സിനിമ സെറ്റില്‍ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാര്‍ മേനോന്റെ പെരുമാറ്റം ഞെട്ടിച്ചു; മോഹന്‍ലാലിനെ ചോദ്യം ചെയ്യുമോ എന്ന് ആരാധകര്‍.? ഒടിയന്‍' സിനിമയുടെ സെറ്റിലുണ്ടായിരുന്ന എല്ലാവരെയും വിളിച്ചുവരുത്തി മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ചിന്റെ നീക്കം
ശ്രീകുമാര്‍ മേനോന്‍ തന്റെ പ്രോജക്ടുകള്‍ ഇല്ലാതാക്കുന്നുവെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താന്‍ നല്‍കിയ ലെറ്റര്‍ ദുരുപയോഗം ചെയ്യുമോയെന്ന് ഭയക്കുന്നുവെന്നും മഞ്ജു പരാതിയില്‍ പറഞ്ഞിരുന്നു. പരാതിക്കൊപ്പം ചില തെളിവുകളും മഞ്ജു പൊലീസിന് കൈമാറിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കും വിധം അംഗവിക്ഷേപം നടത്തി, നടിയെ ഗൂഢ ഉദ്ദേശ്യത്തോടെ പിന്തുടര്‍ന്നു, സമൂഹമാധ്യമങ്ങള്‍ വഴി അപമാനിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തിരിക്കുന്നത്. മഞ്ജുവിന്റെ പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. പരാതിയില്‍ സിനിമാ മേഖലയിലുള്ള കൂടുതല്‍ പേരുടെ മൊഴിയെടുക്കും. 'ഒടിയന്‍' സിനിമയുടെ സെറ്റിലുണ്ടായിരുന്ന എല്ലാവരെയും വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
സിനിമ സെറ്റില്‍ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാര്‍ മേനോന്‍ മോശമായി പെരുമാറി എന്നാണ് മഞ്ജു പരാതിയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല സംവിധായകന്‍ കയര്‍ത്ത് സംസാരിച്ചെന്നും പരാതിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് സെറ്റിലുണ്ടായിരുന്ന സിനിമ മേഖലയിലുള്ള എല്ലാവരുടെയും മൊഴി എടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജി സി. ജോസഫ്, മഞ്ജു വാരിയരുടെ ഓഡിറ്റര്‍, മഞ്ജു ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറി രേഖ എന്നിവരില്‍ നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു. കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരിക്കും തുടര്‍ നടപടികളെന്ന് അന്വേഷണ സംഘം അറിയിച്ചു. അതേസമയം ചിത്രത്തിലെ കേന്ദ്രകഥാപാത്രവും മഞ്ജുവിന്റെ നായകനുമായ മോഹന്‍ലാലിനെ ചോദ്യം ചെയ്യുമോ എന്നാണ് ആരാധര്‍ ഉറ്റു നോക്കുന്നത്.
https://www.facebook.com/Malayalivartha