വിജയ് ബാബു താരസംഘടനയായ 'അമ്മ'യുടെ ഭരണസമിതിയിൽ എത്തിയതിന് ശേഷം മലയാള സിനിമയിൽ വലിയ സ്വാധീനമുള്ള നടന് വ്യക്തി വിരോധമുണ്ടായെന്ന് ബന്ധുക്കൾ! കൊച്ചി ലോബിയെ തൂത്തെടുക്കാൻ അന്വേഷണം തുടങ്ങി...
നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെയുള്ളത് കള്ളക്കേസാണെന്നും കുടുക്കിയത് കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോബിയാണെന്നുമുള്ള ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചു. വിജയ് ബാബു താരസംഘടനയായ 'അമ്മ'യുടെ ഭരണസമിതിയിൽ എത്തിയതിന് ശേഷം മലയാള സിനിമയിൽ വലിയ സ്വാധീനമുള്ള നടന് വ്യക്തി വിരോധമുണ്ടായെന്നും ബന്ധുക്കൾ ആരോപിക്കുന്നു. അതേസമയംവിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബഞ്ചാണ് ഹർജി പരിഗണിക്കുക. അതേസമയം, ജാമ്യാപേക്ഷയിൽ സർക്കാർ നിലപാട് അറിയിക്കും. കേസിന് പിന്നാലെ ഒളിവിൽ പോയ പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും രാജ്യം വിട്ടിയിരിക്കുകയാണെന്നുമാകും പൊലീസ് കോടതിയെ അറിയിക്കുക. വിജയ് ബാബുവിനെ കണ്ടെത്താൻ നടത്തുന്ന ശ്രമങ്ങളും കോടതിയെ അറിയിക്കും. എന്നാൽ സിനിമയിൽ അവസരം നൽകാത്തതിന്റെ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നാണ് വിജയ് ബാബുവിന്റെ വാദം. അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ആണ് വിജയ് ബാബു ഹർജിയിൽ പറയുന്നത്. അറസ്റ്റ് ഒഴിവാക്കാൻ ദുബായിയിൽ ആയിരുന്ന വിജയ് ബാബു ജോർജിയയിലേക്ക് കടന്നതായാണ് പൊലീസ് പറയുന്നത്. നേരത്തെ വിജയ് ബാബുവിന്റെ അറസ്റ്റ് വാറന്റ് ദുബായ് പൊലീസിനും കൈമാറിയിരുന്നു. ഹാജരാകാൻ കൂടുതൽ സാവകാശം വേണമെന്ന വിജയ് ബാബുവിന്റെ ആവശ്യം അന്വേഷണ സംഘം തള്ളിയിരുന്നു.
ബിസിനസ് ടൂറിലാണെന്നും മേയ് 19 ന് ഹാജരാകാമെന്നുമാണ് കൊച്ചി സിറ്റി പൊലീസിനെ വിജയ് അറിയിച്ചത്. എത്രയും വേഗം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ നോട്ടീസിന് മറുപടിയായാണ് വിജയ് സാവകാശം തേടിയത്. കഴിഞ്ഞ മാസം 22 നാണ് നടി വിജയ് ബാബുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരം വാഗ്‌ദാനം ചെയ്ത് കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി.
ബലാത്സംഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. നടി പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് വിജയ് ദുബായിലേക്ക് കടന്നത്. ബാംഗ്ലൂര്‍ വഴിയാണ് വിദേശത്തേക്ക് കടന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഫെയ്സ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു ആരോപണം നിഷേധിക്കുകയും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. താനാണ് ഇരയെന്നും ആരോപണങ്ങൾ കള്ളമെന്ന് തെളിയിക്കാനുള്ള തെളിവുകൾ തന്റെ കൈയ്യിലുണ്ടെന്നും വിജയ് ബാബു അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha