അമ്മയാണ് ഞങ്ങൾക്ക് എല്ലാം. അമ്മയുടെ വാക്കിന് ഞങ്ങൾക്ക് ഒരു മറുവാക്ക് ഇല്ല, ഞങ്ങൾക്ക് വേണ്ടി അമ്മയുടെ ജീവിതം മാറ്റി വെച്ച്, ഞങ്ങളുടെ ജീവിതം സുരക്ഷിതമാക്കാൻ ഒരുപാട് കഷ്ടപ്പെട്ട ആളാണ് അമ്മ! മുകേഷിന്റെയും സരിതയുടെയും മകൻ ശ്രാവൺ പറഞ്ഞത് കേട്ടോ?

തമിഴിലും തെലുങ്കിലും കന്നടയിലും മലയാളത്തിലുമായി തിരക്കുള്ള നടിമാരിലൊരാളായിരുന്നു എണ്‍പതുകളില്‍ സരിതയും. മമ്മൂട്ടിക്കൊപ്പമഭിനയിച്ച കാതോടു കാതോരം എന്ന ചിത്രത്തിലൂടെയാണ് സരിത മലയാളികള്‍ക്ക് പരിചിതയായത്. അഭിനയ സാധ്യതകളുള്ള കഥാപാത്രങ്ങളുമായി മുന്നില്‍ നിന്ന് ഒത്തിരി കഥകള്‍ വിളിക്കുമ്പോഴാണ് 1987ല്‍ മുകേഷുമായി സരിതയുടെ വിവാഹം കഴിഞ്ഞത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും.
വിവാഹത്തിന് ശേഷം സംഘം, കുട്ടേട്ടന്‍, ഒന്നും ഒന്നും പതിനൊന്ന്, എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച് സരിത സനിമയില്‍ നിന്ന് ഒരു നീണ്ട ഇടവേളയെടുത്തു. പിന്നീട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, അമ്മക്കിളിക്കൂട്, ചക്രവാളം എന്നീ ചിത്രങ്ങളിലൂടെ തിരിച്ചുവരവ് നടത്തി. അപ്പോഴേക്കും സരിത-മുകേഷ് ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയിരുന്നു. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയപ്പോള്‍ ആ ബന്ധത്തിലുള്ള രണ്ട് മക്കളും സരിതയ്‌ക്കൊപ്പമായിരുന്നു. ഒടുവില്‍ 2007ല്‍ സരിത വിവാഹ ബന്ധം വേര്‍പെടുത്താനുള്ള കേസ് കോടതിയില്‍ ഫയല്‍ ചെയ്തു. 2009ല്‍ കോടതി ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചു. അതോടെ സിനിമയിലും ഇല്ലാതിരുന്ന സരിതയെ മലയാളികള്‍ മറന്നു തുടങ്ങിയിരുന്നു.
പിന്നീട് നടി സരിതയുടേയും നടൻ മുകേഷിന്റേയും മകൻ ശ്രാവൺ മുകേഷും സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 2018ൽ പുറത്തിറങ്ങിയ കല്യാണം എന്ന സിനിമയായിരുന്നു ശ്രാവണിന്റെ ആദ്യത്തെ ചിത്രം. രാജേഷ് നായർ സംവിധാനം ചെയ്ത് ചിത്രത്തിൽ വർഷ ബൊല്ലമ്മയായിരുന്നു നായിക. പിന്നീട്, താരത്തെ കൂടുതൽ സിനിമകളിലൊന്നും കണ്ടില്ല. ഡോക്ടർ കൂടിയായ ശ്രാവൺ പിന്നീട് ജോലിത്തിരക്കുകളിലേക്ക് പോകുകയായിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് സിനിമ രംഗത്ത് സജീവമാകാത്തത് എന്ന ചോദ്യത്തിന് ശ്രാവൺ പറഞ്ഞ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.‘അമ്മ പറഞ്ഞത് ഈ ലോകം ഇത്രയും വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ, സിനിമയ്ക്കല്ല കോവിഡ് സേവനത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നായിരുന്നു. അമ്മ നൽകിയ ഉപദേശം സ്വീകരിച്ചത് കൊണ്ടാണ്, ഞാൻ സിനിമ ഉപേക്ഷിച്ച് എന്റെ ജോലിയിൽ ശ്രദ്ധ കൊടുത്തത്.
എന്റെ ജോലിയിൽ ഞാൻ സജീവമായപ്പോഴാണ് അമ്മ പറഞ്ഞത് നൂറ് ശതമാനം ശരിയാണ് എന്ന് തോന്നിയത്. അമ്മയാണ് ഞങ്ങൾക്ക് എല്ലാം. അമ്മയുടെ വാക്കിന് ഞങ്ങൾക്ക് ഒരു മറുവാക്ക് ഇല്ല, ഞങ്ങൾക്ക് വേണ്ടി അമ്മയുടെ ജീവിതം മാറ്റി വെച്ച്, ഞങ്ങളുടെ ജീവിതം സുരക്ഷിതമാക്കാൻ ഒരുപാട് കഷ്ടപ്പെട്ട ആളാണ് അമ്മയെന്നും ശ്രാവൺ മുകേഷ് പറഞ്ഞു. കൊവിഡ് കാലത്തെ പ്രവർത്തനങ്ങൾക്ക് ആരോഗ്യ മേഖലയിലെ നിരവധി പുരസ്‌കാരങ്ങളും ശ്രാവണിനെ തേടി എത്തിയിരുന്നു. റാസൽഖൈമയിലെ രാജകുടുംബാംഗങ്ങൾ വരെ ശ്രാവണിന്റെ അടുത്ത് ചികിത്സ തേടിയെത്തിയിരുന്നു. ദുബായിലാണ് ശ്രാവൺ കുടുംബസമേതം താമസിക്കുന്നത്.
https://www.facebook.com/Malayalivartha

























