തുടരന്വേഷണം അവസാനിപ്പിച്ചെങ്കിലും വലിയ പണി പിന്നാലെ... ദിലീപിന് കുരുക്ക് മുറുക്കി കൂടുതൽ പേരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം; എന്തും സംഭവിക്കാം.. നിർണായകനീക്കം

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് ഈ മാസം 31 നാണ് സമർപ്പിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. എന്നാൽ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അന്വേഷണത്തിന് ഇനി സമയം നീട്ടിചോദിക്കില്ല എന്നാണ് റിപ്പോർട്ട്. എന്നാൽ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ സംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. കേസിൽ ശക്തമായ തെളിവുകളുടെ അഭാവം ഉണ്ടെന്ന് കഴിഞ്ഞ ദിവസം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ പേരുടെ മൊഴിയെടുക്കാൻ ഒരുങ്ങുന്നത്.
കേസിൽ കഴിഞ്ഞ ദിവസം അന്വേഷണ സംഘം നെയ്യാറ്റിൻകര ബിഷപ്പ് ഡോ.വിൻസന്റ് സാമുവലിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ തന്റെ ജാമ്യത്തിന് വേണ്ടി നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിച്ചുവെന്നും ഇതിനായി പണം ചോദിച്ച് ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്നും ദിലീപ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു. വൈദികനയുമായി ബാലചന്ദ്രകുമാർ തന്നെ വീട്ടിൽ വന്ന് കണ്ടിരുന്നുവെന്നും എന്നാൽ പണം നൽകാതിരുന്നതോടെ ശത്രുതയായി എന്നുമായിരുന്നു ആരോപണം. അതേസമയം ചോദ്യം ചെയ്യലിൽ ബാലചന്ദ്രകുമാറിനെ അറിയാം എന്നും എന്നാൽ കേസിൽ ജാമ്യത്തിനായി താൻ ഇടപെട്ടിട്ടില്ലെന്നുമാണ് ക്രൈംബ്രാഞ്ചിന് ബിഷപ്പ് മൊഴി നൽകിയത്.
വധ ഗൂഢാലോചന നടത്തിയ കേസിൽ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപ് ഫോണിലെ തെളിവുകൾ നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടി അഭിഭാഷകർ മുംബൈയിൽ പോയതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിയെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























