അവര്‍ക്ക് അറിയേണ്ടത് ഒരേയൊരു കാര്യം മാത്രമാണ്, ആരാണ് ഭാവനയുടെ നായകൻ?.. അയ്യേ ഇവനാണോ... സിനിമയിലെത്തിയിട്ട് ഇത്രയും ചൂളിപ്പോയ ഒരു അനുഭവം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല'; തന്റെ സിനിമ ജീവിതത്തിൽ നാണക്കേട് തോന്നിയ നിമിഷത്തെക്കുറിച്ച് ആസിഫ് അലി

സിനിമയുടെ ചിത്രീകരണത്തിനിടെ നാണം കെട്ടുപോയ ഒരു സംഭവത്തെക്കുറിച്ച് നടന്‍ ആസിഫ് അലി. തുടരെ തുടരെ സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ തനിക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ 'അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ താന്‍ ചമ്മി പോയ ഒരു സംഭവത്തെക്കുറിച്ചാണ് ആസിഫ് അലിയുടെ തുറന്നു പറച്ചില്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആസിഫ് അലി രസകരമായ അനുഭവത്തെക്കുറിച്ച് പറഞ്ഞത്. 'കര്‍ണാടകയില്‍ 'അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍' ചിത്രീകരിച്ചപ്പോള്‍ ഭാവന കന്നഡ സിനിമയിലെ അറിയപ്പെടുന്ന താരമായതിനാല്‍ ഭാവനയെ കാണാന്‍ അവിടെ നിറയെ ആളുകള്‍ കൂടിയിരുന്നു. അവര്‍ക്ക് അറിയേണ്ടത് ഒരേയൊരു കാര്യം മാത്രമാണ്, ആരാണ് ഭാവനയുടെ നായകനെന്ന്? 'അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍' എന്ന സിനിമയില്‍ എനിക്ക് ഭയങ്കര കളര്‍ഫുള്‍ ഷര്‍ട്ടാണ്.
എന്നെ അങ്ങനെ ഒരു കോസ്റ്റ്യൂമില്‍ കണ്ടതോടെ 'അയ്യേ ഇവനാണോ ഭാവനയുടെ നായകന്‍' എന്ന സംസാരം കേട്ടതോടെ ഞാനൊന്ന് ചമ്മി. ഭാവനയുടെ നായകനായി എന്നെ അംഗീകരിക്കാന്‍ അവര്‍ക്ക് മടിയുണ്ടായിരുന്നു. സിനിമയിലെത്തിയിട്ട് ഇത്രയും ചൂളിപ്പോയ ഒരു അനുഭവം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല'. ആസിഫ് അലി പറയുന്നു 2017-ല്‍ പുറത്തിറങ്ങിയ 'അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍' ആസിഫ് അലിക്കും ഭാവനയ്ക്കും മികച്ച കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു . രോഹിത് വി എസ് സംവിധാനം ചെയ്ത അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍ തിയേറ്ററിലും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. അജു വര്‍ഗീസ്, സിദ്ധിഖ്, സൈജു കുറുപ്പ് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രത്തില്‍ ആസിഫ് അലി ഏഴ് കഥാപാത്രങ്ങളായിട്ടാണ് അഭിനയിച്ചത്.
https://www.facebook.com/Malayalivartha
























