Widgets Magazine
10
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട്ടം എസ്‍യുടി ആശുപത്രിയിൽ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നതിന് ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു... പൊലീസ് അന്വേഷണം ആരംഭിച്ചു.


ശബരിമല സ്വര്‍ണപ്പാളി വിവാദം... പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ തിരുവിതാംകൂര്‍ ദേവസ്വം ആസ്ഥാനത്ത്... വിജിലന്‍സ് എസ് പിയുമായി കൂടിക്കാഴ്ച നടത്തി


മലയോര, ഇടനാട് മേഖലയിൽ ഉച്ചക്ക് ശേഷവും രാത്രിയും ഇടിമിന്നൽ മഴക്ക് സാധ്യത; കിഴക്കൻ കാറ്റ് സജീവമായി തുലാവർഷം ആരംഭിക്കാനുള്ള സൂചന...


നേപ്പാളിലെ ജീവിക്കുന്ന ദേവത ആര്യതാര ശാക്യയെ ലോകം ആരാധിക്കുമ്പോൾ, അവൾക്ക് കരയാനും ചിരിക്കാനും അവകാശമില്ല: ദൈവികതയുടെ പേരിൽ അടച്ചുപൂട്ടിയ ബാല്യം; അതികഠിന ദേവിതിരഞ്ഞെടുപ്പ്...


‘എന്റെ മകന്‍ വന്നിട്ടുണ്ട്’... രാഹുലിനെ ചേര്‍ത്തുപിടിച്ച് തലോടുന്ന വയോധികയുടെ വീഡിയോയിൽ വിറളിപിടിച്ച് അക്കൂട്ടർ: വിമർശിച്ച് സീമ ജി നായർ...

ലക്ഷ്മി സാക്ഷി! ഞങ്ങൾ എന്ത്‌ പ്രതികരിക്കാനാണ്?... ബാലഭാസ്‌കറിന്റെ ഭാര്യയുടെ വാദങ്ങളില്‍ പ്രിയാ വേണുഗോപാല്‍

11 DECEMBER 2024 05:18 PM IST
മലയാളി വാര്‍ത്ത

More Stories...

ചടുലമായ സംഭാഷണങ്ങളും, ഉദ്വേഗജനകമായ രംഗങ്ങളും, മികച്ച ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രം; ഷാജി കൈലാസ് - രൺജിപണിക്കർ ടീമിൻ്റെ കമ്മീഷണർ 4 Kഅറ്റ്മോസ്സിൽ ടീസർ എത്തി

മെഡിക്കൽ ക്രൈം ത്രില്ലർ ഡോസ് ചിത്രീകരണം പൂർത്തിയായി ;വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളജായിരുന്നു പ്രധാന ലൊക്കേഷൻ

ഏറെ പ്രേക്ഷക പ്രശംസയും സാമ്പത്തിക വിജയവും നേടിയ ഗോളം എന്ന ചിത്രത്തിനു ശേഷം സംജാദ് സംവിധാനം ചെയ്യുന്ന ചിത്രം; 'ഹാഫ്' എന്ന ചിത്രത്തിൻ്റെ ഇൻഡ്യൻ ഷെഡ്യൂൾ പൂർത്തിയായി

മാർക്കോക്കു ശേഷം കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തായ്‌ലാന്റിൽ ആരംഭിച്ചു .

ആശ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു...

ദുരൂഹതകൾ നിറഞ്ഞ ഒരു മരണമായിരുന്നു സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറിന്റേത്. 2018ൽ കാർ അപകടത്തിൽ അദ്ദേഹം മരിക്കുമ്പോൾ പ്രായം വെറും നാൽപ്പത് വയസ് മാത്രമായിരുന്നു. ബാലഭാസ്കറിനൊപ്പം മകളും അപകടത്തിൽ മരിച്ചു. ഭാര്യ ലക്ഷ്മിയും ഡ്രൈവറും മാത്രമാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. മകന്റേത് കൊലപാതകമാണെന്ന വാദത്തിലാണ് ബാലഭാസ്കറിന്റെ മാതാപിതാക്കൾ ഉറച്ച് നിൽക്കുന്നത്. ഇതിനിടെ നീണ്ട ആറ് വർഷങ്ങൾക്ക് ശേഷം ഈ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ലക്ഷ്മി ഒരു സ്വകാര്യ ചാനലിൽ പ്രത്യക്ഷപ്പെട്ടത്. ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം ആസൂത്രിതമെന്ന് തോന്നിയിട്ടില്ല.

അപകടത്തിനു പിന്നിൽ ആരെങ്കിലുമുണ്ടെന്ന് സൂചനയുണ്ടായിരുന്നെങ്കിൽ താൻ പ്രതികരിച്ചേനെ. ഇതുവരെയുള്ള അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും ലക്ഷ്മി പറഞ്ഞു. താനുൾപ്പെടെ സഞ്ചരിച്ച ബാലഭാസ്‌കറിന്റെ കാർ ആരും ആക്രമിച്ചിട്ടില്ലെന്നും, അപകട സമയത്ത് തനിക്ക് ബോധമുണ്ടായിരുന്നെന്നും ലക്ഷ്‌മി വ്യക്തമാക്കുകയായിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് ബാലഭാസ്‌കറിന്റെ കസിന്‍ സഹോദരിയായ പ്രിയ വേണുഗോപാൽ.. പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

"ലക്ഷ്മി സാക്ഷി"!
ഞങ്ങൾ എന്ത്‌ പ്രതികരിക്കാനാണ്? (പലരായി ലിങ്ക് അയച്ചുതന്ന് കണ്ടില്ലേ, പ്രതികരിക്കുന്നില്ലേ എന്നൊക്കെ ചോദിക്കുന്നു. പരിപാടി 6.30 ക്കുതന്നെ ഞങ്ങളും കണ്ടു, പ്രതികരിക്കേണ്ടതുണ്ടെങ്കിൽ ആകാമെന്നും കരുതിയിരുന്നു) 2019 ജൂണിൽ വളരെ കൃത്യമായും ശക്തമായും വ്യക്തമായ ബോധത്തോടെയും നല്ല ഭാഷയിലും ലക്ഷ്മി ബാലഭാസ്കർ News18 ലെ സുഹൃത്തിനോട് 'മകൻ മരിച്ചത് കൊണ്ട് ഡെസ്പ് ആയ അച്ഛന്റെ സംശയങ്ങൾ കൃത്യമായി ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്" എന്നൊക്കെപ്പറഞ്ഞ് സംസാരിച്ചതിന്റെ കുറച്ചുഭാഗം കേട്ടതാണല്ലോ. (https://youtu.be/WlZ713tu0Vo?si=rNR2Lk4bX29n5U1Q).


അതിലും കൂടുതലായി എന്തെങ്കിലും 5 വർഷം കഴിഞ്ഞ് ഇന്നലെ വീണ്ടും സംസാരിച്ചതായി തോന്നിയില്ല. ചില 'വിശ്വസ്തരായ' സുഹൃത്തുക്കൾ തമ്മിൽത്തെറ്റിയപ്പോൾ, പരസ്പരം എന്തൊക്കെയോ വിളിച്ചുപറഞ്ഞപ്പോൾ, ആരെയൊക്കെയോ സംരക്ഷിക്കാൻ വേണ്ടി ആദ്യമായി പൊതുവേദിയിൽ വന്നു. എന്താണത്ഭുതപ്പെടാൻ! പറഞ്ഞതിലൊന്നും കേസുമായി ബന്ധപ്പെട്ട് ഒന്നുമില്ലാത്തതുകൊണ്ടും, അവരുടെയും സുഹൃത്തുക്കളുടെയും മൊഴികളുടെ കോപ്പി കയ്യിലുള്ളതുകൊണ്ടും, അവയിലെ പൊരുത്തക്കേടുകൾ നിലനിൽക്കുന്നതുകൊണ്ടും, കൂടുതൽ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ കുടുംബപ്രശ്നങ്ങളിലേക്കു തന്നെ കേസിനെ എത്തിക്കേണ്ട ആവശ്യം പലർക്കും ഇപ്പോൾ ഉള്ളതുകൊണ്ടും, ഞങ്ങൾക്കിതിൽ പറയുവാനുമൊന്നുമില്ല!


പിന്നെ ഒരൽപം പുതുമയുള്ളത് - "ബാലഭാസ്കറിന് അച്ഛനോടും അമ്മാവനോടുമല്ലാതെ ആരോടും ബന്ധമില്ലായിരുന്നു" എന്ന പഴയ പല്ലവി കേട്ടില്ല. മറിച്ച്, "ബാലു അവിടെ എപ്പോഴും പോകുമായിരുന്നു. ഞാൻ പോകാറില്ല, പക്ഷെ അമ്മാവന്റെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും ചടങ്ങുകൾക്കുമെല്ലാം പോയിട്ടുണ്ട്" എന്നതുവരെയെത്തി സത്യം.. ഇവിടെ 'സോഷ്യൽ മീഡിയ കവലയിൽ' ചിത്രങ്ങളും വീഡിയോകളും മറിച്ചൊരു സത്യം വിളിച്ചുപറഞ്ഞ സ്ഥിതിക്ക് ഇനി മാറ്റിപ്പറയാൻ പറ്റില്ലായിരിക്കും!


അച്ഛനോട് തോന്നിയ ദേഷ്യം സോഷ്യൽ മീഡിയ ബുള്ളിയിങ് കാരണം എന്ന് പറഞ്ഞിട്ടുണ്ട്. 2019 ജൂണിൽ സ്വർണ്ണക്കള്ളക്കടത്തുകേസ് വന്നപ്പോഴാണ് ആദ്യമായി കുടുംബം പൊതുവിടത്ത് എന്തെങ്കിലും പറഞ്ഞത്. ബാലുച്ചേട്ടൻ മരിച്ച ഒക്ടോബർ മുതൽ ഞങ്ങൾ കുടുംബം മുഴുവൻ ചീത്ത കേട്ടിരുന്നു യൂട്യൂബ് ചാനലുകളിലൂടെയും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും. 2019 ജനുവരിയിൽ സംശയങ്ങളൊക്കെച്ചേർത്ത് കേസ് കൊടുക്കട്ടെ എന്ന് ചോദിച്ച അച്ഛനോടും ചിറ്റപ്പന്മാരോടും "അർജുൻ മൊഴിമാറ്റിയത് അന്വേഷിക്കണം, സാമ്പത്തികകാര്യങ്ങളൊന്നും സംശയിക്കാനില്ല, അന്വേഷിക്കണ്ട" എന്നുപറഞ്ഞിരുന്നു ലക്ഷ്മി.

ആ മാസം തന്നെ അടുത്ത സന്ദർശനത്തിൽ പൂന്തോട്ടം ലത, തമ്പി എന്നിവരൊക്കെ ഇടം വലം നിന്ന് പരിചരിക്കുന്നതുകണ്ടപ്പോൾ 'മകനെ കൊന്നതിന് കൂട്ടുനിന്നവർ എന്തിനിവിടെ ' എന്ന് ചോദിച്ചുപോയതിന് അവിടെ നിന്ന് ഇറക്കിവിട്ടതാണ്. അതിനു ശേഷം അച്ഛൻ ആ വഴിക്കേ പോയിട്ടില്ല. ഫോൺ വിളിച്ചിട്ട് ലക്ഷ്മി എടുത്തിട്ടുമില്ല. വീണ്ടും മാസങ്ങൾ കഴിഞ്ഞാണ് കള്ളക്കടത്തും, 'അവരെ വ്യക്തിപരമായി അറിയില്ല' എന്ന ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റും, തുടർന്ന് ഞങ്ങൾ ഞങ്ങളുടെ ഭാഗം പറഞ്ഞതുമൊക്കെ സംഭവിക്കുന്നത്. സെലക്റ്റീവ് മെമ്മറിയും ഒരു ആരോഗ്യപ്രശ്നമാകാം.


അമ്മയോട് മാത്രം അകൽച്ച എന്നതിൽ എത്തിച്ചിട്ടുണ്ട്. മകനെ അത്രത്തോളം സ്നേഹിച്ച ആ അമ്മ അതുകൊണ്ടുതന്നെ അവനുമായുള്ള മരുമകളുടെ ജീവിതത്തെ ഒരുതരത്തിലും ബുദ്ധിമുട്ടിച്ചില്ല, സ്വന്തം പരാതികളുമായി അതിനിടയിലേക്ക് തടസ്സമായി ചെന്നില്ല, നേരെ മറിച്ച് അവന്റെ ബാലിശമായ പരാതികളും പരിഭവങ്ങളും നിശ്ശബ്ദം കേൾക്കുന്നത് തുടർന്നിരുന്നു, അവന്റെ കുടുംബജീവിതത്തിലെ യാഥാർഥ്യത്തെപ്പറ്റി പലരും പറഞ്ഞുകേൾക്കുമ്പോൾ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി കരഞ്ഞും പാടിയും പ്രാർത്ഥിച്ചിരുന്നു, അതുകൊണ്ടുമാത്രമാണ് അവർക്ക് മീഡിയ അത്രത്തോളം ആഘോഷമാക്കിയ ഒരു സ്നേഹഗാഥ ഉണ്ടായത് എന്ന് വിവേകമുള്ളവർക്ക് മനസ്സിലാകും.


ഇത്രയും സ്നേഹവും അംഗീകാരവും ബഹുമാനവും സ്ഥാനവും, തനിക്കുമാത്രമല്ല തന്റെ കുടുംബത്തിനും നൽകിയ ഭർത്താവിനു വേണ്ടി ഒരിക്കൽപ്പോലും തിരിച്ചൊരു ശ്രമം നടത്താത്ത കഥ ഇനി കുറച്ചുവർഷങ്ങൾ കഴിഞ്ഞ് പറയുമായിരിക്കും. കേസ് നീണ്ടുപോയ്ക്കോളുമല്ലോ..കേസ് നടത്തുന്ന അച്ഛന് 78, അമ്മയ്ക്ക് 73..നമുക്കൊരുപാട് സമയമുണ്ട്...അല്ല, കേസിലെ പ്രതികളെപ്പറ്റി ഒന്നും പറയാനുമില്ലല്ലോ!
#Justice4Balabhaskar എന്നായിരുന്നു കുറിപ്പ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തളിപ്പറമ്പിലെ തീപിടിത്തം: കത്തിയമര്‍ന്നത് 60 കടകള്‍, ഉടന്‍ ആളുകളെ ഒഴിപ്പിച്ചതിനാല്‍ ഒഴിവായത് വന്‍ ദുരന്തം  (2 hours ago)

നപുംസകങ്ങള്‍ക്ക് അന്ന പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാതെ വരുമോ എന്നറിയില്ല; വിവാദ പരാമര്‍ശം ആവര്‍ത്തിച്ച് സുരേഷ് ഗോപി  (2 hours ago)

ഗാസ സമാധാന പദ്ധതി വിജയത്തിന് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി  (2 hours ago)

മുന്‍ ഡിവൈഎസ്പി മധു ബാബുവിനെതിരെ സിനിമ നിര്‍മാതാവ് ഷീല കോടതിയില്‍  (2 hours ago)

നടന്‍ അമിതിന്റെ 2 വാഹനങ്ങള്‍ ഉള്‍പ്പെടെ 3 എണ്ണം കൂടി കസ്റ്റംസ് പിടിച്ചെടുത്തു  (3 hours ago)

അമേരിക്കയില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി; നവംബര്‍ 1 മുതല്‍ 2026 മാര്‍ച്ച് 31 വരെയാണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്  (3 hours ago)

തളിപ്പറമ്പ് തീപിടുത്തത്തില്‍ അന്വേഷണം നടത്തുമെന്ന് കളക്ടര്‍  (3 hours ago)

കൊല്ലത്ത് പോലീസ് വാഹനമിടിച്ച് ആറുപേര്‍ക്ക് പരിക്ക്  (3 hours ago)

മാതൃകയായി വീണ്ടും: ചുമ ചികിത്സ ടെക്‌നിക്കല്‍ ഗൈഡ് ലൈന്‍ പുറത്തിറക്കി; കുട്ടികളിലെ ചുമയുടെ ചികിത്സയും ചുമ മരുന്നുകളുടെ ശരിയായ ഉപയോഗവും  (5 hours ago)

സഭയില്‍ സഖാവിന്റെ ചെ#%&രം ഇറങ്ങിപ്പോടാ അവിടുന്ന്...!! ഇടത് MLAയെ സഭയിലിട്ട് തല്ലി രാഹുല്‍ മാങ്കൂട്ടത്തില്‍ ഇറങ്ങി  (6 hours ago)

10ാം ക്ലാസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അഞ്ചുപേര്‍ പിടിയില്‍  (6 hours ago)

ക്ലിഫ് ഹൗസിന് മുന്നില്‍ ഇരട്ടച്ചങ്കനെ പറപ്പിച്ച് 5ാം ക്ലാസുകാരന്‍ !  (6 hours ago)

സഭയിലെ ചോദ്യങ്ങളോട് വ്യക്തമായ മറുപടി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ചെന്നിത്തല സ്പീക്കര്‍ക്ക് കത്ത് നല്‍കി  (6 hours ago)

ചികിത്സ വൈകിയതിനാല്‍ പ്ലാറ്റ്‌ഫോമില്‍ കിടന്ന് യുവാവ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു  (6 hours ago)

പ്ലസ് ടു വിദ്യാര്‍ഥിയെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍  (7 hours ago)

Malayali Vartha Recommends