വിജയ് ബാബുവിനെതിരെ ഉടന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാൻ പൊലീസിന്റെ നീക്കം! ഏത് രാജ്യത്തേക്ക് കടന്നാലും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ തടസമില്ല... നിയമത്തെ ഒഴിവാക്കിയുള്ള യാത്ര വിജയ് ബാബുവിന് ബുദ്ധിമുട്ടുണ്ടാക്കും.. വിജയ് ബാബുവിന് മുന്നറിയിപ്പുമായി പൊലീസ്...

നടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതായാണ് വിവരം. ദുബായില്‍ നിന്നാണ് ഇയാള്‍ ജോര്‍ജിയയിലേക്ക് പോയത്. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ ധാരണയില്ലാത്ത രാജ്യമാണ് ജോര്‍ജിയ. അതിനാല്‍ പ്രതിയെ വിട്ടുകിട്ടാന്‍ എളുപ്പമല്ല. ഇത് പരിഗണിച്ച് ഉടന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസിന്റെ തീരുമാനം. എന്നാൽ വിജയ് ബാബുവിന് മുന്നറിയിപ്പുമായി പൊലീസ് എത്തിയിരിക്കുകയാണ്. ഏത് രാജ്യത്തേക്ക് കടന്നാലും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ തടസമില്ല. നിയമത്തെ ഒഴിവാക്കിയുള്ള യാത്ര വിജയ് ബാബുവിന് ബുദ്ധിമുട്ടുണ്ടാക്കും. നടനെ തിരിച്ചെത്തിക്കാന്‍ ഇന്ത്യന്‍ എംബസികള്‍ സഹായിക്കും. ബുദ്ധിമുട്ടാകുന്ന രീതിയിലേക്കാണ് നടന്‍ കാര്യങ്ങള്‍ കൊണ്ടുപോകുന്നതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു.
അതേസമയം വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി. കൊച്ചി പോലീസിന്റെ ആവശ്യം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാരാണ് വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. ഇക്കാര്യം ഇന്റര്‍പോള്‍ വഴി യുഎഇയെ അറിയിച്ചു. യുഎഇയ്ക്ക് പുറത്ത് വിജയ് ബാബു പോകാന്‍ സാധ്യതയുള്ള രാജ്യങ്ങള്‍ക്കും ഈ വിവരം കൈമാറാനാണ് നീക്കം. ദുബായില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇ-മെയില്‍ വഴി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ബിസിനസ് ടൂറിലാണെന്നും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ സാവകാശം വേണമെന്നുമാണ് വിജയന്‍ ബാബു നോട്ടീസിനു നല്‍കിയ മറുപടി.
ഹാജരാകാന്‍ സാവകാശം വേണമെന്ന വിജയ് ബാബുവിന്റെ ആവശ്യം അംഗീകരിക്കേണ്ടെന്ന് കൊച്ചി സിറ്റി പോലീസ് നേരത്തെ തീരുമാനിച്ചിരുന്നു. സമ്മര്‍ദ വഴികളിലൂടെ ദുബായില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ കഴിയുമോയെന്നാണ് നോക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 13 മുതല്‍ തുടര്‍ച്ചയായി ബലാത്സംഗ ചെയ്തതായി യുവനടിയാണ് വിജയ് ബാബുവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha
























