത്തിയ പോലെ അവൾ ദത്തന് മുന്നിൽ നിൽക്കുന്നത് കണ്ടപ്പോൾ ദത്തന് ചിരി അടക്കാൻ സാധിച്ചില്ല.

" ദത്തൻ അവളെ ഏറെ നേരം ചിരിയോടെ നോക്കി... നെഞ്ചിനും കൈകൾക്കും ഇടയിൽ ചേർത്തുപിടിച്ചിരിക്കുന്ന താൻ കൊടുത്ത നോവലും ദത്തൻ ആസ്വദിച്ചു നോക്കുന്നുണ്ടായിരുന്നു... അത് ശ്രദ്ധിച്ചപ്പോൾ പുസ്തകം പതിയെ സന താഴ്ത്തി...

" തലയിൽ തട്ടമില്ലാതെ സാർ എന്നെ ആദ്യമായിട്ടാകും കാണുന്നത്... ശേ,,, ഇതിപ്പോൾ എന്തിനാകും വന്നത്.. ഞാൻ ആണ് വീണ എന്ന് കണ്ടുപിടിച്ചിരിക്കുമോ ? ചോദ്യങ്ങൾ കൂടിക്കൂടി അവളുടെ സമാധാനം എങ്ങോ പോയി,.... "

ദത്തൻ അതും ആസ്വദിച്ചു കാണുന്നുണ്ടയിരുന്നു....

"സാർ എന്താ ഇവിടെ.... ?"സന കള്ളത്തരം നിറഞ്ഞ ശബ്ദത്തിലാണ് ചോദിച്ചത്.

"അതെന്താടോ ഞാൻ ഇവിടെ വരാൻ പാടില്ലേ.....?" ദത്തൻ അത് ചോദിക്കുമ്പോഴും മുഖത്ത് ഒരു തെളിഞ്ഞ ചിരി കാണാമായിരുന്നു...

" സനയ്ക്ക് എത്ര ശ്രമിച്ചിട്ടും കള്ളത്തരം മറയ്ക്കാൻ സാധിച്ചില്ല.."

"അല്ല ഞാൻ ഇവിടെ വരരുത് എന്ന് എന്തെങ്കിലും ഉണ്ടോ? താൻ എന്തിനാ പേടിക്കുന്നത്? " ദത്തൻ വീണ്ടും ചോദിച്ചു ... സന ഒന്നും മിണ്ടിയില്ല.(തുടരും)

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (2 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (2 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (2 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (2 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (2 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (10 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (10 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (10 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (11 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (11 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (13 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (13 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (13 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (14 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (15 hours ago)

Malayali Vartha Recommends