റിയ ചക്രബര്‍ത്തി ദുര്‍മന്ത്രവാദം നടത്തിയിരുന്നുവെന്ന് സുശാന്തിന്റെ കുടുംബം ; ബാങ്ക് അക്കൗണ്ടില്‍ നിന്ന് പൂജാ ചടങ്ങുകള്‍ക്കായി പണം പിന്‍വലിച്ചതിന് തെളിവ്
ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ ദുരൂഹതകൾ ഇന്നും ബാക്കിയാണ്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട്ട പലവിധ വിവാദങ്ങളാണ് ഉയർന്നുവരുന്നത്. അതേസമയം ബാങ്ക് അക്കൗണ്ടില്‍ നിന്ന് പൂജാ ചടങ്ങുകള്‍ക്കായി പണം പിന്‍വലിച്ചതിന് തെളിവ് ലഭിച്ചു. 2019 ജൂലൈ-ഓഗസ്റ്റ് മാസത്തിലാണ് ബാങ്ക് അക്കൗണ്ടില്‍ നിന്നും പൂജാ സാമഗ്രികള്‍ വാങ്ങാനെന്ന പേരിൽ പണം പിന്‍വലിച്ചിരിക്കുന്നത്.
ജൂലൈ 14നാണ് ആദ്യം പണം പിന്‍വലിച്ചത്. അന്ന് 45000 രൂപയാണ് പിന്‍വലിച്ചത്. ഒരാഴ്ചയ്ക്ക് ശേഷം ജൂലൈ 22ന് 55,000 രൂപയും 36000 രൂപയും പിന്‍വലിച്ചു. ഓഗസ്റ്റ് രണ്ടിന് പൂജാ സാമഗ്രികള്‍ വാങ്ങാനെന്ന പേരില്‍ 86000 രൂപയും പിന്‍വലിച്ചു. ഓഗസ്റ്റ് എട്ടിനും പതിനഞ്ചിനും യഥാക്രമം 11000, 60,000 രൂപ വീതവും പിന്‍വലിച്ചു.
സുശാന്തിന്റെ സുഹൃത്തും നടിയുമായ റിയ ചക്രബര്‍ത്തി ദുര്‍മന്ത്രവാദം നടത്തിയിരുന്നുവെന്ന് സുശാന്തിന്റെ കുടുംബം ആരോപിച്ചിരുന്നു. സുശാന്തിന്റെ ഓഫീസ് ബോയ് ആയിരുന്ന റാം എന്ന യുവാവും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൂജകള്‍ക്കായി പണം പിന്‍വലിച്ചതിന്റെ തെളിവ് പുറത്തുവരുന്നത്.
റിയ ചക്രബര്‍ത്തി സുശാന്തിന്റെ ജീവിതത്തിലേക്ക് കടന്നുവന്നതിന് ശേഷമാണ് താരത്തിന്‍െ്‌റ ജീവിതം താളം തെറ്റിയതെന്നും റിയ സുശാന്തിന് ചില മരുന്നുകള്‍ നല്‍കിയിരുന്നതായും ഓഫീസ് ബോയി ആരോപണമുന്നയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























