Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

മലക്കോട്ടൈ വാലിബൻ മോഹൻലാലിന്റെ മെഗാ കം ബാക്ക്; ലിജോ ജോസ് പെല്ലിശേരിയുടെയും മോഹൻലാലിന്റെയും ബിഗ് ബജറ്റ് ആക്ഷൻ എന്റർടെയിനറിന് രാജസ്ഥാനിലെ ജയ്സാൽമിറിൽ തുടക്കം; ഈ വർഷം തന്നെ ചിത്രം തിയറ്ററുകളിലെത്തും

19 JANUARY 2023 04:49 PM IST
മലയാളി വാര്‍ത്ത

ലിജോ ജോസ് പെല്ലിശേരിയുടെയും മോഹൻലാലിന്റെയും ബിഗ് ബജറ്റ് ആക്ഷൻ എന്റർടെയിനർ മലക്കോട്ടൈ വാലിബന് രാജസ്ഥാനിലെ ജയ്സാൽമിറിൽ തുടക്കം. ലിജോ ജോസ് പെല്ലിശേരിയുടെ കഥയ്ക്ക് പി എസ് റഫീക്ക് തിരക്കഥയെഴുതുന്ന ചിത്രം മലയാളത്തിലെയും ഇതരഭാഷയിലെയും മുൻനിര താരങ്ങൾ ഒന്നിക്കുന്നു. ഈ വർഷം തന്നെ ചിത്രം തിയറ്ററുകളിലെത്തും.

ഇന്നലെയും ഇന്നുമായി സിനിമയുടെ ടൈറ്റിൽ കാർഡിൻ്റെ വ്യത്യസ്ത ഭാഗങ്ങൾ ലിജോയും മോഹൻലാലും തങ്ങളുടെ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിരുന്നു. സിനിമയുടെ പേര് അല്ലാത്ത ബാക്കി ഭാഗങ്ങൾ വ്യത്യസ്ത സമയങ്ങളിലാണ് പുറത്ത് വിട്ടത്. ഇന്ന് അവ കൂട്ടിച്ചേർത്തുള്ള വീഡിയോയാണ് വന്നിട്ടുള്ളത്.

സിനിമയുടെ പേര് പ്രൊഡക്ഷൻ കമ്പനിയുടെ പേര് ലോഗോ എന്നിവ തുന്നി ചേർത്ത്, അച്ചുകൾ നിരത്തി ഉണ്ടാക്കുന്ന ഒരു പഴയകാലത്തേക്കുള്ള തിരിച്ചു പോക്കാണ് വീഡിയോ. മോഹൻലാലിനെ അഭിനേതാവ് എന്ന നിലക്കും താരമെന്ന നിലക്കും കാണാൻ ആഗ്രഹിക്കുന്ന കഥാപാത്രമായി അവതരിപ്പിക്കുന്നുവെന്നാണ് ലിജോ അഭിമുഖങ്ങളിൽ സിനിമയെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. മധു നീലകണ്ഠനാണ് ക്യാമറ

ലിജോയുടെ തന്നെയാണ് കഥ. മോഹൻലാലിനൊപ്പം വൻ താരനിര ചിത്രത്തിലുണ്ടെന്നാണ് സൂചനകൾ. എല്ലാ അര്‍ത്ഥത്തിലും, മോഹന്‍ലാല്‍ ആരാധകരെയും മലയാളി പ്രേക്ഷകനെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന സിനിമ തന്നെയായിരിക്കും ഇതെന്നാണ് തന്റെ വിശ്വാസം എന്നാണ് തിരക്കഥാകൃത്ത് പി.എസ് മലക്കോട്ടൈ വാലിബനെക്കുറിച്ച് പറഞ്ഞത്. മലയാള സിനിമയെ സംബന്ധിച്ച് മാത്രമല്ല, ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും കരിയറിലെ ഒരു ടേണിംഗ് പോയിന്റായിരിക്കും ഈ സിനിമയെന്നും റഫീക്ക് പറയുന്നു .

ചിത്രത്തിൻറെ അനൗൺസ്മെൻറ് സോഷ്യൽ മീഡിയയും ആരാധകരും ആഘോഷിക്കുകയാണ്. ചിത്രത്തിൻറെ പേര് എന്താണ്, സിനിമയുടെ സ്വഭാവം എന്താണ്, മോഹൻലാലിന്റെ കഥാപാത്രം ഏതാണ്, തുടങ്ങിയ ഒട്ടനേകം ചോദ്യങ്ങളാണ് ഉയർന്നു വന്നു കൊണ്ടിരിക്കുന്നത്.

സിനിമയുടെ ടൈറ്റിൽ 'മലക്കോട്ടൈ വാലിബൻ' എന്നാണ് എന്ന അഭ്യൂഹം സോഷ്യൽ മീഡിയയിൽ മുൻപേ പടർന്നിരുന്നു. അതിനെ ശരിവെക്കുന്നതാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. മോഹൻലാൽ വർഷങ്ങൾക്ക് ശേഷം താടി ഇല്ലാതെ അഭിനയിക്കുന്ന ചിത്രം കൂടിയാകും ഇത് എന്നുള്ള അഭ്യൂഹങ്ങളും നിലനിൽക്കുന്നു.

ലിജോയുടെ ഏറ്റവും പുതിയ സിനിമ 'നൻ പകൽ നേരത്ത് മയക്കത്തിന്', പല വേദികളിലും പ്രശംസകൾ ലഭിച്ചിരുന്നു. ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇതിനോടകം ലിജോ, മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു.

പി എസ്സ് റഫീഖ് തിരക്കഥയെഴുതുന്ന ലിജോ ജോസ് പെല്ലിശ്ശേരി കൂട്ട് കെട്ടിൽ ആമേൻ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രംകൂടിയാണ്. ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് നിര്‍വ്വഹിക്കുന്നു.

ടൈറ്റിൽ അനൗൺസ്മെൻറ് പോലെ വ്യത്യസ്തമാകും പുതിയ സിനിമ എന്ന പ്രതീക്ഷയിലാണ് ആരാധകലോകം. രജനീകാന്ത് ചിത്രം ജയിലർ എന്ന സിനിമയിലെ അതിഥി വേഷം, 'ലൂസിഫറി'ന്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ, ജീത്തു ജോസഫ് ചിത്രം റാം എന്നിവയാണ് 2023ലെ മോഹൻലാലിന്റെ മറ്റ് പ്രധാന പ്രൊജക്ടുകൾ. സ്വന്തം സംവിധാനത്തിലുള്ള ബറോസ് ഈ വർഷം റിലീസിനെത്തുമെന്നും അറിയുന്നു.

ജോൺ മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ് എന്നീ ബാനറുകൾ ചേർന്നാണ് മലൈക്കോട്ടൈ വാലിബൻ നിർമ്മിക്കുന്നത്. ഒറ്റ ഷെഡ്യൂളിൽ 90 ദിവസത്തോളം രാജസ്ഥാനിൽ മാത്രം ചീത്രീകരിക്കുന്ന സിനിമയാകും മലൈക്കോട്ടൈ വാലിബൻ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇന്ത്യന്‍ സിനിമയില്‍ എന്നല്ല, ലോക സിനിമയിലെ തന്നെ നടന്മാരില്‍ പ്രധാനിയാണ് മോഹന്‍ലാല്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ രീതിയില്‍ വളരെ അനായാസമായി തന്നെ 'മലൈക്കോട്ടെെ വാലിബനെ' മോഹന്‍ലാല്‍ സ്‌ക്രീനിലെത്തിക്കുമെന്നതില്‍ സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (21 minutes ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (30 minutes ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (37 minutes ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (49 minutes ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (1 hour ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (1 hour ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (2 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (2 hours ago)

ടിഎംസിയുടെ പരാജയത്തെ പരിഹസിക്കരുതെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (2 hours ago)

തമിഴ് നാട്ടില്‍ വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്  (2 hours ago)

CPIM KERALA വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു.  (3 hours ago)

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (11 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (12 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (12 hours ago)

Malayali Vartha Recommends