വളരെ സാഹസികമായിരുന്നു ആ കല്യാണം! ഭാര്യ വീട്ടുകാർ എതിർത്തെങ്കിലും അന്നക്കുട്ടിയുടെ കഴുത്തിൽ താലി ചാർത്തി; ക്രിസ്ത്യാനിയായ പെണ്ണിനെ താലിക്കെട്ടിയ മാള ചേട്ടന്റെ ആരും അറിയാത്ത ജീവിതം ഞെട്ടിക്കുന്നത്...

മലയാളികളുടെ ഇഷ്ട താരമായിരുന്നു മാള അരവിന്ദ്. ഹാസ്യ കഥാപാത്രങ്ങളിലൂടെ എന്നും അദ്ദേഹം ആരാധകരുടെ ഉള്ളിൽ നിറഞ്ഞു നിന്നു. സൂര്യസോമയുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മാള അരവിന്ദന്‍ നേടിയിട്ടുണ്ട്. എന്റെ ഗ്രാമം, തറവാട്, അധികാരം, ആളൊരുങ്ങി അരങ്ങൊരുങ്ങി, തടവറ, മീശമാധവന്‍ എന്നിവ പ്രധാനചിത്രങ്ങളാണ്. 40 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ 650 ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് മാള അരവിന്ദന്‍. ലാല്‍ ബഹാദൂര്‍ ശാസ്ത്രിയാണ് അവസാനം റിലീസ് ചെയ്ത അദ്ദേഹത്തിന്റെ ചിത്രം. മോഹന്‍ ലാലിനൊപ്പം കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തില്‍ ‘നീയറിഞ്ഞോ മേലേ മാനത്ത്’ എന്ന ഗാനവും അദ്ദേഹം ആലപിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ വിയോഗ വാർത്ത ഒരിക്കലും മലയാളികൾക്ക് ഉൾക്കൊള്ളാനാകാത്തത് തന്നെയായിരുന്നു. നാടക കലാകാരനായിരുന്ന അരവിന്ദന്‍ ചെറിയ പ്രായത്തില്‍ തന്നെ സിനമയിലേക്ക് എത്തുകയായിരുന്നു. 2015 ജനുവരിയിലാണ് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു നടന്‍ അന്തരിച്ചത്. അദ്ദേഹത്തിന്റെ പ്രണയകഥയും വിവാഹ ജീവിതവുമെല്ലാം അദ്ദേഹം അഭിമുഖങ്ങളിലൂടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ വീഡിയോ ആണ് വൈറലാവുന്നത്. അന്ന് ദിവ്യ പ്രണയമായിരുന്നുവെന്നും ഭയങ്കര ദൈവീക സ്നേഹമാണ്. ഒറ്റ നോട്ടത്തിലൂടെ തന്നെയായിരുന്നു. അന്ന് പ്രണയമല്ല ഇഷ്ടമാണെന്നുമാണ് മാള അരവിന്ദന്‍ പറഞ്ഞത്. അന്ന് ഫോണ്‍ ഇല്ലാത്തത് കൊണ്ട് കത്തിലൂടെയായിരുന്നു കാര്യങ്ങള്‍ പങ്കുവെച്ചിരുന്നത്. മൂന്നാലഞ്ച് വര്‍ഷം പ്രണയലേഖനങ്ങള്‍ കൊടുത്തതിന് ശേഷം പോയി വിവാഹം രജിസ്റ്റര്‍ ചെയ്തു. അന്നക്കുട്ടിയുടെ വീട്ടുകാര്‍ ആദ്യം സമ്മതിച്ചിരുന്നില്ല. അവള്‍ ക്രിസ്ത്യനും ഞാന്‍ ഹിന്ദുവും ആയിരുന്നു. ആദ്യമങ്ങനെ പിണക്കം ഉണ്ടായിരുന്നെങ്കിലും പിന്നെ എല്ലാം ശരിയായി. ഇപ്പോള്‍ അങ്ങനത്തെ പ്രശ്നങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം പറയുന്നു. 1971ലാണ് വിവാഹം ചെയ്തത്.
അഭിനയിക്കാന്‍ പോവുന്നതിനെ പറ്റി ഭാര്യയുടെ അഭിപ്രായത്തെക്കുറിച്ചും മാള അരവിന്ദന്‍ പറഞ്ഞിരുന്നു. ജീവിക്കണ്ടേ, അതിനെ പറ്റി അഭിപ്രായം പറഞ്ഞിട്ട് എന്താ കാര്യം. പട്ടിണി ഇരിക്കേണ്ടി വരും. നാടകത്തില്‍ ആയിരുന്നപ്പോള്‍ ഒത്തിരി പട്ടിണി കിടന്നിരുന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ‘ആരെങ്കിലും പേര് ചോദിക്കുമ്പോള്‍ അന്നക്കുട്ടി എന്ന് പറയും’. ങ്ങേ അന്നക്കുട്ടിയോ എന്നാവും അടുത്ത ചോദ്യം. അതോടെ ഗീത എന്ന പേരാക്കി. ആ പേര് എനിക്ക് പണ്ടേ ഇഷ്ടമാണ്. അങ്ങനെ ആ പേരങ്ങ് ഇട്ടു. അതിലെന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചിരുന്നു.
അന്നകുട്ടിയായിരുന്നു എന്റെ ആദ്യ പ്രണയം. അതിന് മുന്നേ കുറെ പേരെ പഞ്ചാരയടിച്ചിട്ടുണ്ട്. സ്‌നേഹം എന്ന പറഞ്ഞാല്‍ അന്നും ഇന്നും അത് ഗീതയോട് മാത്രമാണെന്നും മരിക്കുന്നത് വരെ അങ്ങനെ തന്നെ ആയിരിക്കുമെന്നും അതില്‍ മാറ്റമൊന്നും വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്നം കുട്ടിയാണ് തന്റെ ജീവിതത്തില്‍ ഭാഗ്യംകൊണ്ട് വന്നതെന്നും അവരെ കെട്ടിയതിന് ശേഷമാണ് സിനിമയില്‍ സജീവമായതെന്നും അദ്ദേഹം പറയുന്നു. പിന്നീട് തിരിഞ്ഞ് നോക്കേണ്ടതായി വന്നിട്ടില്ല. ഇത് പലരും പറയാറുണ്ടെന്നും പക്ഷേ ഞാനങ്ങനെ വിളിച്ച് കൂവണ്ടല്ലോ എന്ന് വിചാരിച്ചിരുന്നതാണെന്നും അരവിന്ദന്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























