Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..


പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ തീവ്രവാദി സാന്നിധ്യമോ..? ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വാർത്തകൾ.. വ്യാജമാണെന്ന് കേരള പോലീസ് മേധാവി..


സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...


കൊമ്പുകോര്‍ക്കല്‍ പുതിയ തലത്തിലേക്ക്.. ഡെപ്യൂട്ടി മേയര്‍ ആശാ നാഥിനും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പോലീസ് നോട്ടീസ് നല്‍കി..ഹാജരായില്ലെങ്കിൽ പിടിച്ചകത്തിടും..

രണ്ടിന് പിന്നിലും പ്രവര്‍ത്തിച്ചത് എഡിജിപി ദര്‍വേശ് സാഹിബാണെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ല! നടി ആക്രമിക്കപ്പെട്ട കേസും സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസുകളും അട്ടിമറിക്കപ്പെടുകയാണെന്ന വെളിപ്പെടുത്തലുമായി ബൈജു കൊട്ടാരക്കര

13 JUNE 2022 09:13 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ ഇനി എങ്ങോട്ട് നീങ്ങുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ദിലീപിന്റെ അഭിഭാഷകരെ അടക്കം ഇനി ചോദ്യം ചെയ്യാനുണ്ട്. ഇനി അത് നടക്കുമോ എന്ന് പോലും ഉറപ്പില്ല. കേസിൽ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ചതിനാല്‍ വിചാരണ നിര്‍ത്തിവച്ചിരിക്കുകയാണ്. അന്വേഷണ സംഘം സമര്‍പ്പിച്ച പല തെളിവുകളും കേസിന് ബലം നല്‍കുന്നതല്ല എന്ന് കോടതി നിരീക്ഷിച്ചിരുന്നു. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസും സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസുകളും അട്ടിമറിക്കപ്പെടുകയാണെന്ന വെളിപ്പെടുത്തലുമായി ബൈജു കൊട്ടാരക്കര രംഗത്തെത്തി. രണ്ടിന് പിന്നിലും പ്രവര്‍ത്തിച്ചത് എഡിജിപി ദര്‍വേശ് സാഹിബാണെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ലെന്നും ബൈജു പറഞ്ഞു. നടിയുടെ കേസില്‍ അന്വേഷണം നല്ല രീതിയിലായിരുന്നു നടന്നുകൊണ്ടിരുന്നത്. ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും നീതി കിട്ടുമെന്നൊരു തോന്നലുണ്ടായിരുന്നു.

പക്ഷേ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി പിന്നീട് നടന്നത് കേസിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളാണെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു. എഡിജിപി ശ്രീജിത്തിനോട് ചില എതിര്‍പ്പുകളും പരാതികളുമൊക്കെ നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുമ്പോഴുണ്ടായിരുന്നു. എന്നാല്‍ ഈ കേസില്‍ ശ്രീജിത്ത് വളരെ നന്നായിട്ടായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. ഇത് അജിത വരെ പറഞ്ഞിരുന്നു. അങ്ങനെയുള്ള ശ്രീജിത്തിനെയാണ്, വളരെ പെട്ടെന്ന് തന്നെ അന്വേഷ ചുമതലയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ മാറ്റിയത്. അത് മാറ്റി കഴിഞ്ഞപ്പോഴാണ് പുതിയ ആള്‍ വരുന്നത്. ഷെയ്ഖ് ദര്‍വേശ് സാഹിബിനായിരുന്നു പിന്നീട് ചുമതല. എഡിജിപിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ വരവ്. ദര്‍വേശ് സാഹിബ് ആദ്യം ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരുടെ എല്ലാം യോഗം വിളിക്കുകയാണ് ചെയ്തത്. അതില്‍ വെച്ച് ഒരു തീരുമാനവും എടുത്തു. ഒരു കാരണവശാലും ഈ കേസ് ദിലീപിന്റെ അഭിഭാഷകരിലേക്ക് പോകേണ്ട.

കോടതിയില്‍ നിന്ന് പോയ ദൃശ്യങ്ങളിലേക്കോ തെളിവുകളിലേക്കോ പോകേണ്ട. ഇതങ്ങ് ക്ലോസ് ചെയ്‌തേരെ, ഇതായിരുന്നു തീരുമാനം. ദര്‍വേശ് സാഹിബ് അതുപോലെ ഇടപെട്ട സംഭവമാണ് സ്വപ്‌ന സുരേഷിന്റെ കേസ്. ബിരിയാണി ചെമ്പില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തിയ കാര്യമൊക്കെയാണ് സ്വപ്‌ന വിളിച്ച് പറഞ്ഞത്. ആ വെളിപ്പെടുത്തലിന് പിന്നാലെ കെടി ജലീല്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കി. ആ പരാതി നിമിഷ നേരം കൊണ്ടാണ് ഫയലില്‍ സ്വീകരിച്ചത്. ഡിജിപി അടക്കമുള്ള യോഗം ചേര്‍ന്ന് പിന്നീട് ഒരു ടീമിനെ ഉണ്ടാക്കി. അന്വേഷണ സംഘത്തെയും രൂപീകരിച്ചു. സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ ജലീലിനെയും മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു ഇവരുടെ വാദം. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പോലീസ് കണ്ടെത്തിയെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. ആ ഗൂഢാലോചന തെളിയിക്കാനാണ് പതിനൊന്നംഗ ടീമിനെ നിയോഗിച്ചത്. അതില്‍ ദര്‍വേശ് സാഹിബും ഉണ്ടായിരുന്നു.

ഓരോ കേസുകള്‍ വരുമ്പോഴും സര്‍ക്കാരിന്റെ രീതി മാറുന്നുണ്ട്. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ആരോപണങ്ങള്‍ വന്നതോടെ പോലീസ് ഉണര്‍ന്നു. തെളിവുകള്‍ പെട്ടെന്ന് കണ്ടെത്താനായി ശ്രമം. പക്ഷേ ഒരു പെണ്‍കുട്ടി ജോലിക്ക് വരുന്ന സമയത്ത് ആക്രമിക്കപ്പെട്ടപ്പോള്‍, പീഡിപ്പിക്കപ്പെട്ടപ്പോള്‍ ആ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചത് ഈ അടുത്ത കാലത്താണ്. അതൊന്നും ആരും മറന്നിട്ടില്ലെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കി. ഈ അടുത്ത സമയത്ത് തന്നെ ഷെയ്ഖ ദര്‍വേശ് സാഹിബ് തന്നെ ഭാഗമായ രണ്ട് കേസുകളാണിത്. ഒന്നില്‍ വേഗമില്ലാതെ ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നു. മറ്റൊന്നില്‍ വേഗത്തില്‍ കേസ് നടത്താന്‍ നോക്കുന്നു. ദര്‍വേശ് സാഹിബിനെ കൊണ്ടുവന്നതില്‍ ആര്‍ക്കാണ് പങ്ക് എന്നാണ് ചോദിക്കുന്നത്. ഈ കേസില്‍ എന്തിനാണ് ദര്‍വേശ് സാഹിബിനെ അവരോധിച്ചത്. ഇതിന്റെ പിന്നില്‍ ആരാണ് ഉള്ളതെന്നും അറിയേണ്ടതുണ്ട്. ഗൂഢാലോചനയാണോ, അതോ ചില കേസുകള്‍ തേച്ച് മാച്ച് കളയാനും, ചില കേസുകള്‍ക്ക് തുമ്പുണ്ടാക്കാനുമാണോ ചിലരെ കൊണ്ടുവരുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (2 minutes ago)

കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...  (13 minutes ago)

ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?  (19 minutes ago)

GURUVAYUR TEMPLE വ്യാജപ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് നിർദ്ദേശം  (26 minutes ago)

സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...  (28 minutes ago)

സ്റ്റേഷനില്‍ ഹാജരാകണം;  (35 minutes ago)

അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...  (47 minutes ago)

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (1 hour ago)

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം  (1 hour ago)

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (3 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (3 hours ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (3 hours ago)

ഇത് നിന്റെ പിതാശ്രീയുടെ റോഡ് അല്ലല്ലോ..!സമരക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് പണിക്കർ നിന്റെ ഗുണ്ടായിസം കയ്യിലിരിക്കട്ടെ..!  (3 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; 1158 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (4 hours ago)

Malayali Vartha Recommends