രണ്ട് മതത്തിൽപ്പെട്ടവരായിരുന്നു ഞങ്ങൾ; പ്രണയം വിവാഹത്തിലെത്തിയപ്പോൾ മതത്തിന്റെ കാര്യത്തിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു; സിനിമയിലേക്ക് എത്തിയത് ഒരു കലണ്ടർ കാരണം; വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തലുമായി നടി വരദ
പ്രേഷകരുടെ പ്രിയപ്പെട്ട അമലയെ നമുക്ക് പെട്ടെന്ന് മറക്കാൻ സാധിക്കില്ല. കാരണം അമല സീരിയലിലെ ടൈറ്റിൽ റോൾ ചെയ്യുന്നതിനിടയിലാണ് സീരിയലിലെ വില്ലൻ കഥാപാത്രമായിരുന്ന ജിഷിനുമായി പ്രണയത്തിലാകുകയും വിവാഹത്തിൽ ആ ബന്ധം എത്തുകയും ചെയ്തത്. ഇപ്പോൾ ഇതാ ജീവിതത്തിലെ ചില സംഭവങ്ങളെ കുറിച്ച് താരം വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്.
വരദയും ജിഷിനും രണ്ട് മതത്തിൽപ്പെട്ടവരായിരുന്നു. മതവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ വിവാഹത്തിന് മുൻപ് ജിഷിനോട് പറഞ്ഞിരുന്നു. ജിഷിൻ അത്തരത്തിലൊരു ഭക്തനൊന്നുമല്ല. ജിഷിന്റെ മാതാപിതാക്കളും അത്തരത്തിലാണ്. വരദയുടെ അച്ഛൻ കൃഷ്ണ ഭക്തനായിരുന്നു. അമ്പലത്തിൽ പോകണമെന്നൊന്നും ഇത് വരെ പറഞ്ഞിട്ടില്ല. എല്ലാം പേഴ്സണൽ ചോയ്സാണ് എന്ന നിലപാടായിരുന്നു. വിവാഹം നടക്കുന്നതിന് മുന്നേ മതത്തിന്റെ കാര്യത്തിൽ പറഞ്ഞത്
എന്റെ വിശ്വാസങ്ങൾ എന്റേത്, നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളുടേത് എന്നായിരുന്നു. അമ്പലത്തിൽ പോകാൻ ഇഷ്‌ടമുള്ളതു കൊണ്ട് ഞാൻ അവരുടെ കൂടെ പോകുന്നു. ജിഷിൻ ചേട്ടൻ തനിക്കൊപ്പം വേളാങ്കണ്ണിക്കൊക്കെ വരാറുണ്ട്. ദൈവമെന്ന് പറയുന്നത് ഒരേയൊരാളേയുള്ളൂ. എല്ലായിടത്തെയും പോസിറ്റീവ് വൈബ് എടുക്കാനാണ് എനിക്കിഷ്ടമെന്ന നിലപാടിലാണ് വരദ.
പരസ്പരം നമ്മൾ ബഹുമാനിക്കണം മനസിലാക്കണം. വലിയ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ കല്യാണത്തിന്റെ സമയത്ത് ഉണ്ടായിരുന്നില്ല. രണ്ട് ഫാമിലിയും എല്ലാ മതങ്ങളെയും ബഹുമാനിക്കുണ്ടായിരുന്നു. കൊച്ചിന്റെ കാര്യത്തിൽ ആദ്യമേ തീരുമാനമെടുത്തു . അവനെ ഒരു മതത്തിന്റെ ഭാഗമായിട്ട് ഞങ്ങളായി മാറ്റണ്ട. പ്രായപൂർത്തിയാകുമ്പോൾ അവൻ മതത്തെ കുറിച്ച് തീരുമാനിക്കട്ടെ. സ്‌കൂളിലും ജാതിയും മതവും ചേർത്തിട്ടില്ലെന്നും നടി വ്യക്തമാക്കുന്നു.
സിനിമയിലേക്ക് എത്തിയ വഴിയും വരദ വെളിപ്പെടുത്തി. മമ്മി ബ്യൂട്ടീഷനായിരുന്നു. ആ സമയം മോഡലുകളെയൊക്കെ ഒരുക്കുമായിരുന്നു. കലണ്ടറിന് വേണ്ടി ഫോട്ടോയെടുക്കാൻ അറിയാവുന്ന ആരെങ്കിലുമുണ്ടോ എന്ന് മമ്മിയോട് ഒരാൾ അന്വേഷിച്ചു. വിചാരിച്ചവരെ കിട്ടാതായപ്പോൾ മമ്മി മോളുണ്ട് എന്ന് പറഞ്ഞു. ആ ഫോട്ടോഷൂട്ടിലൂടെ സിനിമയിലെത്തി. . ഒരു ലോക്കൽ ചാനലിൽ ആങ്കറിങ് തുടങ്ങി. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് പാട്ടിലോ ഡാൻസിലോ ഒന്നും താൻ പങ്കെടുത്തിരുന്നില്ലെന്നും വരദ വ്യക്തമാക്കി.
https://www.facebook.com/Malayalivartha