പ്രീയപ്പെട്ടവന്റെ വേർപാട്..ഒന്നിനു പിറകെ ഒന്നായി ദുരന്തങ്ങള്‍..ജന്മ ദിനത്തിൽ നെഞ്ചു പൊട്ടി സീമാ ജി നായര്‍
ജന്മദിനത്തല്‍ ഹൃദയം തൊടുന്ന കുറിപ്പുമായി നടി സീമാ ജി നായര്‍. ഒന്നിനു പിറകേ ഒന്നായി ദുരന്തങ്ങള്‍ ഏറ്റുവാങ്ങുന്നതിനാല്‍ പിറന്നാള്‍ ദിനത്തില്‍ എങ്ങനെ സന്തോഷിക്കാനാണെന്ന് സീമ ചോദിക്കുന്നു.
സീമ ജി നായരുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം
ഒരു ജന്മദിനം കൂടി.. എല്ലാവരും ഒരുപാട് സന്തോഷത്തോടു കൂടി പിറന്നാള്‍ കൊണ്ടാടുമ്പോള്‍ എനിക്ക് സന്തോഷിക്കാനുള്ള ഒരു മാനസികാവസ്ഥയും ഇല്ല.. ചെറുതിലേ മുതല്‍ അങ്ങനെ പിറന്നാള്‍ ആഘാഷങ്ങള്‍ എനിക്കുണ്ടായിട്ടില്ല.. വളരെ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്നെയാണ് ഒരു കേക്ക് കട്ടിങ് എങ്കിലും ഉണ്ടായത്.. പിന്നീട് അതും വേണ്ടെന്നു വെച്ചു.. പക്ഷെ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഞാന്‍ അറിയാതെ മോന്‍ തന്നെ എന്റെ പിറന്നാള്‍ ആഘോഷത്തിന് മുന്‍കൈയെടുത്തു.. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ എന്നെ വിട്ടുപിരിഞ്ഞു പോയവര്‍, ഞാന്‍ ജീവന് തുല്യം കണ്ട നാലുപേര്‍ ആണ്..
മെയ് മാസത്തില്‍ നന്ദുട്ടന്‍, ആഗസ്റ്റില്‍ ശരണ്യ, മാര്‍ച്ചില്‍ അഥീന, ഇപ്പോള്‍ വീണ്ടും മെയ് മാസത്തില്‍ സുരേഷ്.. വിധി വൈപരീത്യം പോലെ ഇന്നലെ മെയ് 20ന് സുരേഷിന്റെ സഞ്ചയന ദിവസം തന്നെ സുരേഷിന്റെ പിറന്നാളും വന്നു.. ഞാന്‍ ഏതു രീതിയില്‍ സന്തോഷിക്കണം.. എല്ലാം മറന്നൊന്നു ചിരിക്കാന്‍ പോലും പറ്റുന്നില്ല..
സ്‌നേഹിക്കുന്നവര്‍ എല്ലാം 21ന് എന്താണാഘോഷം എന്ന് ചോദിക്കുമ്പോള്‍ നിസ്സംഗത മാത്രമാണ് മനസ്സില്‍.. ഒന്നിന് പുറകെ ഒന്നൊന്നായി ദുരന്തങള്‍ ഏറ്റു വാങ്ങുകയാണ്.. ഒന്നും നെഞ്ചിലേക്കെടുക്കല്ലേ എന്ന് എല്ലാരും ഉപദേശിക്കുമ്പോളും മറ്റുള്ളവര്‍ എന്റെ സ്വന്തമാണെന്നും അവരുടെ വേദന എന്റെയും വേദനയായി മാറുമ്പോളുമാണ് സീമ ജി നായര്‍ എന്ന നടി ജോലിക്കുവേണ്ടി മാത്രമാണ് നടിയാവുന്നതെന്നും ക്യാമറ കണ്ണുകള്‍ക്കു പുറകില്‍ ഞാന്‍ ഒരു സാധാരണക്കാരി മാത്രമാവുന്നതും..
എന്റെ മാതാപിതാക്കള്‍ പറഞ്ഞതു പോലെ ഒരു സ്ഥാനമാനങ്ങളിലും ഭ്രമം ഉണ്ടാവരുത് എല്ലാം നൈമിഷികം മാത്രമാണ്.. അങ്ങനെ തന്നെയാണ് ഞാന്‍ മുന്നോട്ടുപോവുന്നതും.. വീണ്ടും ഒരു ജന്മദിനം വരുമ്പോള്‍ സര്‍വ്വേശ്വരനോട് ഞാന്‍ നന്ദി പറയുന്നു.. എന്റെ ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും ദു:ഖങ്ങള്‍ക്കും വേദനകള്‍ക്കും നന്ദി.. എന്റെ ശരികളിലൂടെ ഞാന്‍ യാത്രചെയ്യുന്നു.. എന്നെ സ്‌നേഹിക്കുന്ന എന്നെ അനുഗ്രഹിക്കുന്ന എനിക്ക് താങ്ങും തണലും ആവുന്ന എല്ലാരോടും നന്ദി.. കടപ്പാട്.. സ്‌നേഹം.
https://www.facebook.com/Malayalivartha