അഭിനന്ദൻ തിരികെയെത്തും മുൻപേ സിനിമാക്കാർ പണി തുടങ്ങി; രജിസ്റ്റർ ഓഫീസിൽ താരത്തിനായി ഇടി
അതിർത്തിയിലെ സംഘർഷങ്ങൾ കാരണം രാജ്യം മുൾമുനയിൽ നിൽക്കുകയാണ്. പാകിസ്ഥാൻ പിടിയിലുള്ള എയർ ഫോഴ്സ് വിംഗ് കമാൻ ഡർ അഭിനന്ദൻ വർത്തമാന്റെ തിരിച്ചുവരവിനായി രാജ്യം പ്രാർത്ഥനയിലാണ്. എന്നാൽ ബോളിവുഡിലെ പ്രൊഡ്യൂസർമാർ അഭിനന്ദന്റെയും ബാലാക്കോട്ട് ആക്രമണത്തിന്റെയും പേരുകൾ സിനിമയ്ക്ക് വേണ്ടി റജിസ്റ്റർ ചെയ്യാനുള്ള തിരക്കിലാണ്. സൈനിക പശ്ചാതലത്തിൽ ഒരുങ്ങുന്ന ചിത്രങ്ങൾ ക്ക് എക്കാലത്തും ഇന്ത്യയിൽ വൻ മാർക്കറ്റാണുള്ളത്. ബോർ ഡറും എൽഒസി കാർഗിലും അവസാനം പുറത്തിറങ്ങിയ ഉറിയും ഒക്കെയായി ആ ലിസ്റ്റ് നീളുകയാണ്. ഇന്ത്യയിൽ പട്ടാള സിനിമകൾ കൂടുതൽ നിർമ്മിക്കപ്പെടുന്നത് ബോളിവുഡിലാണ്.
ഇന്ത്യ പാകിസ്ഥാന് തിരിച്ചടി നൽ കിയ ഫെബ്രുവരി 26ന് അന്ധേരിയിലെ ഇന്ത്യൻ മോഷൻ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഓഫീസിൽ നടന്ന സംഭവങ്ങളെ ഉദ്ധരിച്ച് ഹഫിങ്ടൻ പോസ്റ്റാണ് ഇതുസംബന്ധിച്ച വാർ ത്ത പുറത്തുവിട്ടിരിക്കുന്നത്.
ആ സമയത്ത് ചുരുങ്ങിയത് അഞ്ചോളം പ്രൊഡ്യൂസർ മാർ സിനിമകളുടെ പേര് രജിസ്റ്റർ ചെയ്യാൻ ഓഫീസിലെത്തിയെന്നും ബാലാക്കോട്ട്, സർജിക്കൽ സ്ട്രൈക്ക് 2.0, തുടങ്ങിയ പേരുകൾക്ക് വേണ്ടി പരസ്പരം മത്സരിച്ചു. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ ഉറി: ദ സർ ;ജിക്കൽ സ്ട്രൈക്ക് എന്ന ചിത്രം വൻ വിജയമായതിന് പിന്നാലെ ഇന്ത്യാ-പാക് സംഘർ ഷത്തെ കുറിച്ച് പറയുന്ന സിനിമാ പേരുകൾ ക്കും പ്ലോട്ടുകൾ ക്കും ആളുകൾ കൂടിയെന്നാണ് റിപ്പോർട്ട്.
ഫെബ്രുവരി 14 ലെ പുൽവാമ ആക്രമണത്തിന് ശേഷവും നിരവധി സിനിമ പേരുകൾ രജിസ്റ്റർ ചെയ്തിരുന്നു. കംപ്ലീറ്റ് സിനിമ എന്ന മാഗസിനാണ് ഇക്കാര്യം പുറത്തു വിട്ടിത്. പുൽവാമ ദി സർജിക്കൽ സ്ട്രൈക്ക്, വാർ റൂം, ഹിന്ദുസ്ഥാൻ ഹമാരേ, പുൽ വാമ ടെറർ അറ്റാക്ക്, ദി അറ്റാക്ക്സ് ഓഫ് പുൽവാമ, വിത്ത് ലൗവ് തുടങ്ങിയ പേരുകളാണ് രജിസ്റ്റർ ചെയ്തത്.
https://www.facebook.com/Malayalivartha