Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

നടിയുടെ കരച്ചിലൊന്നും അവര്‍ കേട്ടില്ല.. പറഞ്ഞത് ചെയ്യാന്‍ വേണ്ടി പല പ്ലാനിട്ടാണ് ഈ ക്വട്ടേഷന്‍ അവര്‍ തയ്യാറാക്കിയത്.. നടിയെ പള്‍സര്‍ സുനിയും സംഘവും ഇറക്കി വിട്ടത് സംവിധായകനും നടനുമായ ലാലിന്റെ വീട്ടിലാണ്.. അവര്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് ലാല്‍ പതറി പോയി! ഇത്രയും തെളിവുകള്‍ ഉള്ള കേസില്‍ പോലീസ് പറയുന്നത് കേള്‍ക്കണോ? അതോ ഈ പെരുംകള്ളന്‍ ദിലീപ് പറയുന്നത് വിശ്വസിക്കണോ? നടി ആക്രമിക്കപ്പെട്ട ദിവസം നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി സംവിധായകന്‍ ആലപ്പി അഷ്‌റഫ്!

20 MAY 2022 12:01 PM IST
മലയാളി വാര്‍ത്ത

പുനരന്വേഷണം തുടങ്ങിയതിന് പിന്നാലെ നടിയെ ആക്രമിച്ച കേസിൽ ആദ്യ അറസ്റ്റാണ് ദിവസങ്ങൾക്ക് മുൻപ് സംഭവിച്ചത്. കേസിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കവെ ആയിരുന്നു ക്രൈം ബ്രാഞ്ചിന്റെ നിർണായക നീക്കം. വരും ദിവസങ്ങളിലും എന്തും സംഭവിക്കാം എന്ന നിലപാടിൽ തന്നെയാണ് ദിലീപും കൂട്ടരും. എന്നാലിപ്പോഴിതാ നടി ആക്രമിക്കപ്പെട്ട ദിവസം നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. നടിയെ പള്‍സര്‍ സുനിയും സംഘവും ഇറക്കി വിട്ടത് സംവിധായകനും നടനുമായ ലാലിന്റെ വീട്ടിലാണ്. അവര്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് ലാല്‍ പതറി പോയി. എന്ത് ചെയ്യണമെന്ന് പോലും അറിയില്ലായിരുന്നു. അദ്ദേഹമാണ് ആന്റോ ജോസഫിനെ വിളിച്ച് കാര്യമറിയിക്കുന്നത്. ആന്റോ ജോസഫാണ് പിടി തോമസിനെയും കൊണ്ട് അവിടെ വരുന്നത്.

ആന്റോ വരുന്ന വഴിക്ക് പിടി തോമസിന്റെ വീട്ടില്‍ ലൈറ്റ് കണ്ടത് കൊണ്ട് മാത്രമാണ് അദ്ദേഹത്തെ അവിടെ എത്തിക്കാന്‍ കഴിഞ്ഞത്. അദ്ദേഹമാണ് ഈ കേസില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയതെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു. പിടി തോമസിനോട് ഈ നടിയാണ് ആക്രമിക്കപ്പെട്ടതെന്ന് ആന്റോ ജോസഫ് പറഞ്ഞതിന് പിന്നാലെ സമയമൊന്നും നോക്കാതെ അദ്ദേഹം ഇറങ്ങി. കേട്ടപാതിയാണ് അദ്ദേഹം ലാലിന്റെ വീട്ടിലെത്തിയത്. പിടി തോമസ് ആദ്യം ശ്രദ്ധിച്ചത് ഡ്രൈവര്‍ മാര്‍ട്ടിനെയാണ്. ആക്രമിക്കപ്പെട്ട നടിയെ കൂട്ടിക്കൊണ്ട് വന്ന് ഇറക്കിയത് മാര്‍ട്ടിനാണ്. ഈ മാര്‍ട്ടിന്‍ മെല്ലെ അവിടെ നിന്ന് പോകാനുള്ള ശ്രമത്തിലായിരുന്നു. ഇത് പിടി തോമസ് ശ്രദ്ധിച്ചിരുന്നു. ലാലിന്റെ അടുത്ത് പോയി അയാളെ വിടരുത്, പിടിച്ച് നിര്‍ത്തണം എന്ന് ആദ്യം പറഞ്ഞത് പിടിയാണ്. ലാലാണ് മാര്‍ട്ടിനോട് പോകേണ്ടെന്ന് പറഞ്ഞത്. അവിടെ നില്‍ക്കാനും ആവശ്യപ്പെട്ടു. പിന്നീട് പിടി തോമസാണ് പോലീസിനെ എല്ലാം വിളിച്ച് അറിയിച്ചതെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു. പിടി തോമസ് ഡിജിപി, അടക്കമുള്ളവരെ വിളിച്ചു. പത്ത് മിനുട്ടിനുള്ളില്‍ ഒരു പോലീസ് ഓഫീസര്‍ അവിടെയെത്തി. അയാളാണ് കാര്യങ്ങള്‍ മനസ്സിലാക്കി മാര്‍ട്ടിനോട് കാര്യങ്ങള്‍ തിരക്കി. നീ ഏതാടാ, സത്യം പറയടാ എന്നെല്ലാമായിരുന്നു ചോദിച്ചത്. അയാളാകെ പതറിയിരുന്നു. ഇതിന് പിന്നില്‍ പള്‍സര്‍ സുനിയാണെന്ന് ആ ഉദ്യോഗസ്ഥനോട് അയാള്‍ പറഞ്ഞു.

അപ്പോള്‍ തന്നെ സിനിമാ മേഖലയില്‍ മുമ്പ് നടന്ന പല കാര്യങ്ങളും പോലീസ് ഉദ്യോഗസ്ഥരുടെ മനസ്സിലൂടെ പോയിരുന്നു. മുമ്പ് ഒതുക്കി വിട്ട കേസുകള്‍ അടക്കമുണ്ടായിരുന്നു. ഈ പോലീസ് ഉദ്യോഗസ്ഥന്‍ പള്‍സര്‍ സുനിയുടെ നമ്പര്‍ വാങ്ങി അത് ട്രേസ് ചെയ്യാന്‍ സൈബര്‍ സെല്ലിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ഈ നമ്പറിലേക്ക് വരികയും പോവുകയും ചെയ്യുന്ന കോളുകളെ കുറിച്ച് വിവരം തരണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു ഈ പോലീസുകാരന്‍. അഞ്ച് മിനുട്ടിനുള്ളില്‍ തിരിച്ച് കോള്‍ വന്നു. ഈ ഫോണ്‍ നമ്പറിലേക്ക് പള്‍സര്‍ സുനിയുടെ കോള്‍ പോയിട്ടുണ്ടെന്ന് പറഞ്ഞു. ദിലീപേട്ടാ പെട്ടുപോയി എന്നാണ് ആ കോളില്‍ പറഞ്ഞിരുന്നത്. അതായിരുന്നു ആദ്യ തെളിവ്. ആ പോലീസ് ഓഫീസര്‍ അത് മനസ്സില്‍ സൂക്ഷിച്ചു.

പിടി തോമസ് ഇതിന്റെ ആദ്യത്തെ ദൃക്‌സാക്ഷിയാണ്. സിനിമാക്കാരൊക്കെ പിന്നീട് പ്രതിഷേധവുമായി കൂടി. ഈ കേസിലെ എട്ടാം പ്രതിയുടെ മുന്‍ ഭാര്യയും ആ പ്രതിഷേധത്തിലുണ്ടായിരുന്നു. അവരാണ് ആദ്യം പറഞ്ഞത് ഇതില്‍ ഗൂഢാലോചനയുണ്ടെന്നതെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു. പള്‍സര്‍ സുനി നടിയോട് പറഞ്ഞത് ഇത് ക്വട്ടേഷനാണെന്നാണ്. നടിയുടെ കരച്ചിലൊന്നും അവര്‍ കേട്ടില്ല. പറഞ്ഞത് ചെയ്യാന്‍ വേണ്ടി പല പ്ലാനിട്ടാണ് ഈ ക്വട്ടേഷന്‍ അവര്‍ തയ്യാറാക്കിയത്. ദിലീപ് നിരപരാധിയാണെന്ന് പലരും പറയുന്നു. ഈ കേസ് പള്‍സര്‍ സുനിയോടെ ഈ കേസ് നിന്നു എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഇച്ഛാശക്തിയുള്ള പല ഉദ്യോഗസ്ഥരും ഇതില്‍ ഗൂഢാലോചനയുണ്ടെന്ന് ഉറക്കെ പറഞ്ഞു. ഗൂഢാലോചനയില്‍ പങ്കുള്ളയാളാണ് സൂപ്പര്‍ താരം ദിലീപ് എന്ന് അവര്‍ വിളിച്ച് പറഞ്ഞു. മുഖ്യമന്ത്രി പോലും ആദ്യ ഘട്ടത്തില്‍ പള്‍സര്‍ സുനിയാണ് കുറ്റക്കാരനെന്നാണ് പറഞ്ഞത്. അദ്ദേഹത്തിന് ഒടുവില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത് സമ്മതിക്കേണ്ടി വന്നുവെന്നും ആലപ്പി അഷ്‌റഫ് വ്യക്തമാക്കി. ഇല്ല എന്ന് പറഞ്ഞയാള്‍ ഒടുവില്‍ കേസില്‍ വന്നു. കാരണം അത്ര ആത്മാര്‍ത്ഥമായിട്ടാണ് കേസ് അന്വേഷിച്ചത്. എന്നാല്‍ ചാനല്‍ ചര്‍ച്ചയില്‍ ദിലീപിന് വേണ്ടി പിആര്‍ വര്‍ക്കര്‍മാര്‍ വന്നു. അദ്ദേഹത്തെ അനുകൂലിച്ച് സംസാരിക്കുന്നവരും വന്നുവെന്ന് ആലപ്പി പറയുന്നു. ലക്ഷ്ങ്ങളാണ് വാരിയെറിഞ്ഞത്.

സര്‍ക്കാരില്‍ നിന്നുള്ളവരെയും, ജുഡീഷ്യറിയില്‍ നിന്നുള്ളവരെയും വരെ ഇവര്‍ വിലയ്‌ക്കെടുത്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാവരെയും ഒപ്പം ചേര്‍ക്കാന്‍ ഒരു ടീമിനെ തന്നെയാണ് രംഗത്തിറക്കിയത്. ഇത്രയും തെളിവുകള്‍ ഉള്ള കേസില്‍ പോലീസ് പറയുന്നത് കേള്‍ക്കണോ? അതോ ഈ പെരുംകള്ളന്‍ ദിലീപ് പറയുന്നത് വിശ്വസിക്കണോ? കേസില്‍ ജയിലില്‍ കിടന്നിട്ടും മാനസാന്തരമൊന്നും ദിലീപിന് ഇല്ലെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു. ദിലീപ് ക്രിമിനല്‍ കാര്യങ്ങളാണ് ജയിലിന് പുറത്ത് വന്നിട്ടും ചെയ്യുന്നത്. തെളിവുകള്‍ നശിപ്പിക്കാനാണ് നോക്കുന്നത്. ഗൂഢാലോചനകള്‍ നടക്കുന്നു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ മൊത്തം വധിക്കാന്‍ നോക്കുന്നു. ദൃശ്യങ്ങള്‍ വീണ്ടും പ്രദര്‍ശിപ്പിച്ച് ദിലീപും സംഘവും ആസ്വദിക്കുകയാണ്. അതിനായി അന്വേഷണ ഉദ്യോഗസ്ഥരെ വരെ കൈയ്യിലെടുക്കുന്നു. എന്നിട്ട് ഓരോരുത്തര്‍ക്കും ശിക്ഷ വീട്ടിലിരുന്ന് വിധിക്കുകയാണ്. പള്‍സര്‍ സുനി പോലും ഇനിയുള്ള ശിക്ഷ അനുഭവിച്ച് തീര്‍ക്കുമെന്നാണ് പറഞ്ഞത്. അവരൊക്കെ ക്രിമിനല്‍ തന്നെയാണ്. എന്നാല്‍ ദിലീപ് ജന്മനാ ക്രിമിനല്‍ സ്വഭാവമുള്ളയാളാണ്. അയാള്‍ പറയുന്നത് നമ്മള്‍ എങ്ങനെ വിശ്വസിക്കുമെന്നും ആലപ്പി ആഷ്‌റഫ് ചോദിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (6 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (6 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (6 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (6 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (7 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (7 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (8 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (8 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (8 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (8 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (8 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (9 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (9 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (9 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (9 hours ago)

Malayali Vartha Recommends