Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

കേസില്‍ സമയപരിധി രണ്ടാമത്തെ തവണയാണ് നീട്ടിനല്‍കിയത്... മൂന്ന് മാസം ചോദിച്ചപ്പോള്‍ ഹൈക്കോടതി ഒന്നര മാസം നല്‍കി... ഈ ഒന്നര മാസത്തിനിടെ എന്ത് അന്വേഷണമാണ് ഇവര്‍ നടത്തിയത്.. കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ വേണ്ടി എത്ര സമയം എടുത്തു... അതിനിടയ്ക്ക് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റുന്നു.. എന്തിനായിരുന്നു പുനഃരന്വേഷണം നടത്തിയത്! തുറന്നടിച്ച് അഡ്വ പ്രിയദര്‍ശന്‍ തമ്പി

23 MAY 2022 02:12 PM IST
മലയാളി വാര്‍ത്ത

നടന്‍ ദിലീപ് പ്രതിയായ നടി ആക്രമണക്കേസിലെ തുടരന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ ചർച്ചകൾ കൊഴുക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത്ത് 15ാം പ്രതിയായി. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അന്വേഷണ സംഘം അങ്കമാലി കോടതിയില്‍ നല്‍കി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ശരത്തിന്റെ കൈകളില്‍ എത്തിയെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഐ പി സി 201ാം വകുപ്പ് പ്രകാരമാണ് ശരത്തിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. തുടരന്വേഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍. ശരത്തിനെ മാത്രം പ്രതിയാക്കി അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച കേസില്‍ ആകെ 10 പ്രതികളാണുള്ളത്. ക്രൈം ബ്രാഞ്ച് നല്‍കുന്ന അധിക കുറ്റപത്രത്തിലാണ് പ്രതിപ്പട്ടിക പുതുക്കി നല്‍കിയിരിക്കുന്നത്. ശരത്ത് ഉള്‍പ്പടെ ഇതുവരെ 15 പേരെയാണ് പ്രതിയാക്കിയത്. രണ്ട് പേരെ നേരത്തെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. മൂന്ന് പ്രതികളെയാണ് മാപ്പ് സാക്ഷിയാക്കിയത്. കേസില്‍ ദിലീപ് എട്ടാം പ്രതിയായി തുടരും. ഒന്നിലും വ്യക്തത വരുത്താതെയാണ് തുടരന്വേഷണം അവസാനിപ്പിക്കുന്നത്. എന്നാൽ ദിലീപിന്റെ അഭിഭാഷകര്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ഇടപെട്ടെന്ന് പല വട്ടം കോടതിയില്‍ പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. പക്ഷെ തുടരന്വേഷണം അവസാനിപ്പിക്കുമ്പോള്‍ അഭിഭാഷകര്‍ക്കെതിരായെ അന്വേഷണം എവിടെയുമെത്തിയിട്ടില്ല. ഇവരെ അന്വേഷണത്തില്‍ നിന്നൊഴിവാക്കുകയും ചെയ്തു. അഭിഭാഷകരുടെ മൊഴി പോലും രേഖപ്പെടുത്താതെയാണ് തുടരന്വേഷണം അവസാനിപ്പിക്കുന്നത്.

എന്നാൽ കേസിന്റെ തുടരന്വേഷണം അവസാനിപ്പിക്കുന്നതിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. അടുപ്പത്ത്‌പോലും വയ്ക്കാനാവാത്ത കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നെകില്‍ പിന്നെ എന്തിനായിരുന്നു ഇവര്‍ പുനഃരന്വേഷണം നടത്തിയതെന്ന് അഡ്വ പ്രിയദര്‍ശന്‍ തമ്പി ചോദിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു... കേസില്‍ സമയപരിധി രണ്ടാമത്തെ തവണയാണ് നീട്ടിനല്‍കിയത്. മൂന്ന് മാസം ചോദിച്ചപ്പോള്‍ ഹൈക്കോടതി ഒന്നര മാസം നല്‍കി. ഈ ഒന്നര മാസത്തിനിടെ എന്ത് അന്വേഷണമാണ് ഇവര്‍ നടത്തിയത്. കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ വേണ്ടി എത്ര സമയം എടുത്തു. അതിനിടെയയ്ക്ക് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റുന്നു. ഇതെല്ലാം നമ്മുടെ സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്താണെന്നും പ്രിയദര്‍ശന്‍ തമ്പി ചോദിക്കുന്നു. സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്, ആകാശമാണ് അയാളുടെ പരിധി എന്നുള്ളത്. ഈ കേസില്‍ അതിജീവിതയെ സംബന്ധിച്ചിടത്തോളം ഈ കേസിലെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്റെ വെള്ളിവെളിച്ചത്തില്‍ കൊണ്ടു വരാന്‍ വേണ്ടിയുള്ള ശരിയായ അന്വേഷണം നടത്താനുള്ള ഒരു ബാധ്യത പൊലീസിനുണ്ട്, സര്‍ക്കാരിനുണ്ട്. ആ ബാധ്യത നിറവേറ്റുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. കേസില്‍ സമയം നീട്ടിനല്‍കാന്‍ കോടതി തയ്യാറാവുകയില്ലെന്ന രാഹുല്‍ ഈശ്വറിന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ല.

കാരണം ഈ സംഭവത്തില്‍ കോടതിയെ കുറ്റപ്പെടുത്താനാകില്ല. പ്രതിഭാഗവും വാദിഭാഗവും സുപ്രീം കോടതിയില്‍ പോയി സമയപരിധി നല്‍കിയ കേസാണിത്. അതുകൊണ്ടാണ് പുനരന്വേഷണം വന്നപ്പോള്‍ കോടതി സമയപരിധി നല്‍കിയിട്ടുള്ളത്. അതുകൊണ്ട് മൂന്ന് മാസം സമയം ചോദിച്ചു. കോടതി ഒന്നര മാസം സമയം നല്‍കി. പക്ഷേ, ഒന്നര മാസം സമയം അനുവദിച്ചിട്ടും ഇനിയും അങ്ങനെ സമയം അനുവദിക്കുകയില്ല എന്ന ഒരു ഹൈപ്പോതെറ്റിക്കലായിട്ടുള്ള ഒരു നിഗമനമാണ്. അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോലം അന്വേഷണത്തിന് ഇനിയും സമയം ആവശ്യമാണെങ്കില്‍ എത്ര പ്രാവശ്യം സമയം നീട്ടി ചോദിക്കാനുള്ള അവകാശമുണ്ടെന്ന് പ്രിയദര്‍ശന്‍ തമ്പി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (5 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (5 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (5 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (5 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (6 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (6 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (7 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (7 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (7 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (7 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (7 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (8 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (8 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (8 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (8 hours ago)

Malayali Vartha Recommends