പ്രണയത്തിന് മുന്നേ ഞങ്ങൾ സുഹൃത്തുക്കളായിരുന്നു; രാത്രി വാ തോരാതെ ഞങ്ങൾ സംസാരിക്കും; പൊട്ടി പാളീസായ പ്രണയങ്ങളെ കുറിച്ച് പറയും; ഒരു ദിവസം രാത്രി പത്ത് മണിക്ക് ശേഷം ഫോൺ വിളിക്കില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു; അന്ന് രാത്രി സംഭവിച്ചത് മറ്റൊന്ന്; വിവാഹ ശേഷം ഞങ്ങളെ കുറിച്ച് പ്രചരിച്ച ആ വാർത്ത വേദനിപ്പിച്ചു; അമ്മയോ അപ്പനോ ഇല്ലാതെ ബീന പുറത്തിറങ്ങുന്നത് ഞാൻ കണ്ടിട്ടില്ല; എന്നിട്ടും അവർ ആ വ്യാജ പ്രചാരണം നടത്തി; തുറന്നടിച്ച് ബീനയും മനോജും

ബീന ആന്റണിയും ഭർത്താവ് മനോജും പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. ഇപ്പോൾ ഇതാ അവരുടെ പ്രണയത്തിന്റെ നാൾ വഴികളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. രണ്ടുപ്പേരും വിവാഹിതരായത് നീണ്ട കാല പ്രണയത്തിന് ശേഷമായിരുന്നു. പത്തൊമ്പത് വർഷത്തെ പ്രണയമായിരുന്നു. ഏതാണ്ട് നിറത്തിലെ കുഞ്ചാക്കോ ബോബൻ-ശാലിനി പ്രണയം പോലെയായിരുന്നു.
പ്രണയം വരുന്നതിന് മുന്നേ രണ്ടുപ്പേരും കട്ട സുഹൃത്തുക്കളായിരുന്നു. ഫോണിൽ മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു. പൊട്ടി പാളീസായ പ്രണയങ്ങളെ കുറിച്ച് വാ തോരാതെ സംസാരിക്കും. ഒടുവിൽ ഞങ്ങൾ ആ തീരുമാനമെടുത്തു. ഇനി മുതൽ രാത്രി പത്ത് മണിക്ക് ശേഷം ഫോൺ വിളിക്കില്ല. എന്നാൽ രണ്ടുപേർക്കും ഉറങ്ങാൻ കഴിഞ്ഞില്ല. അപ്പോഴായിരുന്നു രണ്ടുപേർക്കും ഉള്ളിന്റെയുള്ളിൽ പ്രണയമുണ്ടെന്ന് മനസിലായത്. വീട്ടുകാർക്ക് ജാതിയും മതവുമൊന്നും വിഷയമായിരുന്നില്ല. വിവാഹ ശേഷം പലപ്പോഴും ഞങ്ങളുടെ ഡിവോഴ്സ് വാർത്തകൾ പ്രചരിച്ചു.
വേഗത്തിൽ ആ വാർത്തകൾ പ്രചരിച്ചു. ഇതൊക്കെ സത്യമാണോ എന്നറിയാൻ പലരും വിളിച്ചു . ആദ്യമൊക്കെ വേദനിച്ചു. പിന്നീട് അതൊരു ശീലമായി മാറി. വിവാഹത്തിന് മുന്നേ ബീന നേരിടേണ്ടി വന്ന അപവാദ പ്രചാരണങ്ങൾ വിഷമിപ്പിച്ചിട്ടുണ്ട്. അവൾ ഒരുപാട് സഹിച്ചു .
അമ്മയോ അപ്പനോ ഇല്ലാതെ ബീന പുറത്തിറങ്ങുന്നത് ഞാൻ കണ്ടിട്ടില്ലെന്ന് മനോജ് പറഞ്ഞു. അത്രയും കർക്കശമുള്ള വ്യക്തിയാണ്. മറ്റുള്ളവരെ വേദനിപ്പിച്ച് ആസ്വദിക്കുന്ന ചില മനുഷ്യരുണ്ട്. അവർ എന്തും പറയും. അത് ശ്രദ്ധിക്കാതിരുന്നാൽ മതിയെന്ന തീരുമാനത്തിൽ ഞങ്ങൾ എത്തുകയായിരുന്നു.
https://www.facebook.com/Malayalivartha
























