അതിജീവിതയോട് ബഹുമാനമാണ്, അവർക്ക് നേരിടേണ്ടി വന്ന ദുരന്തത്തില്‍ സങ്കടകരമാണ്.. പക്ഷെ ഏതെങ്കിലും ഒരു കേസ് അന്വേഷിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥർ മാത്രമല്ല, ആ അന്വേഷണ സംഘത്തെ നയിക്കുന്ന സംഘത്തിന്റെ ആളുപോലും ആരാവണമെന്ന് തീരുമാനിക്കുന്നത് അതിജീവിതയോട് സംസാരിച്ചിട്ട് വേണം എന്നുപറയുന്ന നിലവാരത്തിലേക്കാണോ കേരളം പോവുന്നത്! ദിലീപ് 12 അല്ല, 12 ലക്ഷം ചാറ്റ് നശിപ്പിച്ചോട്ടെ.. പക്ഷെ സംഭവിക്കുന്നത് മറ്റൊന്ന്! കസറി രാഹുൽ ഈശ്വർ

വളരെ നിർണായക വെളിപ്പെടുത്തലാണ് നടി ആക്രമിക്കപ്പെട്ട സംഭവുമായി ദിനംപ്രതി പുറത്ത് വരുന്നത്. ഈ അടുത്തകാലത്താണ് ദിലീപിനെ അനൂകുലിച്ച് കൊണ്ട് രാഹുൽ ഈശ്വർ സജീവമായി ടെലിവിഷൻ ചർച്ചകളിൽ രംഗത്ത് എത്തിയത് . ഇപ്പോഴിതാ അന്വേഷണ സംഘത്തലവനെ തീരുമാനിക്കുന്നതില്‍ അതിജീവിതയുടെ അഭിപ്രായം തേടണമെന്ന വാദത്തിനെതിരെ രൂക്ഷ വിമർശനവുമായി എത്തുകയാണ് രാഹുല്‍ ഈശ്വർ. അതിജീവിതയോട് ബഹുമാനമാണ്, അവർക്ക് നേരിടേണ്ടി വന്ന ദുരന്തത്തില്‍ സങ്കടകരമാണ്. പക്ഷെ ഏതെങ്കിലും ഒരു കേസ് അന്വേഷിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥർ മാത്രമല്ല, ആ അന്വേഷണ സംഘത്തെ നയിക്കുന്ന സംഘത്തിന്റെ ആളുപോലും ആരാവണമെന്ന് തീരുമാനിക്കുന്നത് അതിജീവിതയോട് സംസാരിച്ചിട്ട് വേണം എന്നുപറയുന്ന നിലവാരത്തിലേക്കാണോ കേരളം പോവുന്നതെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ നാളെ മറ്റ് കേസുകളിലും ആവർത്തിക്കുന്ന ഒരു സാഹചര്യം ഇവിടെ ഉണ്ടാവില്ലെന്ന് ആര് പറഞ്ഞു.
നടനും നിർമ്മാതാവുമായ വിജയ് ബാബു ഒരു കേസ് നേരിടുന്നുണ്ട്. മറുവശത്ത് ഒരു പെണ്‍കുട്ടിയാണ്. ആ പെണ്‍കുട്ടിയോട് ചോദിച്ച് കൊണ്ടായിരിക്കുമോ ആ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിക്കേണ്ടതെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു. കോടതി ഇന്ന് പ്രസക്തമായ ഒരു ചോദ്യം പ്രോസിക്യൂഷനോട് ചോദിച്ചിട്ടുണ്ട്. ചാറ്റ് നശിപ്പിച്ചു, ചാറ്റ് നശിപ്പിച്ചുവെന്ന് പറയുന്നു. പന്ത്രണ്ടല്ല 12 ലക്ഷം ചാറ്റ് നശിപ്പിച്ചാലും കേസുമായി എന്താണ് ബന്ധമെന്നാണ് കോടതി ചോദിച്ചത്. നേരത്തെ ഇതേ ചോദ്യം ഞാന്‍ ചോദിച്ചിട്ടുണ്ട്. ഏതൊരു മനുഷ്യനും സ്വാഭാവികമായി തോന്നുന്ന കാര്യമാണ് ഇത്. ചാറ്റ് എത്ര വേണമെങ്കിലും നശിപ്പിച്ചോട്ടെ, എന്നാല്‍ അതിനൊക്കെ കേസുമായി എന്താണ് ബന്ധമെന്ന് ചോദിക്കുമ്പോള്‍ ആ ബന്ധം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ സാധിച്ചില്ല. മറ്റൊരു അവസരത്തില്‍ മറുപടി തരാം എന്നും പറഞ്ഞ് ആ വിഷയം മാറ്റുകയായിരുന്നു. 12 അല്ല, ദിലീപ് 12 ലക്ഷം ചാറ്റുകള്‍ നശിപ്പിച്ചാലും അതിന് കേസുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ല. പ്രോസിക്യൂഷന്‍ വാദങ്ങള്‍ക്ക് കഴമ്പില്ലെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാണ്. എന്നിട്ടും ഏതെങ്കിലും തരത്തില്‍ ദിലീപിനെ കുടുക്കണം എന്നുള്ള സമീപനം ശരിയയാണോ. ദിലീപ് ചാറ്റ് നശിപ്പിച്ചുവെന്ന് പറയുന്നത് തന്നെ മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ്. നടി ആക്രമിക്കപ്പെട്ട കേസുമായുള്ള ഇതിന്റെ ബന്ധമാണ്. ഏതെങ്കിലും ഒരു അഡ്വക്കറ്റ് കോടതിയില്‍ നിന്നും ഇത് പറയാനുള്ള ധൈര്യം കാണിക്കുമോ. വേറൊരു കേസിലെ ചാറ്റുകള്‍ ഡിലീറ്റ് ചെയ്തെന്നും പറഞ്ഞ് ഈ കേസില്‍ ജാമ്യം റദ്ദാക്കണമെന്ന് പറയുന്നതിലെ കോമണ്‍സെന്‍സ് എന്താണെന്നും രാഹുല്‍ ഈശ്വർ ചോദിക്കുകയാണ്.
https://www.facebook.com/Malayalivartha
























