ഷൂട്ടിങ് സെറ്റില്‍ കഞ്ചാവിൽ മതിമറന്ന് നായകനും ക്യാമറമാനും.... അഭിനയത്തിന്റെ ക്ഷീണം തീര്‍ക്കാനായി കഞ്ചാവ് ഉപയോഗം കൂടിയതോടെ ഇരുവരും പോലീസ് പിടിയിൽ; തീവണ്ടി സിനിമയിൽ ടൊവിനോയ്‌ക്കൊപ്പം ശ്രദ്ധേയമായൊരു കഥാപാത്രം ചെയ്തുകൊണ്ട് മിഥുൻ മുൻനിരയിലേക്ക് കടന്നുവരുന്നത്എത്തി... രണ്ടു മാസമായി ഫോര്‍ട്ട് കൊച്ചിയിലെ ഫോര്‍ട്ട് നഗറില്‍ സ്വകാര്യ ഹോംസ്റ്റേയില്‍ താമസിച്ചിരുന്ന ഇരുവരെയും പൊക്കിയതോടെ ഞെട്ടലോടെ സിനിമാലോകം
രണ്ടു മാസമായി ഫോര്‍ട്ട് കൊച്ചിയിലെ ഫോര്‍ട്ട് നഗറില്‍ സ്വകാര്യ ഹോംസ്റ്റേയില്‍ താമസിച്ചു വരികയായിരുന്നു ഇരുവരും. ഷൂട്ടിങ് സെറ്റുകളില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെക്കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇത്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന 'ജമീലാന്റെ പൂവന്‍കോഴി' എന്ന സിനിമയിലെ നായകനും കോഴിക്കോട് സ്വദേശിയുമായ മിഥുന്‍ (25) ക്യാമറാമാന്‍ ബംഗളൂരു സ്വദേശി വിശാല്‍ വര്‍മയുമാണ് എക്സൈസ് പരിശോധനയില്‍ പിടിയിലായത്.
ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് ഇരുവരും പിടിയിലാകുന്നത്. അഭിനയത്തിന്റെ ക്ഷീണം തീര്‍ക്കാനായി ഇവര്‍ പതിവായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നാണു പ്രതികള്‍ പറഞ്ഞതെന്ന് എക്സൈസ് അറിയിച്ചു. തീവണ്ടി സിനിമയിൽ ടൊവിനോയ്‌ക്കൊപ്പം ശ്രദ്ധേയമായൊരു കഥാപാത്രം ചെയ്തുകൊണ്ടാണ് മിഥുൻ മുൻനിരയിലേക്ക് കടന്നുവരുന്നത്. മറ്റ് മലയാള ചിത്രങ്ങളിലും ചെറുതും വലുതുമായിട്ടുള്ള നിരവധി വേഷങ്ങളും മിഥുൻ ചെയ്തിട്ടുണ്ട്. സിനിമാലോകത്ത് ലഹരിയുടെ ഉപയോഗം ഇപ്പോൾ സാദാരണയായി കണ്ടുവരുന്നതാണ്. മാസങ്ങൾക്ക് മുൻപും താരങ്ങളെ ലഹരിയുടെ പിടിച്ചിട്ടുള്ളതാണ്.അതിന് പിന്നാലെയാണ് ഇപ്പോൾ ഈ സംഭവം പുറത്ത് വരുന്നത്.
https://www.facebook.com/Malayalivartha