ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കുറിക്ക് കൊള്ളുന്ന മറുപടിയുമായി രേണു സുധി

സമീപകാലത്ത് സോഷ്യല്‍ മീഡിയയിലൂടെ വലിയ തോതില്‍ ചര്‍ച്ചയാകുകയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യുന്ന ആളാണ് രേണു സുധി. കൊല്ലം സുധിയുടെ മരണ ശേഷം അഭിനയത്തിലേക്ക് കടന്നതായിരുന്നു രേണുവിന് നേരെ ആദ്യം ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് കാരണം. പിന്നാലെ മകന്‍ കിച്ചുവിന്റെ തുറന്നു പറച്ചിലുകളും ഓണ്‍ലൈന്‍ മീഡിയകളോടുള്ള സംസാരവുമെല്ലാം വിമര്‍ശനങ്ങള്‍ക്ക് കാരണമായി. വിദേശത്തേക്ക് രേണു പോകുന്നത് സ്വര്‍ണം കടത്താനും കള്ളക്കടത്ത് നടത്താനുമാണെന്ന ആരോപണമടക്കമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ചില വ്‌ലോഗര്‍മാരാണ് ഇത്തരം കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.
ഇപ്പോഴിതാ ഇത്തരം ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കുറിക്ക് കൊള്ളുന്ന മറുപടി തന്നെ നല്‍കിയിരിക്കുകയാണ് രേണു സുധി. രേണുവും മാനേജരും ശരീരം മുഴുവന്‍ സ്വര്‍ണം ധരിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് പങ്കുവച്ചിരിക്കുന്നത്. 'ഞങ്ങളെ കൊണ്ട് ഇത്രയേ കടത്താന്‍ പറ്റിയുള്ളൂ' എന്ന് എഐ ഇമേജില്‍ രേണു സുധി കുറിച്ചിട്ടുമുണ്ട്. ഒപ്പം 'കൊച്ചി എയര്‍ പോട്ടിലെ കസ്റ്റംസ് ഓഫീസര്‍മാരും പോലീസ് ഏമാന്‍മാരുമെല്ലാം അവിടെ ഊഞ്ഞാലാടാന്‍ ഇരിക്കുന്നത് കൊണ്ട്, സ്വര്‍ണ്ണക്കടത്ത് എളുപ്പമാണ്. ഇന്ന് ഇത്രേ കൊണ്ടുവരാന്‍ പറ്റിയുള്ളൂ. സോറി ഗയ്‌സ് അടുത്ത പ്രാവശ്യം നോക്കാം', എന്നും രേണു സുധി കുറിച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം?ഗത്ത് എത്തിയത്. ഭൂരിഭാ?ഗവും രേണു സുധിയെ പിന്തുണച്ച് കൊണ്ടുള്ള കമന്റുകളാണ്. പരിഹസിച്ചും വിമര്‍ശിച്ചും കമന്റിടുന്നവരും ധാരാളമാണ്.
അതേസമയം, 'സമൂഹ?ത്തില്‍ നമ്മള്‍ കാണുന്നതാണ് മാതാപിതാക്കളെ ആളുകള്‍ വൃദ്ധ സദനത്തില്‍ ആക്കുന്നതും തള്ളി കളയുന്നതും അതുപോലെ മക്കളെ തള്ളികളയുന്ന മാതാപിതാക്കളേയും. ഇതൊക്കെ സ്വാഭാവികമായും നമ്മള്‍ വാര്‍ത്തകളിലും മറ്റും കാണുന്നതാണ്. കിച്ചുവിന്റെ സ്ഥാനത്ത് റിഥപ്പന്‍ ആണെങ്കില്‍ പോലും എന്ന തള്ളി പറഞ്ഞാല്‍ അവനെ ഞാന്‍ അവന്റെ വഴിക്ക് വിടും. പിന്നാലെ പോയി ശല്യം ചെയ്യാന്‍ നില്‍ക്കുകയില്ല. കിച്ചു തള്ളി പറഞ്ഞാലും ബൈ പറയും ഞാന്‍. ഇരുപത്തിരണ്ട് വയസുള്ള യുവവാണ് കിച്ചു. അവനെ പിറകെ പോയി ശല്യം ചെയ്യേണ്ട കാര്യം ഇല്ല. എന്ന് കരുതി അമ്മ എന്ന രീതിയില്‍ കിച്ചുവിനോടുള്ള സ്‌നേഹം ഒരിക്കലും ഇല്ലാതാവില്ല. ആദ്യമായി എന്നെ അമ്മയെന്ന് വിളിച്ചത് കിച്ചുവാണ്. ആ ഒരു സ്‌നേഹം അവനോട് എന്നും എനിക്ക് ഉണ്ടാകും.', എന്നാണ് കിച്ചുവുമായുള്ള പ്രശ്‌നത്തില്‍ രേണു സുധി അടുത്തിടെ പറഞ്ഞ
https://www.facebook.com/Malayalivartha




















